Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

തെളിവുകള്‍ക്കു മുന്നില്‍ ഇരുന്ന് വിയര്‍ത്ത് കാവ്യ കാവലായി അമ്മ പുറത്ത് ആ 4 മണിക്കൂറില്‍ സംഭവിച്ചത്

09 MAY 2022 09:59 PM IST
മലയാളി വാര്‍ത്ത

More Stories...

പകൽ വെളിച്ചത്തിൽ അധ്യാപിക; പാതിരാത്രിയിൽ ലഹരി മാഫിയയുടെ തലവത്തി, കീർത്തയുടെ കൂട്ടാളി കാവ്യയും പിടിയിൽ

പുരുഷ യാത്രക്കാർക്കും നൽകുന്നത് സീറോ ടിക്കറ്റ്, അവർ നൽകുന്ന പണം സ്വന്തം പോക്കറ്റിലാക്കി കണ്ടക്ടർന്മാർ. ടിക്കറ്റ് ശ്രദ്ധിക്കുന്നവർ ചോദ്യം ചെയ്താൽ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് പകരം ടിക്കറ്റ് നൽകും; പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി

കാവ്യാ മാധവനെ ചോദ്യംചെയ്യുന്ന നടപടി പൂര്‍ത്തിയായി. ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ നാലര മണിക്കൂറോളം നീണ്ടുനിന്നു. വൈകിട്ട് 4.40ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് മടങ്ങിയത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസുമായും ബന്ധപ്പെട്ടാണ് കാവ്യാ മാധവനെ തിങ്കളാഴ്ച ചോദ്യംചെയ്തത്. അതേസമയം, കാവ്യ ചോദ്യംചെയ്യലുമായി സഹകരിച്ചോ ഇല്ലയോ എന്നകാര്യം ഉദ്യോഗസ്ഥര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കാവ്യയുടെ മൊഴി പരിശോധിച്ച ശേഷം അന്വേഷണസംഘം തുടര്‍നടപടികളിലേക്ക് കടക്കും.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം ആരംഭിച്ചതോടെയാണ് കാവ്യക്കെതിരേ ചില ശബ്ദരേഖകളും ഫോണ്‍സംഭാഷണങ്ങളും കണ്ടെടുത്തത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അടക്കം കാവ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദരേഖകളാണ് അന്വേഷണസംഘം കണ്ടെടുത്തിരുന്നത്. ഇതോടെ കാവ്യാ മാധവനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയായിരുന്നു. നേരത്തെ രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. പ്രൊജക്ടര്‍ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ തടസവും മറ്റും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇത് വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാല്‍ കാവ്യാ മാധവന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ആലുവയിലെ വീട്ടില്‍വെച്ച് തന്നെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.

തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് എസ്.പി. മോഹനചന്ദ്രന്‍, ഡിവൈ.എസ്.പി. ബൈജു പൗലോസ് തുടങ്ങിയവരടങ്ങിയ ക്രൈംബ്രാഞ്ച് സംഘം 'പത്മസരോവരം' വീട്ടിലെത്തിയത്. പോലീസ് സംഘം എത്തുന്നതിന് മുമ്പ് കാവ്യാ മാധവന്റെ അമ്മ ഉള്‍പ്പെടെയുള്ളവരും ആലുവയിലെ വീട്ടിലെത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നാലര മണിക്കൂറാണ് കാവ്യയെ രണ്ടു അന്വേഷണ സംഘങ്ങള്‍ ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസിലെയും വധഗൂഢാലോചന കേസിലെയും ഉദ്യോഗസ്ഥര്‍ ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് എത്തിയ സംഘം അഞ്ച് മണിയോടെയാണ് മടങ്ങിയത്.

കേസില്‍ നിര്‍ണായകമാകുന്ന വിവരങ്ങള്‍ കാവ്യയില്‍ നിന്ന് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. വീട്ടില്‍വച്ച് ചോദ്യം ചെയ്താല്‍ മതിയെന്ന കാവ്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു പോലീസ് പത്മസരോവരത്തിലെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ....

കാവ്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ സാഗറിന്റെ മൊഴി സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് കാവ്യയില്‍ നിന്ന് അറിയേണ്ടിയിരുന്നു. നടി ആക്രമിക്കപ്പെട്ട ശേഷം കേസിലെ പ്രതിയായ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു പൊതി കൈമാറി എന്നായിരുന്നു സാഗറിന്റെ ആദ്യ മൊഴി. ഇക്കാര്യം പിന്നീട് ഇയാള്‍ മാറ്റി പറഞ്ഞിരുന്നു.

