Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

തൃക്കാക്കര തുലച്ചത് മന്ത്രി പി.രാജീവ്...! തൃക്കാരയിലെ വലിയ തോല്‍വിക്ക് കാരണം മന്ത്രിയുടെ പിടിവാശിയും എടുത്തചാട്ടവും, വിമര്‍ശനവുമായി നേതാക്കള്‍...

05 JUNE 2022 04:08 PM IST
മലയാളി വാര്‍ത്ത

സ്ഥാനാര്‍ഥി നിര്‍ണയക്കാര്യത്തില്‍ മന്ത്രിയും സംസ്ഥാന സെക്രറിയറ്റ് അംഗവുമായ പി.രാജീവന്റെ പിടിവാശിയും എടുത്തചാട്ടവുമാണ് തൃക്കാരയിലെ വലിയ തോല്‍വിക്കു കാരണമായതെന്ന ആക്ഷേപം ശക്തമായി. മണ്ഡലത്തിലുണ്ടെന്നു പറയുന്ന 40 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളില്‍ കണ്ണുവച്ചാണ് ജോ യെ സ്ഥാനാര്‍ഥിയാക്കിയത്.

സഭതര്‍ക്കം പോലുള്ളു വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുഴുവന്‍ ക്രിസ്ത്യന്‍ വോട്ടുകളും ജോ യ്ക്ക് കിട്ടാനിയില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയെങ്കിലും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സ്ഥിതഗതികള്‍ മാറുമെന്നായിരുന്നു രാജീവന്റെ മറുപടി. ജാതിമത സമവാക്യങ്ങള്‍ എല്ലാം മാറ്റിവച്ച് തക്കാക്കരയില്‍ ഒരു രാഷ്ട്രീയ പോരാട്ടമാണ് നടക്കേണ്ടതെന്ന വാദവും ചിലര്‍ ഉന്നയിച്ചിരുന്നു.

സര്‍ക്കാരിന്റെ വികസന അജണ്ടയ്ക്ക് പ്രചരണത്തില്‍ മുന്‍തൂക്കം നല്‍കണമെന്നും വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടുകല്‍ സ്വീകരിക്കണമെന്നു മായിരുന്നു അവര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇവയെല്ലാം തല്‍ക്കാലം റിസ്‌കാണെന്നായിരുന്നു രാജീവന്റെ മറുപടി. ഇപ്പോള്‍ നിയമസഭയില്‍ ഇടതു പക്ഷത്തിന്റെ അംഗ സംഖ്യ നൂറായി തികയ്ക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനാല്‍ ഇത്തരം നീക്കു പോക്കുകള്‍ തൃക്കാക്കരയില്‍ ഇപ്പോള്‍ അനിവാര്യമായിരിക്കുന്നു എന്നായിരുന്നു രാജീവിന്റെ സമാധാനം. ഈ വിധത്തില്‍ ജോയ്ക്ക് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകളുടെ എണ്ണവും അദ്ദേഹം കൃത്യമായി സംശയാലുക്കളെ ബോധ്യപ്പെടുത്തി. രാജീവന്റെ കണക്കില്‍ എണ്ണായിരത്തിനും പന്ത്രണ്ടായിരത്തിനുമിടയില്‍ ജോയക്ക് ഭൂരപക്ഷം കിട്ടുമെന്നും പറഞ്ഞിരുന്നു.

ഒടുവില്‍ രാജീവന്റെ യുക്തിക്കുമുന്നില്‍ വഴങ്ങുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനേയും ഈ,പി.ജയരാജനേയും പോലുള്ളു മുതിര്‍ന്ന നേതാക്കള്‍ പോലും. അങ്ങനെയാണ് ജോ സ്ഥാനാര്‍ഥിയാകുന്നത്. മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകളും മൃദു സമീപനത്തിലൂടെ എസ്.ഡി.പിയുടെ ഇരുപതു ശതമാനം വോട്ടുകളും ഇടതുപക്ഷ വോട്ടുകളും ചേരുമ്പോള്‍ രാജീവ് മുന്നോട്ടുവച്ച കണക്കുകള്‍ യുക്ത ഭദ്രമായിരുന്നു.

മറുചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പഴുതില്ലാത്തവയായിരുന്നു ആ കണക്കുകള്‍. എന്നാല്‍ നമ്മുടെ മുന്നണികളിലെ ബുദ്ധിരാക്ഷസന്മാരേയും സ്ഥതിവിവര കണക്കു വീരന്മാരേയും തറപറ്റിക്കുകയായിരുന്നു മറ്റു കാര്യങ്ങളിലൂന്നി വോട്ടു ചെയ്യാന്‍ തീരുമാനിച്ച തൃക്കാക്കരയിലെ വോട്ടര്‍മാര്‍. ഇപ്പോള്‍ രംഗം ശാന്തമാണെങ്കിലും വരും നാളുകളില്‍ പാര്‍ട്ടിയില്‍ ഉയരുന്ന ചില കടുത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും മന്ത്രി രാജീവിന്. വിശേഷിച്ച് തെരഞ്ഞെടുപ്പുവിജയം കേരളത്തിന്റെ രാഷ്ട്രീയദിശാബോധത്തിന്റെ വ്യക്തമായ സൂചനയായിരിക്കെ.

സി.പി.എമ്മിന്റെ സമുന്നനേതാക്കള്‍ കൂട്ടത്തോടെയെത്തി തമ്പടിച്ചു നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക നേതാക്കളിലും പ്രവര്‍ത്തകരിലും വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു എന്നവാദവും തൃക്കാക്കര തോല്‍വിയുമായി ബന്ധപ്പട്ട് ഉയരുന്നുണ്ട്. ഇത് മുന്നണിയുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും ശിഥിലമാക്കിയിരുന്നു.

ഉന്നത നേതാക്കളുടെ ഇടപെടലുകള്‍ പരിധി ലംഘിക്കുന്നതായിരുന്നു എന്നും ആക്ഷേപമുണ്ട്. മന്ത്രിമാരും പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളും നേരിട്ടു വിളിച്ചുകൂട്ടി പ്രാദേശിക വിവരങ്ങള്‍ തേടുന്ന ഒട്ടേറേ യോഗങ്ങള്‍ മണ്ഡലത്തില്‍ നടന്നിരുന്നു. ഇത്തരം യോഗങ്ങളില്‍ വോട്ടു സംബന്ധിച്ച കൃത്യമായ കണക്കുകളാണ് ആവശ്യപ്പെട്ടിരുന്നത്. ഇത് പ്രാദേശിക നേതാക്കളെ സമ്മര്‍ദത്തിലാക്കി. അവരുടെ പ്രവര്‍ത്തങ്ങളുടെ ചടുലത കുറയ്ക്കാനല്ലാതെ യോഗങ്ങള്‍ കൊണ്ട് കാര്യമായ മെച്ചങ്ങളൊന്നും ഉണ്ടായില്ല. ഒരു സാധാരണ ഉപതെരഞ്ഞെടുപ്പു പോലെ തൃക്കാക്കരയെ കണ്ടിരുന്നെങ്കില്‍ തോല്‍വി ഇത്രയും കനക്കുമായിരുന്നില്ലന്നും വലയിരുത്തപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (11 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (26 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (37 minutes ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (44 minutes ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (59 minutes ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (4 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (5 hours ago)

Malayali Vartha Recommends