Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഒറ്റക്ക് നിന്ന് ജയിച്ചാമതി, കാലുപിടിക്കാന്‍ ഒരെണ്ണവും ഇനി ചെല്ലേണ്ട.. തൃക്കാക്കരയില്‍ നിലപാടുമായി സാബുവും സഖ്യവും; സിപിഎം ചമ്മിനാറി.. ബിജെപി സ്വപ്‌നം കണ്ടുതുടങ്ങി..

22 MAY 2022 04:21 PM IST
മലയാളി വാര്‍ത്ത

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കുമെന്ന കാര്യത്തില്‍ വ്യക്തതവരുത്തിയിരിക്കുകയാണ് ട്വന്റി 20 എഎപി സഖ്യം. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ഉറ്റുനോക്കിയിരുന്നതും ഈ പിന്തുണ ആര്‍ക്കാണെന്നുള്ളതായിരുന്നു.

എന്നാല്‍ രണ്ട് മുന്നണികളേയും നിരാശയിലാക്കിക്കൊണ്ടുള്ള തീരുമാനമാണ് സാബു എംജേക്കബ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

അതായത് തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്നാണ് ട്വന്റി 20 അറിയിച്ചിരിക്കുന്നത്. സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണം എന്നാണ് സാബു പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മാത്രമല്ല ആരുടേയും പ്രേരണക്ക് വഴങ്ങാതെവേണം വോട്ട് ചെയ്യാനെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

 

തൃക്കാക്കരയിലെ ട്വന്റി20 എഎപി അനുകൂലികളുടെ വോട്ടുകള്‍ കണക്കാക്കുമ്പോള്‍ പുതിയ ജേതാവിനെ തീരുമാനിക്കാനുള്ള ഏറ്റവും വലിയ ഘടകമായി മാറും അത്. ഇടത് വലത് മുന്നണികള്‍ സാബുവിനെ പിണക്കാതെ കൂടെ നിര്‍ത്തിയിരുന്നതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെയാണ്.

അതിനിടെ പല നാടകീയ രംഗങ്ങളും തൃക്കാക്കരയില്‍ അരങ്ങേറിയിരുന്നു. സിപിഎമ്മിനെ തള്ളിയും യുഡിഎഫിനെ ഉള്‍കൊണ്ടും പല തരത്തിലുള്ള പരാമര്‍ഷങ്ങളും സീഹു നടത്തിയിരുന്നു. അപ്പോഴെല്ലാം ഇരുമുന്നണികളും തങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. ഈ പ്രപതീക്ഷകളാണ് വെള്ളത്തില്‍ വരച്ച വരപോലെ ഇപ്പോള്‍ ഇല്ലാതായത്.

 

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സഖ്യത്തെ വിമര്‍ശിച്ചും ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റവും നേരത്തെതന്നെ സാബുവിന്റെ വെറുപ്പ് നേടാന്‍ കാരണമായിട്ടുണ്ട്. ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ പരിഹസിച്ച് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ രംഗത്ത് വന്നത് സഖ്യത്തിലുള്ളവരെ ചൊടിപ്പിച്ചിരുന്നു. ശ്രീനിജന്‍ മാപ്പ് പറഞ്ഞാല്‍ ഇടത് പക്ഷത്തിന് വോട്ട് നല്‍കുമെന്ന ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ പ്രസ്താവനയാണ് തുടക്കം.

ഇതിന് പിന്നാലെയാണ് കുന്നംകുളം മാപ്പില്ലെന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇത് ഏറെ വിവാദങ്ങള്‍ക്കും സാബുവിനെ ചൊടിപ്പിക്കാനും കാരണമായി. തന്റെ കൈയ്യില്‍ തൃക്കാക്കര മാപ്പ് ഉണ്ടെന്നും മെയ് 31 ന് ശേഷം ഇതുവേണമെങ്കില്‍ തരാമെന്നും സാബു വ്യക്തമാക്കി. ഇത് തൃക്കാക്കര വോട്ടെടുപ്പിനെ സൂചിപ്പിച്ചുള്ളതാണെന്നും സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണെന്നും മനസിലാക്കിയതോടെ പാര്‍ട്ടി രംഗത്ത് വന്ന് എംഎല്‍എയെ കൊണ്ട് പോസ്റ്റ് പിന്‍വലിപ്പിച്ചു.

 

ഇതുപോലെ ട്വന്റി ട്വന്റിയേയും എഎപിയേയും പ്രകോപിപ്പിക്കുന്ന തരത്തില്‍ നിരവധി വാവദപരമാര്‍ശങ്ങളാണ് ഇടത് പക്ഷത്തുള്ളവര്‍ നടത്തിയത്.

അതിനിടെ സിപിഎമ്മിനെ സാബു ആഞ്ഞടിച്ചപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ മനസില്‍ ലെഡുപൊട്ടി. സിപിഎമ്മിനെ എതിര്‍ത്ത സഖ്യം എന്തായാലും കോണ്‍ഗ്രസിനെ കനിയും എന്നാണ് അവര്‍ പ്രതീക്ഷിച്ചത് എന്നാല്‍ അവര്‍ക്കും ഇപ്പോള്‍ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്.

അതേസമയം ജനക്ഷേമം മുന്നില്‍ക്കണ്ടുകൊണ്ട് വികസനം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ട്വന്റിട്വന്റിയും എഎപിയും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രത്യേകിച്ച് മാറ്റങ്ങള്‍ ഉണ്ടാക്കില്ല. ഇക്കാരണത്താലണ് സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതെന്നും സാബു ചൂണ്ടിക്കാട്ടി.

 

എന്തായാലും ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് അറിയിച്ച സഖ്യം ഇനി എന്താണ് തൃക്കാക്കരയില്‍ കാണിക്കാന്‍ പോകുന്നത് എന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (4 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (8 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (9 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends