Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..


ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..


മോദിക്കരികിൽ 'പെപ്പര്‍ സ്‌പ്രേ 'കുതിച്ചെത്തിയ യുവാവിനെ വളഞ്ഞ് SPG, എല്ലാവരും ഞെട്ടി..!സ്‌പ്രേ കുപ്പി ബോംബ് സ്‌ക്വാഡ് കണ്ടെത്തി..കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി..


തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത.. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത..


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,10,680 രൂപ

തൃക്കാക്കര തുലച്ചത് മന്ത്രി പി.രാജീവ്...! തൃക്കാരയിലെ വലിയ തോല്‍വിക്ക് കാരണം മന്ത്രിയുടെ പിടിവാശിയും എടുത്തചാട്ടവും, വിമര്‍ശനവുമായി നേതാക്കള്‍...

05 JUNE 2022 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.

പ്രധാനമന്ത്രിഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന് ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല; ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല

സ്ഥാനാര്‍ഥി നിര്‍ണയക്കാര്യത്തില്‍ മന്ത്രിയും സംസ്ഥാന സെക്രറിയറ്റ് അംഗവുമായ പി.രാജീവന്റെ പിടിവാശിയും എടുത്തചാട്ടവുമാണ് തൃക്കാരയിലെ വലിയ തോല്‍വിക്കു കാരണമായതെന്ന ആക്ഷേപം ശക്തമായി. മണ്ഡലത്തിലുണ്ടെന്നു പറയുന്ന 40 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളില്‍ കണ്ണുവച്ചാണ് ജോ യെ സ്ഥാനാര്‍ഥിയാക്കിയത്.

സഭതര്‍ക്കം പോലുള്ളു വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുഴുവന്‍ ക്രിസ്ത്യന്‍ വോട്ടുകളും ജോ യ്ക്ക് കിട്ടാനിയില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയെങ്കിലും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സ്ഥിതഗതികള്‍ മാറുമെന്നായിരുന്നു രാജീവന്റെ മറുപടി. ജാതിമത സമവാക്യങ്ങള്‍ എല്ലാം മാറ്റിവച്ച് തക്കാക്കരയില്‍ ഒരു രാഷ്ട്രീയ പോരാട്ടമാണ് നടക്കേണ്ടതെന്ന വാദവും ചിലര്‍ ഉന്നയിച്ചിരുന്നു.

സര്‍ക്കാരിന്റെ വികസന അജണ്ടയ്ക്ക് പ്രചരണത്തില്‍ മുന്‍തൂക്കം നല്‍കണമെന്നും വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടുകല്‍ സ്വീകരിക്കണമെന്നു മായിരുന്നു അവര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇവയെല്ലാം തല്‍ക്കാലം റിസ്‌കാണെന്നായിരുന്നു രാജീവന്റെ മറുപടി. ഇപ്പോള്‍ നിയമസഭയില്‍ ഇടതു പക്ഷത്തിന്റെ അംഗ സംഖ്യ നൂറായി തികയ്ക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനാല്‍ ഇത്തരം നീക്കു പോക്കുകള്‍ തൃക്കാക്കരയില്‍ ഇപ്പോള്‍ അനിവാര്യമായിരിക്കുന്നു എന്നായിരുന്നു രാജീവിന്റെ സമാധാനം. ഈ വിധത്തില്‍ ജോയ്ക്ക് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകളുടെ എണ്ണവും അദ്ദേഹം കൃത്യമായി സംശയാലുക്കളെ ബോധ്യപ്പെടുത്തി. രാജീവന്റെ കണക്കില്‍ എണ്ണായിരത്തിനും പന്ത്രണ്ടായിരത്തിനുമിടയില്‍ ജോയക്ക് ഭൂരപക്ഷം കിട്ടുമെന്നും പറഞ്ഞിരുന്നു.

ഒടുവില്‍ രാജീവന്റെ യുക്തിക്കുമുന്നില്‍ വഴങ്ങുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനേയും ഈ,പി.ജയരാജനേയും പോലുള്ളു മുതിര്‍ന്ന നേതാക്കള്‍ പോലും. അങ്ങനെയാണ് ജോ സ്ഥാനാര്‍ഥിയാകുന്നത്. മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകളും മൃദു സമീപനത്തിലൂടെ എസ്.ഡി.പിയുടെ ഇരുപതു ശതമാനം വോട്ടുകളും ഇടതുപക്ഷ വോട്ടുകളും ചേരുമ്പോള്‍ രാജീവ് മുന്നോട്ടുവച്ച കണക്കുകള്‍ യുക്ത ഭദ്രമായിരുന്നു.

മറുചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പഴുതില്ലാത്തവയായിരുന്നു ആ കണക്കുകള്‍. എന്നാല്‍ നമ്മുടെ മുന്നണികളിലെ ബുദ്ധിരാക്ഷസന്മാരേയും സ്ഥതിവിവര കണക്കു വീരന്മാരേയും തറപറ്റിക്കുകയായിരുന്നു മറ്റു കാര്യങ്ങളിലൂന്നി വോട്ടു ചെയ്യാന്‍ തീരുമാനിച്ച തൃക്കാക്കരയിലെ വോട്ടര്‍മാര്‍. ഇപ്പോള്‍ രംഗം ശാന്തമാണെങ്കിലും വരും നാളുകളില്‍ പാര്‍ട്ടിയില്‍ ഉയരുന്ന ചില കടുത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും മന്ത്രി രാജീവിന്. വിശേഷിച്ച് തെരഞ്ഞെടുപ്പുവിജയം കേരളത്തിന്റെ രാഷ്ട്രീയദിശാബോധത്തിന്റെ വ്യക്തമായ സൂചനയായിരിക്കെ.

