ഉഭയ കക്ഷി ബന്ധം എന്ന് തെളിയിക്കാനാണ് രാഹുലിന്റെ ശ്രമം; തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ എത്തിച്ച് രഹസ്യമായി തെളിവെടുപ്പ് നടത്തും; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ

വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.
ഉഭയ കക്ഷി ബന്ധം എന്ന് തെളിയിക്കാനാണ് രാഹുലിന്റെ ശ്രമം. അത് തെളിയിക്കാനുള്ള ചാറ്റുകൾ അടക്കം രാഹുൽ കൈ മാറി. പൂർണമായും സഹകരിക്കുമെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഡിജിറ്റൽ തെളിവുകൾ നേരത്തെ അതിജീവിത കൈമാറിയിട്ടുണ്ട് . നഗ്‌ന ദൃശ്യങ്ങൾ പകർത്തി എന്നാണ് പ്രധാന പരാതി . വാട്സാപ്പ് ചാറ്റ് വീണ്ടെടുക്കാനുള്ള ശ്രമമുണ്ട്. തൃക്കണ്ണാ പുരത്തെ ഫ്ലാറ്റിൽ എത്തിച്ച് പീഡനം നടന്നു എന്നാണ് ആരോപണമുയരുന്നത് . ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള സാധ്യതയുണ്ട്.
ഇന്നലെ സമയം കഴിഞ്ഞതിനാൽ തെളിവെടുപ്പ് നടത്താനായില്ല . അങ്ങനെ എങ്കിൽ ഇന്ന് തെളിവെടുപ്പ് നടത്തും . ഇന്ന് ഏത് തരത്തിലായിരിക്കും അന്വേഷണ സംഘത്തിന്റെ നീക്കം എന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഇന്നലെ വൈദ്യ പരിശോധന നടത്തുമെന്നറിഞ്ഞതിനാൽ മാധ്യമങ്ങൾ വളഞ്ഞിരുന്നു . ഇന്ന് ഏത് തരത്തിലാണ് അവരുടെ നീക്കമെന്നത് ചോദ്യ ചിഹ്നമാണ്. ശേഷി പരിശോധനയും തെളിവെടുപ്പ് നടത്തും.
ഏതെങ്കിലും ഒന്നു ഇന്ന് നടത്തും. രാവിലെ 10 മുതൽ 4വരെയുള്ള സമയമാണ് നോക്കുന്നത്. അന്വേഷണ സംഘമാവശ്യപ്പെടുന്ന സമയത്ത് രാഹുൽ ഹാജരാകേണ്ടി വരും. രഹസ്യമായി തന്നെ രാഹുലിനെ തെളിവെടുപ്പിന് എത്തിക്കും. പുറത്ത് വന്ന ശബ്ദരേഖ ആധികാരികത പരിശോധിക്കും.
https://www.facebook.com/Malayalivartha
























