Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഒരുവശത്ത് കേരളബാങ്കിന്റെ ജപ്തി ഭീഷണി! ഇല്ലേൽ കുറഞ്ഞ വിലയ്ക്ക് വീട് വിൽക്കണം; കൂപ്പണുകൾവഴി നറുക്കെടുപ്പിലൂടെ വീട് വിൽക്കലിന് ലോട്ടറി വകുപ്പിന്റെ പൂട്ട് വീണു; വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശികളായ അജോയും അന്നയും പെരുവഴിയിലേക്ക്, കരുണ തേടി ദമ്പതികൾ....

10 MAY 2022 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

പുരുഷ യാത്രക്കാർക്കും നൽകുന്നത് സീറോ ടിക്കറ്റ്, അവർ നൽകുന്ന പണം സ്വന്തം പോക്കറ്റിലാക്കി കണ്ടക്ടർന്മാർ. ടിക്കറ്റ് ശ്രദ്ധിക്കുന്നവർ ചോദ്യം ചെയ്താൽ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് പകരം ടിക്കറ്റ് നൽകും; പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍

സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനെ തുടർന്ന് ജപ്തി ഭീഷണി നേരിടുന്ന ദമ്പതികൾക്ക് നേടിടേണ്ടി വരുന്നത് മറ്റൊന്ന്. വീട് വിൽക്കലിന് ലോട്ടറി വകുപ്പിന്റെ പൂട്ട് വീണതോടെ വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശികളായ അജോയും അന്നയും ദുരിതക്കയത്തിലായിരിക്കുകയാണ്. ഒരുവശത്ത് കേരളബാങ്കിന്റെ ജപ്തി ഭീഷണിയാണ് ഇവർ നേരിടുന്നത്. അല്ലെങ്കിൽ കുറഞ്ഞ തുകയ്ക്ക് വീട് വിൽക്കണം എന്നതാണ് ഇവരുടെ മുന്നിൽ ഉള്ളത്. എന്നാൽ ഇത് രണ്ടായാലും നഷ്ടം തന്നെയെന്നാണ് പറയുന്നത്. കൂപ്പണുകൾവഴി നറുക്കെടുപ്പിലൂടെ വീട് വിൽക്കാനാണ് ഇവർ ശ്രമിക്കാൻ നോക്കിയത്. അത്യാവശ്യക്കാരാണ് എന്നറിഞ്ഞതോടെ തന്നെ വീടിന് വില ഇടിച്ചതോടെയാണ് ദമ്പതികൾ ഈ വഴി തേടിയിരുന്നത്.

എന്നാൽ ഇതിനോടകം തന്നെ കുറച്ച് കൂപ്പണുകൾ വിറ്റിരുന്നു. ഇത്തരത്തിൽ കൂപ്പൺ വിൽപ്പന നടത്തി നറുക്കെടുക്കാൻ സർക്കാരിന് മാത്രമാണ് അവകാശമെന്ന് ലോട്ടറി വകുപ്പ് ഇവരെ അറിയിക്കുകയുണ്ടായി. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെയാണ് ഇവർക്ക് വായ്പ തിരിച്ചടയ്ക്കാനാവാതെ വന്നത് തന്നെ. അപകടത്തിൽ പരിക്കേറ്റ് അജോയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതോടെ അക്കൗണ്ടന്റായുള്ള ജോലി നഷ്ടമാവുകയുണ്ടായി. അന്ന ഹോങ്‌ കോങ്ങിൽ എൻജിനിയറായിരുന്നു. ആ കോവിഡ് വന്നതോടെ ജോലിയും നഷ്ടമായി.

കഴിഞ്ഞദിവസം ഒരു പ്രമുഖ മാധ്യമത്തിൽ വാർത്ത വന്നതോടെ ഒരു ദിവസം കൊണ്ടുതന്നെ വിദേശത്തുനിന്നടക്കം 1500 ലേറെ പേരാണ് ഇവരുമായി ബന്ധപ്പെട്ടിരുന്നത്. ഒട്ടേറെപ്പേർ ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നതായി ഇവർവ്യക്തമാക്കുന്നു. എന്നാൽ, ഇപ്പോൾ ഇതെല്ലാം നിർത്തിവെക്കേണ്ട സ്ഥിതിയാണ് ഉള്ളത്. ഇതുകൂടാതെയാണ് നിയമനടപടിയെന്ന ഭീഷണി ഇവർക്ക് മുന്നിൽ നിൽക്കുന്നത്. ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിന്‌ ലോട്ടറി വകുപ്പ് നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ഒട്ടേറെ നറുക്കെടുപ്പുകൾ സംഘടനകളും സ്ഥാപനങ്ങളുമെല്ലാം ഇത്തരത്തിൽ നടത്തുമ്പോൾ കടംതീർക്കാൻ വീടുവിൽക്കാനിറങ്ങിയ കുടുംബത്തിനെതിരേയുള്ള നടപടി മനുഷ്യത്വ രഹിതമാണെന്നാരോപിച്ചും ഒട്ടേറെപ്പേർ രംഗത്തെത്തിയിരിക്കുകയാണ്. വ്യക്തികൾക്ക് കൂപ്പൺ വിറ്റ് നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ നൽകാൻ നിയമപരമായി അവകാശമില്ലെന്നും കേരള ബാങ്കിലെ വായ്പക്കുടിശ്ശിക അടയ്ക്കാൻ പരമാവധി സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും വി.കെ. പ്രശാന്ത് എം.എൽ.എ. വ്യക്തമാക്കുകയുണ്ടായി.

 

കൂടാതെ ഭൂമി വിൽക്കാനായി സംസ്ഥാനത്ത് കുപ്പണുകൾ വഴി നറുക്കെടുപ്പ് നടത്തിയ സമാനസംഭവങ്ങളിലും നടപടികൾ സ്വീകരിക്കാൻ ലോട്ടറി വകുപ്പ് ജില്ലാ ഓഫീസർമാർക്ക് നിർദേശം നൽകിയതായി ജോയന്റ് ഡയറക്ടർ സുരേന്ദ്രൻ അറിയിക്കുകയും ചെയ്തു. തൃശ്ശൂർ, കണ്ണൂർ, മലപ്പുറം, ജില്ലകളിൽ ഇത്തരത്തിൽ ഭൂമി വിൽക്കാനായി നറുക്കെടുപ്പ് പദ്ധതികൾ നടക്കുന്നുമുണ്ട്. സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവ കൂപ്പണുകൾ നറുക്കെടുത്ത് സമ്മാനങ്ങൾ നൽകുന്നതും നിയമവിരുദ്ധമാണ് എന്നതാണ്.

അങ്ങനെ ഐ.പി.സി. 294 എ പ്രകാരം ലോട്ടറിയും നറുക്കെടുപ്പും നടത്താനുള്ള സർക്കാരിന്റെ അവകാശം ലംഘിച്ച് കൂപ്പണുകൾ അച്ചടിച്ച് വിൽക്കുന്നതും നറുക്കെടുക്കുന്നതും ആറുമാസം തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ് എന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ  (41 minutes ago)

പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്  (1 hour ago)

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..  (1 hour ago)

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (1 hour ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (2 hours ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (10 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (11 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (11 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (11 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (14 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (15 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (15 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (15 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (15 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (15 hours ago)

Malayali Vartha Recommends