സി.പി.എമ്മിന്റെ സമുന്നനേതാക്കള്‍ കൂട്ടത്തോടെയെത്തി തമ്പടിച്ചു നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക നേതാക്കളിലും പ്രവര്‍ത്തകരിലും വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു എന്നവാദവും തൃക്കാക്കര തോല്‍വിയുമായി ബന്ധപ്പട്ട് ഉയരുന്നുണ്ട്. ഇത് മുന്നണിയുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും ശിഥിലമാക്കിയിരുന്നു.

ഉന്നത നേതാക്കളുടെ ഇടപെടലുകള്‍ പരിധി ലംഘിക്കുന്നതായിരുന്നു എന്നും ആക്ഷേപമുണ്ട്. മന്ത്രിമാരും പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളും നേരിട്ടു വിളിച്ചുകൂട്ടി പ്രാദേശിക വിവരങ്ങള്‍ തേടുന്ന ഒട്ടേറേ യോഗങ്ങള്‍ മണ്ഡലത്തില്‍ നടന്നിരുന്നു. ഇത്തരം യോഗങ്ങളില്‍ വോട്ടു സംബന്ധിച്ച കൃത്യമായ കണക്കുകളാണ് ആവശ്യപ്പെട്ടിരുന്നത്. ഇത് പ്രാദേശിക നേതാക്കളെ സമ്മര്‍ദത്തിലാക്കി. അവരുടെ പ്രവര്‍ത്തങ്ങളുടെ ചടുലത കുറയ്ക്കാനല്ലാതെ യോഗങ്ങള്‍ കൊണ്ട് കാര്യമായ മെച്ചങ്ങളൊന്നും ഉണ്ടായില്ല. ഒരു സാധാരണ ഉപതെരഞ്ഞെടുപ്പു പോലെ തൃക്കാക്കരയെ കണ്ടിരുന്നെങ്കില്‍ തോല്‍വി ഇത്രയും കനക്കുമായിരുന്നില്ലന്നും വലയിരുത്തപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത  (1 hour ago)

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്  (2 hours ago)

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി  (2 hours ago)

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍  (3 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.  (3 hours ago)

വയനാട് ദുരന്ത പുന:രധിവാസം; രണ്ടാംഘട്ടത്തില്‍ രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങുന്നതിനായി 2,50,30 212 രൂപ ചെലവഴിച്ചു; കോൺഗ്രസ് സമാഹരിച്ചത് 5,38, 21,632 രൂപയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (4 hours ago)

ഇറാനിൽ 'നരകം' പെയ്തിറങ്ങി നട്ടെല്ലുണ്ടെഡാ ടെഹ്‌റാനില്‍ കയറി പൈലറ്റിനെ തൂക്കി അമേരിക്കയ്ക്ക് HAPPY EASTER  (4 hours ago)

പ്രധാനമന്ത്രിഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന് ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല; ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്  (4 hours ago)

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിക്കുന്നു; ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (4 hours ago)

സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ഓടിവന്ന കുഞ്ഞിനോട് ഭരണാധികാരി പറഞ്ഞത്...! ഷെയ്ഖ് മുഹമ്മദ് ദേ പിന്നെയും  (4 hours ago)

നേമം മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക പര്യടന പരിപാടിക്ക് തുടക്കം; സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും മണ്ഡലത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ചും ജ  (4 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 19 കേസുകള്‍  (4 hours ago)

10 വർഷത്തെ ഇരുണ്ടൊരു കാലഘട്ടത്തിൽ നിന്ന് കേരളത്തിന്റെ മോചനമാണിത്; സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു നാടിന് പ്രയോജനകരമായ ഒരു പദ്ധതിയും നടപ്പാക്കാത്ത ഒരു സർക്കാരിനെ വീണ്ടും ജനങ്ങൾ തിരഞ്ഞെടുക്കാൻ വിഡ്ഢികളല  (4 hours ago)

സര്‍ക്കാരിന് എതിരായ അതിശക്തമായ പ്രതിഷേധവും യു.ഡി.എഫിനെ കുറിച്ചുള്ള പ്രതീക്ഷകളും ജനങ്ങള്‍ക്കിടയിലുണ്ട്; . യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ആകെ വോട്ടുകളിൽ 96 ശതമാനം വോട്ടുകളും പോൾ ചെയ്തു; തിരുവനന്തപുരം ജില്ലയിൽ ഹോം വോട്ടിംഗിൽ മികച്ച പങ്കാളിത്തമുണ്ടായതായി ജില്ലാ കളക്ടർ  (5 hours ago)

Malayali Vartha Recommends