Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

തലവേദന തന്നെ... തനിക്കെതിരെ രംഗത്ത് വന്ന സിപിഐ നേതാവ് ആനിരാജയ്‌ക്കെതിനെ മണിയാശാന്റെ നാട്ടുഭാഷ; എവൈഎഫ്‌ഐക്കാരും മഹിളകളും മണിയാശാനെതിരെ രംഗത്ത് വന്നതോടെ രംഗം കൊഴുത്തു; കെകെ രമയ്‌ക്കെതിരായ പരാമര്‍ശം സിപിഐ, സിപിഎം മറുപടിയിലേക്ക് പോകുന്നു

17 JULY 2022 08:59 AM IST
മലയാളി വാര്‍ത്ത

മണിയാശാന്റെ നാട്ടുഭാഷ അങ്ങനെ കൊഴുക്കുകയാണ്. അതിന്റെ ഒരു ഭാഗം സിപിഐ നേതാവ് ആനി രാജയ്ക്കും കിട്ടി. ഇത് ഏറ്റുപിടിച്ച എവൈഎഫ്‌ഐക്കാര്‍ക്ക് പിന്നാലെ വരും. അതേസമയം കെ.കെ. രമയ്‌ക്കെതിരെ എം.എം. മണി നടത്തിയ അധിക്ഷേപ പ്രസംഗത്തെ ചൊല്ലിയുയര്‍ന്ന രാഷ്ട്രീയവിവാദം മണിയും സി.പി.ഐ നേതാക്കളും തമ്മിലുള്ള പോരാട്ടമായി വളര്‍ന്നതോടെ ഇടതുമുന്നണി അസ്വസ്ഥമായി.

തന്റെ പരാമര്‍ശത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് സി.പി.ഐ ദേശീയ നേതാവ് ആനി രാജയ്‌ക്കെതിരെ മണി ഇന്നലെ നടത്തിയ 'ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കല്‍' പ്രയോഗം മറ്റൊരു വിവാദത്തിന് തിരികൊളുത്തി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഡല്‍ഹിയിലല്ലേ ഉണ്ടാക്കുന്നതെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ തിരിച്ചടിച്ചു.

മണിക്കെതിരെ മഹിളാസംഘവും എ.ഐ.വൈ.എഫും രംഗത്തെത്തി. നിയമസഭാസമ്മേളനം നടക്കവേ ഇടതുമുന്നണിക്കകത്ത് അസ്വാരസ്യമുയര്‍ന്നത് വിനയാകുമെന്നുകണ്ട് ഇന്നലെ വൈകിട്ട് മണി സ്വരം മയപ്പെടുത്തി. കെ.കെ. രമയെ അധിക്ഷേപിച്ചിട്ടില്ലെന്നും പാര്‍ട്ടിയാവശ്യപ്പെടുന്നതുപോലെ ചെയ്യുമെന്നും മണി പറഞ്ഞു. രമയെ വിധവയെന്ന് വിളിച്ചത് യു.ഡി.എഫാണെന്നും ആരോപിച്ചു.

അതേസമയം, സി.പി.എം നേതാവായ മണിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പരസ്യ പ്രതികരണം നടത്തിയ ആനി രാജയോട് സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. കേരളത്തിലെ മുന്നണി വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തരുതെന്ന് നേരത്തേ വ്യക്തമാക്കിയിട്ടും അത് തുടരുന്നത് ശരിയല്ലെന്നാണ് നിലപാട്.

രമയ്‌ക്കെതിരായ മണിയുടെ നിയമസഭയിലെ പരാമര്‍ശം സ്പീക്കറുടെ നിയന്ത്രണത്തിലായതിനാല്‍ സ്പീക്കര്‍ കാര്യം തീരുമാനിച്ചോളുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ ആവര്‍ത്തിച്ചു. മണി നടത്തിയ പരാമര്‍ശത്തെ തള്ളിപ്പറയുന്നില്ലെങ്കിലും അതേറ്റുപിടിച്ച് കൂടുതല്‍ വഷളാക്കേണ്ടെന്നാണ് സി.പി.എമ്മിന്റെയും നിലപാട്. മണി മാപ്പ് പറയാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് യു.ഡി.എഫ്.

തിങ്കളാഴ്ച നിയമസഭാസമ്മേളനം പുനരാരംഭിക്കുമ്പോള്‍ പ്രക്ഷോഭം തുടരാനാണ് നീക്കം. അതിനിടയിലുരുത്തിരിയുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളിലേക്കും പ്രതിപക്ഷം ഉറ്റുനോക്കുന്നു. പ്രത്യേകിച്ച് സി.പി.ഐയ്ക്കകത്ത് ഭിന്ന നിലപാടുണ്ടായ സാഹചര്യത്തില്‍.

സ്വര്‍ണക്കടത്ത് വിഷയത്തില്‍ വെള്ളിയാഴ്ച സഭയിലുയരുമായിരുന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കേണ്ടിവരുന്നത് ഒഴിവാക്കാനാണ് രമയ്‌ക്കെതിരായ പ്രതികരണത്തില്‍ എം.എം. മണി മാപ്പ് പറയാതെ പ്രകോപനമുണ്ടാക്കിയതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. ഇത് സി.പി.എമ്മിന്റെ ആസൂത്രിത നീക്കമാണെന്നാണ് ആക്ഷേപം. വെള്ളിയാഴ്ച രണ്ടാമത്തെ ചോദ്യമായി സഭയില്‍ ഉന്നയിക്കപ്പെടേണ്ടിയിരുന്ന ചോദ്യം സ്വര്‍ണക്കടത്ത് വിവാദത്തെ ചൊല്ലിയാണ്.

ചോദ്യമൊഴിവാക്കണമെന്ന ആവശ്യവുമായി സി.പി.എം നിയമസഭാകക്ഷിയുടെ പേരില്‍ സ്പീക്കര്‍ക്ക് കത്ത് പോയിരുന്നെന്നും യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നു. പ്രതിപക്ഷ നേതാവ് നല്‍കിയ ഉപക്ഷേപം സ്പീക്കര്‍ റദ്ദാക്കിയതിന്റെ തുടര്‍ച്ചയാണിതെന്ന ആരോപണമാണവര്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നിരന്തരം കടുത്ത ആരോപണമുയര്‍ത്തുന്ന കെ.കെ. രമയെ നിശ്ശബ്ദയാക്കാനുള്ള നീക്കമായും വ്യാഖ്യാനിക്കപ്പെടുന്നു.

അതിനിടയിലാണ് ആനിരാജയ്‌ക്കെതിരെ മണി രംഗത്തെത്തിയത്. 'അവര്‍ അങ്ങനെ പറയും. അവര്‍ ഡല്‍ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഇവിടെ കേരളനിയമസഭയില്‍ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നമുക്കല്ലേ അറിയൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും നമുക്ക് അതൊന്നും വിഷയമല്ല. ഞാന്‍ പറഞ്ഞത് അങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയുകയും ചെയ്യും എന്നും എം എം മണി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends