Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടം... ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ശ്രീലങ്കൻ ഓപ്പണര്‍ പാതും നിസങ്ക


അവയവദാനത്തിലൂടെ കേരളത്തിൻറെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ 10 മാസക്കാരി ആലിൻ ഷെറിൻറെ വീട്ടിലെത്തി മുഖ്യമന്ത്രി ....കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തി മടങ്ങി


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...

തെളിവുകള്‍ക്കു മുന്നില്‍ ഇരുന്ന് വിയര്‍ത്ത് കാവ്യ കാവലായി അമ്മ പുറത്ത് ആ 4 മണിക്കൂറില്‍ സംഭവിച്ചത്

09 MAY 2022 09:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഉഭയ കക്ഷി ബന്ധം എന്ന് തെളിയിക്കാനാണ് രാഹുലിന്റെ ശ്രമം; തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ എത്തിച്ച് രഹസ്യമായി തെളിവെടുപ്പ് നടത്തും; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ

പൊലീസിന്റെ വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ 146 പുതിയ വാഹനങ്ങള്‍ എസ്എപി പരേഡ് ഗ്രൗണ്ടില്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

മഞ്ച് മിട്ടായി കൊടുത്ത് പത്തു വയസ്സുകാരിയെ കാമിക്കണം എന്ന് പറയുന്നവനെ ലവ് വാട്ട് യൂ ആർ എന്ന് പ്രോത്സാഹനം നല്കുന്ന ഗുൽമോഹർ ഇടങ്ങളിൽ നിന്ന് എന്ത് മൂല്യബോധം ഉണ്ടാവാനാണ്? പിഞ്ചു മേനികളിൽ കാമം തിരയുന്ന ദുഷ്ടരക്ഷസ്സുകൾക്കിടയിൽ നിന്ന് കുഞ്ഞുങ്ങളെ എവിടെ ഒളിപ്പിക്കാനാണ്? പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്

കണ്ണീർക്കാഴ്ചയായി... തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് മരണം... ഒരാൾ ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ

കാവ്യാ മാധവനെ ചോദ്യംചെയ്യുന്ന നടപടി പൂര്‍ത്തിയായി. ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ നാലര മണിക്കൂറോളം നീണ്ടുനിന്നു. വൈകിട്ട് 4.40ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് മടങ്ങിയത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസുമായും ബന്ധപ്പെട്ടാണ് കാവ്യാ മാധവനെ തിങ്കളാഴ്ച ചോദ്യംചെയ്തത്. അതേസമയം, കാവ്യ ചോദ്യംചെയ്യലുമായി സഹകരിച്ചോ ഇല്ലയോ എന്നകാര്യം ഉദ്യോഗസ്ഥര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കാവ്യയുടെ മൊഴി പരിശോധിച്ച ശേഷം അന്വേഷണസംഘം തുടര്‍നടപടികളിലേക്ക് കടക്കും.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം ആരംഭിച്ചതോടെയാണ് കാവ്യക്കെതിരേ ചില ശബ്ദരേഖകളും ഫോണ്‍സംഭാഷണങ്ങളും കണ്ടെടുത്തത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അടക്കം കാവ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദരേഖകളാണ് അന്വേഷണസംഘം കണ്ടെടുത്തിരുന്നത്. ഇതോടെ കാവ്യാ മാധവനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയായിരുന്നു. നേരത്തെ രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. പ്രൊജക്ടര്‍ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ തടസവും മറ്റും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇത് വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാല്‍ കാവ്യാ മാധവന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ആലുവയിലെ വീട്ടില്‍വെച്ച് തന്നെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.

തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് എസ്.പി. മോഹനചന്ദ്രന്‍, ഡിവൈ.എസ്.പി. ബൈജു പൗലോസ് തുടങ്ങിയവരടങ്ങിയ ക്രൈംബ്രാഞ്ച് സംഘം 'പത്മസരോവരം' വീട്ടിലെത്തിയത്. പോലീസ് സംഘം എത്തുന്നതിന് മുമ്പ് കാവ്യാ മാധവന്റെ അമ്മ ഉള്‍പ്പെടെയുള്ളവരും ആലുവയിലെ വീട്ടിലെത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നാലര മണിക്കൂറാണ് കാവ്യയെ രണ്ടു അന്വേഷണ സംഘങ്ങള്‍ ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസിലെയും വധഗൂഢാലോചന കേസിലെയും ഉദ്യോഗസ്ഥര്‍ ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് എത്തിയ സംഘം അഞ്ച് മണിയോടെയാണ് മടങ്ങിയത്.

കേസില്‍ നിര്‍ണായകമാകുന്ന വിവരങ്ങള്‍ കാവ്യയില്‍ നിന്ന് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. വീട്ടില്‍വച്ച് ചോദ്യം ചെയ്താല്‍ മതിയെന്ന കാവ്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു പോലീസ് പത്മസരോവരത്തിലെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ....

കാവ്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ സാഗറിന്റെ മൊഴി സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് കാവ്യയില്‍ നിന്ന് അറിയേണ്ടിയിരുന്നു. നടി ആക്രമിക്കപ്പെട്ട ശേഷം കേസിലെ പ്രതിയായ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു പൊതി കൈമാറി എന്നായിരുന്നു സാഗറിന്റെ ആദ്യ മൊഴി. ഇക്കാര്യം പിന്നീട് ഇയാള്‍ മാറ്റി പറഞ്ഞിരുന്നു.

കാവ്യയുമായി ബന്ധപ്പെട്ട് ദിലീപിന്റെ ബന്ധു സുപ്രധാനമായ കാര്യങ്ങള്‍ പറയുന്ന ശബ്ദ സന്ദേശം അടുത്തിടെ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലുള്ള വിശദീകരണം അന്വേഷണ സംഘത്തിന് അറിയേണ്ടതുണ്ട്. വിഐപിയാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് എന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും കാവ്യയില്‍ നിന്ന് അറിയണമായിരുന്നു.

കാവ്യയില്‍ നിന്ന് മൊഴിയെടുക്കാന്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ബൈജു പൗലോസ്, വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന മോഹനചന്ദ്രന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു, അഞ്ച് മണിയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി സംഘം മടങ്ങി. ഇനിയും കാവ്യയെ ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

നേരത്തെ മറ്റു പ്രതികളില്‍ നിന്നും സാക്ഷികളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കാവ്യയില്‍ നിന്നു ലഭിച്ച മൊഴിയുമായി ഒത്തുനോക്കുകയാണ് പോലീസ് ഇനി ചെയ്യുക. സംശയമുണ്ടെങ്കില്‍ മാത്രമായിരിക്കും ഇനിയും കാവ്യയെ തേടി പോലീസ് എത്തുക. അന്വേഷണ സംഘത്തിന് മുന്നില്‍ ഇനി 21 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെയ് 30ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം.

കാവ്യയെ നേരത്തെ ചോദ്യം ചെയ്യേണ്ടതായിരുന്നു. അന്വേഷണ സംഘം നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ വച്ച് ചോദ്യം ചെയ്താല്‍ മതിയെന്ന് കാവ്യ പ്രതികരിച്ചു. സാക്ഷിയായ വനിതയെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന ചട്ടമുള്ളതിനാലാണ് പോലീസ് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം ആലുവയിലെ വീട്ടിലെത്തിയത്. വൈകീട്ട് ആറിന് മുമ്പ് വനിതകളെ ചോദ്യം ചെയ്യണമെന്നാണ് നിബന്ധന. ഈ സാഹചര്യത്തില്‍ കൂടിയാണ് അഞ്ച് മണിയോടെ പോലീസ് മടങ്ങിയത്.

