Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

എഫ്‌ഐആര്‍ പുറത്ത്... ബിരിയാണിച്ചെമ്പ് തീപിടിക്കുമ്പോള്‍ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് പൊലീസ് എഫ്‌ഐആര്‍; പി.സി.ജോര്‍ജുമായി 2 മാസം മുന്‍പ് സ്വപ്ന ഗൂഢാലോചന നടത്തി; നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം

09 JUNE 2022 08:51 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കൊളിത്തിവിട്ട ബിരിയാണിച്ചെമ്പ് ചൂട് പിടിക്കുകയാണ്. സ്വപ്ന സുരേഷ് ആരോപണങ്ങള്‍ തുടരുകയാണ്. അതിനിടെ പോലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുകയാണ്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് പൊലീസ് എഫ്‌ഐആര്‍ പറയുന്നത്. മുന്‍ എംഎല്‍എ പി.സി.ജോര്‍ജുമായി രണ്ടുമാസം മുന്‍പാണു ഗൂഢാലോചന നടത്തിയത്.

ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാര്‍ട്ടികളെ തെറ്റിദ്ധരിപ്പിച്ച്, നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി.സി.ജോര്‍ജ് രണ്ടാം പ്രതിയുമാണ്.

 



സ്വര്‍ണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നു മുന്‍മന്ത്രി കെ.ടി.ജലീല്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പരാതി അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും തീരുമാനമായി.

അതിനിടെ പിസി ജോര്‍ജും സരിതയും തമ്മിലുള്ള സംഭാഷണവും വൈറലായി. പി.സി.ജോര്‍ജ് തന്നെയും സ്വപ്ന സുരേഷിനെയും ഇങ്ങോട്ടുവിളിച്ചതാണെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി പി.എസ്.സരിത്ത് വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചു. ചില പോയിന്റുകള്‍ എഴുതി നല്‍കി. അതില്‍ ഒപ്പിട്ടിട്ടില്ലെന്നും സരിത്ത് പറഞ്ഞു. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റിലാണ് സരിത്തിന്റെ പ്രതികരണം.

 



സ്വപ്ന സുരേഷ് തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വന്നു കണ്ടിട്ടുണ്ടെന്നു പി.സി.ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ കത്തും പുറത്തുവിട്ടു. സ്വപ്ന തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണു കത്ത് എഴുതി നല്‍കിയതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. കോണ്‍സുലേറ്റില്‍ കൊണ്ടുവന്ന ബാഗില്‍ നോട്ടുപോലുള്ളതു കണ്ടെന്നും സരിത്ത് പറഞ്ഞു.

കോണ്‍സുലേറ്റിലെ ജീവനക്കാരെല്ലാം ഇതു കണ്ടതാണ്, ബാഗ് തുറന്നു നോക്കിയിട്ടില്ല. ശിവശങ്കര്‍ പറഞ്ഞയാള്‍ക്കാണ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ ബാഗ് കൈമാറിയത്. കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല, കോടതിയില്‍ പറയുമെന്നും സരിത്ത് പറഞ്ഞു.

 



അതേസമയം സ്വപ്ന സുരേഷ് തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വന്ന് കണ്ടിട്ടുണ്ടെന്നും പി.സി.ജോര്‍ജ് വെളിപ്പെടുത്തി. സ്വപ്നയുടെ കത്തും പുറത്തുവിട്ടു. സ്വപ്ന തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് കത്ത് എഴുതി നല്‍കിയതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വപ്നയോട് ഒരു ബാഗ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍സുലേറ്റില്‍ വച്ച് സ്‌കാന്‍ ചെയ്തപ്പോള്‍ നോട്ടുകെട്ടുകള്‍ കണ്ടു. കോണ്‍സല്‍ ജനറലിന് കള്ളക്കടത്ത് നടത്താന്‍ എക്‌സ് കാറ്റഗറി സുരക്ഷ നല്‍കി. കത്തില്‍ ശിവങ്കറിനെതിരെ ആരോപണങ്ങളുണ്ടെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.

സോളാര്‍ കേസ് പ്രതി സരിതയുമായി താന്‍ ഫോണില്‍ സംസാരിച്ചതില്‍ എന്താണ് പ്രത്യേകതയെന്നും പി.സി.ജോര്‍ജ് ചോദിച്ചു. സരിതയുമായി എത്രകൊല്ലമായി സംസാരിക്കുന്നു. ചക്കരപ്പെണ്ണേ എന്നാണ് സരിതയെ പണ്ടേ വിളിക്കുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.



പി.സി.ജോര്‍ജിനെ വ്യക്തിപരമായി അറിയില്ലെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ അദ്ദേഹം ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നത് സത്യമാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താന്‍ എന്തെങ്കിലും എഴുതിക്കൊടുത്തെങ്കില്‍ പി.സി.ജോര്‍ജ് പുറത്തുവിടട്ടെയെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (6 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (7 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (8 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (8 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (9 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (9 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (9 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (9 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (10 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (10 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (11 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (11 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (12 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (12 hours ago)

Malayali Vartha Recommends