പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനായി വഴിപാടും പൂജയും, പുതുപ്പള്ളി പള്ളിയിൽ മൂന്നിന്മേൽ കുർബാനയും നടത്തി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളം; രാഷ്ട്രീയപരമായി അല്ല, വ്യക്തിപരമായാണ് ഈ പൂജകൾ ചെയ്തതെന്ന് റെജോ: ജയിലിൽ സന്ദർശിക്കാനെത്തിയ പ്രവർത്തകരെ കാണാൻ വിസ്സമ്മതിച്ച് രാഹുൽ...

മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിലായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനായി വഴിപാടും പൂജയും. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളം ആണ് ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകളും പള്ളിയിൽ പ്രാര്‍ത്ഥനയും നടത്തിയത്. നന്നൂർ ദേവി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും ഭാഗ്യസൂക്താർച്ചനയും യൂത്ത് കോൺഗ്രസ് നേതാവ് നടത്തിയത്.
പുതുപ്പള്ളി പള്ളിയിൽ മൂന്നിന്മേൽ കുർബാനയും നടത്തി. രാഹുലിന്‍റെ പ്രതിസന്ധി സമയം മാറാനാണ് പൂജയും പ്രാർത്ഥനയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വിശദീകരണം. കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയതാണെങ്കിലും വളര്‍ന്നു വരുന്ന ഒരു നേതാവിനെ തേജോവധം ചെയ്യുന്ന പോലെയാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെന്ന് റെജോ പറഞ്ഞു. രാഷ്ട്രീയപരമായിട്ടല്ലെന്നും വ്യക്തപരിമായാണ് ഈ പൂജകൾ ചെയ്തതെന്നും യൂത്ത് കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
ഇതിനിടെ, അടൂരിൽ നിന്നുള്ള കോൺഗ്രസ്സ് പ്രവർത്തകൻ രാഹുലിനെ ഇന്ന് ജയിലിൽ കാണാൻ എത്തിയെങ്കിലും അദ്ദേഹം കാണാൻ കൂട്ടാക്കിയില്ല, എന്നൊരു റിപ്പോർട്ട് കൂടെ പുറത്ത് വരുന്നുണ്ട്. അടൂരിലെ ശിവദാസൻ എന്ന പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണ് ഇന്ന് രാവിലെ രാഹുലിനെ കാണാൻ അധിക നേരമായി കാത്തിരുന്നത്. പക്ഷെ ജയിൽ ഉദ്യോഗസ്ഥർ തിരികെ എത്തി, രാഹുൽ ആരെയും കാണേണ്ടതില്ല എന്ന് പറഞ്ഞതായി അറിയിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹമടങ്ങി പോവുകയും ചെയ്തു. രാഹുൽ ജയിലിലായതിനു ശേഷം എത്തുന്ന ആദ്യത്തെ സന്ദർശകനായിരുന്നു ഇദ്ദേഹം.
https://www.facebook.com/Malayalivartha



