കാവ്യയുമായി ബന്ധപ്പെട്ട് ദിലീപിന്റെ ബന്ധു സുപ്രധാനമായ കാര്യങ്ങള്‍ പറയുന്ന ശബ്ദ സന്ദേശം അടുത്തിടെ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലുള്ള വിശദീകരണം അന്വേഷണ സംഘത്തിന് അറിയേണ്ടതുണ്ട്. വിഐപിയാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് എന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും കാവ്യയില്‍ നിന്ന് അറിയണമായിരുന്നു.

കാവ്യയില്‍ നിന്ന് മൊഴിയെടുക്കാന്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ബൈജു പൗലോസ്, വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന മോഹനചന്ദ്രന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു, അഞ്ച് മണിയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി സംഘം മടങ്ങി. ഇനിയും കാവ്യയെ ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

നേരത്തെ മറ്റു പ്രതികളില്‍ നിന്നും സാക്ഷികളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കാവ്യയില്‍ നിന്നു ലഭിച്ച മൊഴിയുമായി ഒത്തുനോക്കുകയാണ് പോലീസ് ഇനി ചെയ്യുക. സംശയമുണ്ടെങ്കില്‍ മാത്രമായിരിക്കും ഇനിയും കാവ്യയെ തേടി പോലീസ് എത്തുക. അന്വേഷണ സംഘത്തിന് മുന്നില്‍ ഇനി 21 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെയ് 30ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം.

കാവ്യയെ നേരത്തെ ചോദ്യം ചെയ്യേണ്ടതായിരുന്നു. അന്വേഷണ സംഘം നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ വച്ച് ചോദ്യം ചെയ്താല്‍ മതിയെന്ന് കാവ്യ പ്രതികരിച്ചു. സാക്ഷിയായ വനിതയെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന ചട്ടമുള്ളതിനാലാണ് പോലീസ് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം ആലുവയിലെ വീട്ടിലെത്തിയത്. വൈകീട്ട് ആറിന് മുമ്പ് വനിതകളെ ചോദ്യം ചെയ്യണമെന്നാണ് നിബന്ധന. ഈ സാഹചര്യത്തില്‍ കൂടിയാണ് അഞ്ച് മണിയോടെ പോലീസ് മടങ്ങിയത്.

ദിലീപിന്റെ വീട്ടില്‍ കാവ്യയുടെ അമ്മയും നേരത്തെ എത്തിയിരുന്നു. കാവ്യയില്‍ നിന്ന് മൊഴിയെടുക്കലിനിടെ സംശയങ്ങളുണ്ടായാല്‍ ദൂരീകരിക്കാനാണ് ഇവരെ വിളിച്ചുവരുത്തിയത് എന്നാണ് വിവരം. ഇനി അറിയേണ്ടത് സാക്ഷി പട്ടികയില്‍ നിന്ന് കാവ്യ പ്രതിപ്പട്ടികയിലേക്ക് മാറുമോ എന്നാണ്. ദിലീപിന്റെ ബന്ധുവിന്റെ ശബ്ദരേഖ പുറത്തുവന്ന ശേഷമാണ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നത്. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.

അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചു. ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ മറുപടി നല്‍കി. ദിലീപിന്റെ ജാമ്യം റദ്ദാക്കി റിമാന്റ് ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ സാക്ഷികളെ സ്വാധീനച്ചിട്ടില്ലെന്നും വ്യാജമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ദിലീപ് വാദിക്കുന്നു. ഈ ഹര്‍ജി വരുന്ന 12ലേക്ക് കോടതി മാറ്റിവച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പകൽ വെളിച്ചത്തിൽ അധ്യാപിക; പാതിരാത്രിയിൽ ലഹരി മാഫിയയുടെ തലവത്തി, കീർത്തയുടെ കൂട്ടാളി കാവ്യയും പിടിയിൽ  (21 minutes ago)

ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ  (1 hour ago)

പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്  (1 hour ago)

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..  (2 hours ago)

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (2 hours ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (2 hours ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (11 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (12 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (12 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (12 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (15 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (15 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (16 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (16 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (16 hours ago)

Malayali Vartha Recommends