മഞ്ച് മിട്ടായി കൊടുത്ത് പത്തു വയസ്സുകാരിയെ കാമിക്കണം എന്ന് പറയുന്നവനെ ലവ് വാട്ട് യൂ ആർ എന്ന് പ്രോത്സാഹനം നല്കുന്ന ഗുൽമോഹർ ഇടങ്ങളിൽ നിന്ന് എന്ത് മൂല്യബോധം ഉണ്ടാവാനാണ്? പിഞ്ചു മേനികളിൽ കാമം തിരയുന്ന ദുഷ്ടരക്ഷസ്സുകൾക്കിടയിൽ നിന്ന് കുഞ്ഞുങ്ങളെ എവിടെ ഒളിപ്പിക്കാനാണ്? പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്

എളമക്കരയിൽ ജനുവരി പന്ത്രണ്ടിന് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ആറു വയസുള്ള കുഞ്ഞ് നേരിട്ടപീഡന വാർത്തയും ആലപ്പുഴയിൽ ഒരു കൗമാരക്കാരി അനുഭവിച്ച തീരാ പീഡന വാർത്തയും വേദനിപ്പിച്ചതായി അഞ്ജു പാർവതി പ്രഭീഷ് . ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം . കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- . തലക്കെട്ട് വായിച്ചപ്പോൾ തന്നെ മനസ്സ് പൊള്ളിയടർന്ന് പോകുന്ന
പോലൊരു ഫീൽ വന്നതിനാൽ അതേ കുറിച്ച് കൂടുതൽ വായിക്കാൻ മിനക്കെട്ടില്ല. നമ്മുടെ നാടിന് ഇന്നത്തെ അവസ്ഥയിൽ നിന്നും ഇനിയൊരു മടങ്ങിപ്പോക്ക് ഉണ്ടെന്ന് തോന്നുന്നില്ല. അത്രമേൽ ഹൃദയശൂന്യരായി തീർന്നിരിക്കുന്നു മലയാളികൾ. പിഞ്ചു മേനികളിൽ കാമം തിരയുന്ന ദുഷ്ടരക്ഷസ്സുകൾക്കിടയിൽ നിന്ന് കുഞ്ഞുങ്ങളെ എവിടെ ഒളിപ്പിക്കാനാണ്? അറിയില്ല ഈശ്വരാ ! ചിന്തയിലും പ്രവൃത്തിയിലും കാപട്യം മാത്രം പേറുന്ന മനുഷ്യർക്കിടയിൽ നിന്ന് നല്ലവർ ആര് കെട്ടവർ ആരെന്ന് എങ്ങനെ തിരിച്ചറിയാനാണ്? വീട്ടകങ്ങളിൽ പോലും കുഞ്ഞുങ്ങൾക്ക് രക്ഷയില്ലെങ്കിൽ, സംരക്ഷണം കൊടുക്കേണ്ടവർ കൊത്തി വലിക്കുമ്പോൾ അവർ എവിടെ അഭയം തേടും?
എളമക്കരയിലെ ആ കുഞ്ഞ് വല്ലാതെ കരയിക്കുന്നു. ആ വീട്ടിൽ ആ പൊന്ന് മോൾ ഓരോ നിമിഷവും നരക യാതന അനുഭവിക്കുക ആയിരുന്നു എന്ന് തിരിച്ചറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വേണ്ടി വന്നു. കേൾക്കുന്ന വാർത്ത സത്യമെങ്കിൽ സംരക്ഷണം നൽകേണ്ട രക്തബന്ധങ്ങളിൽ നിന്ന് അവൾ നേരിട്ടത് കൊടിയ പീഡനം, അതും അഞ്ചു് വയസ്സ് മുതൽക്കേ. ഓർത്തിട്ട് തല പെരുക്കുന്നു. നിയമം നോക്കുകുത്തിയാകുന്ന വ്യവസ്ഥിതിയിൽ ഇതും ഇതിനപ്പുറവും ഇനിയും നടക്കും. ബാലപീഡകരെ
ജയിൽ എന്ന് പറയുന്ന റിസോർട്ടിൽ ഇട്ട് തീറ്റിപ്പോറ്റി നെയ്യ് മുറ്റിച്ച് നിയമത്തിന്റെ ലൂപ്പ് ഹോൾസിലൂടെ പുറത്തേയ്ക്ക് വിടും. ഇപ്പോഴാവട്ടെ കയ്യ് നിറയെ കാശും. അവന്മാർ വീണ്ടും അടുത്ത ഇരയെ തേടും. Sexual predators ന് വൻ സ്വീകരണം നല്കുന്ന നാടാണിത്. മഞ്ച് മിട്ടായി കൊടുത്ത് പത്തു വയസ്സുകാരിയെ കാമിക്കണം എന്ന് പറയുന്നവനെ ലവ് വാട്ട് യൂ ആർ എന്ന് പ്രോത്സാഹനം നല്കുന്ന ഗുൽമോഹർ ഇടങ്ങളിൽ നിന്ന് എന്ത് മൂല്യബോധം ഉണ്ടാവാനാണ്?
ഒരു മാസത്തിന്റെ ഇടവേളയ്ക്കിടെ രണ്ട് പിഞ്ചുമേനികൾ വാളയാറിൽ തൂങ്ങി നിന്നാടിയത് സ്വന്തം വീട്ടകത്ത് ആയിരുന്നു. എന്നിട്ട് ആ കുഞ്ഞുങ്ങൾക്ക് നീതി കിട്ടിയോ? വണ്ടി പ്പെരിയാറിൽ മനുഷ്യനാവണം; മനുഷ്യനാവണം എന്നു ഏറ്റുപാടിക്കൊണ്ടിരുന്നവൻ മൂന്നു കൊല്ലത്തോളമാണ് ആത്മ വിശ്വാസത്തോടെ ഇളംമേനിയെ കൊത്തിപ്പറിച്ചുകൊണ്ടിരുന്നത്. എന്നിട്ട് അവനെ ഹോട്ട് സീറ്റിൽ കൊണ്ടിരുത്തി വെളുപ്പിച്ച ഒരു ചാനലും ഒരു ജീർണ്ണലിസ്റ്റും. അങ്ങനെ എത്ര സംഭവങ്ങൾ.
ഈ ലോകത്തെ ഏറ്റവും നിഷ്കളങ്കരും ദുർബലരും ആയവർ കുഞ്ഞുങ്ങളാണ്. അവർക്ക് സംരക്ഷണവും കരുതലും സ്നേഹവും കൊടുക്കാൻ ആവത് ഇല്ലെങ്കിൽ അവരെ ജനിപ്പിക്കാൻ നില്ക്കരുത്. അതേ പോലെ കേരള പോലീസിനോടാണ്- മൂന്നാം മുറ പുറത്തെടുക്കേണ്ടത് നിരപരാധികളോടും രാഷ്ട്രീയ വൈരം തോന്നുന്നവരോടും അല്ല. സ്വന്തം മക്കളിൽ പോലും കാമം തേടുന്ന ഈ ഭൂമിക്ക് ഭാരമായ നികൃഷ്ടരോടാണ്. മട്ടൻ തിന്ന് മുറ്റാൻ ഇട നൽകാതെ ഇഞ്ചിഞ്ചായി വേദനിപ്പിച്ചു നരക യാതന എന്തെന്ന് ഇവറ്റോളെ അറിയിപ്പിക്കുക. കുഞ്ഞ് ശരീരം കാണുമ്പോൾ പൊന്തുന്ന മാംസ കഷ്ണത്തെ അങ്ങട് കത്രിച്ചെടുക്കുക .
https://www.facebook.com/Malayalivartha
