ദിലീപിന്റെ വീട്ടില്‍ കാവ്യയുടെ അമ്മയും നേരത്തെ എത്തിയിരുന്നു. കാവ്യയില്‍ നിന്ന് മൊഴിയെടുക്കലിനിടെ സംശയങ്ങളുണ്ടായാല്‍ ദൂരീകരിക്കാനാണ് ഇവരെ വിളിച്ചുവരുത്തിയത് എന്നാണ് വിവരം. ഇനി അറിയേണ്ടത് സാക്ഷി പട്ടികയില്‍ നിന്ന് കാവ്യ പ്രതിപ്പട്ടികയിലേക്ക് മാറുമോ എന്നാണ്. ദിലീപിന്റെ ബന്ധുവിന്റെ ശബ്ദരേഖ പുറത്തുവന്ന ശേഷമാണ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നത്. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.

അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചു. ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ മറുപടി നല്‍കി. ദിലീപിന്റെ ജാമ്യം റദ്ദാക്കി റിമാന്റ് ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ സാക്ഷികളെ സ്വാധീനച്ചിട്ടില്ലെന്നും വ്യാജമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ദിലീപ് വാദിക്കുന്നു. ഈ ഹര്‍ജി വരുന്ന 12ലേക്ക് കോടതി മാറ്റിവച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉഭയ കക്ഷി ബന്ധം എന്ന് തെളിയിക്കാനാണ് രാഹുലിന്റെ ശ്രമം; തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ എത്തിച്ച് രഹസ്യമായി തെളിവെടുപ്പ് നടത്തും; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ  (5 minutes ago)

പൊലീസിന്റെ വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ 146 പുതിയ വാഹനങ്ങള്‍ എസ്എപി പരേഡ് ഗ്രൗണ്ടില്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍  (22 minutes ago)

മഞ്ച് മിട്ടായി കൊടുത്ത് പത്തു വയസ്സുകാരിയെ കാമിക്കണം എന്ന് പറയുന്നവനെ ലവ് വാട്ട് യൂ ആർ എന്ന് പ്രോത്സാഹനം നല്കുന്ന ഗുൽമോഹർ ഇടങ്ങളിൽ നിന്ന് എന്ത് മൂല്യബോധം ഉണ്ടാവാനാണ്? പിഞ്ചു മേനികളിൽ കാമം തിരയുന്ന ദുഷ  (39 minutes ago)

'കപ്‌ല' കണ്ടുപിടിച്ച ഡച്ച് ആർക്കിടെക്റ്റ് ടോം വാൻ ഡെർ ബ്രഗൻ അന്തരിച്ചു  (53 minutes ago)

തൊഴിൽ രഹിതർക്ക് സുവർണ്ണാവസരം! ഇടവം രാശിക്കാർക്ക് ഇന്ന് ശുഭവാർത്ത  (59 minutes ago)

കലുങ്ക് നിര്‍മാണത്തിനെടുത്ത കുഴിയിലാണ് യുവാവ് വീണത്...  (1 hour ago)

പരാജയപ്പെട്ടാലും സർക്കാരുണ്ടാകുമ്പോൾ പദവി ലഭിക്കുമെന്ന് കരുതരുത്; അർഹതയുണ്ടായിട്ടും മാറിനിൽക്കുന്നവരെ തത്തുല്യ പദവികളിലേക്ക് പരിഗണിക്കും; മൽസരിച്ച് പരാജയപ്പെട്ടാൽ മറ്റ് പദവികൾ ലഭിക്കില്ലെന്ന് എഐസിസി ജ  (1 hour ago)

ഭക്ഷ്യവിഷബാധ?... രണ്ട് മരണം... ഒരാൾ ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

ആർട്ടെമിസ് 2 വിക്ഷേപണത്തിന് സജ്ജമാകുന്നു...  (1 hour ago)

നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്  (1 hour ago)

പ്രവാസി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശി മരിച്ചു  (2 hours ago)

സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം....  (2 hours ago)

ആദ്യ സൂര്യഗ്രഹണം ഇന്ന്... ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് ശാസ്ത്രലോകം  (2 hours ago)

നരേന്ദ്രമോദി ഇസ്രയേൽ സന്ദർശിക്കും...  (3 hours ago)

ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

Malayali Vartha Recommends