Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED


നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനവുമായി മലയാളത്തിന്റെ യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.


നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി

ക്രിമിനല്‍ ജയരാജനെ പുകച്ച് പുറത്ത് ചാടിച്ചു അക്രമം ഇങ്ങോട്ട് വേണ്ട; യാത്രാവിലക്കിട്ട് ഇന്‍ഡിഗോ കോണ്‍ഗ്രസ്സുകാര്‍ രക്ഷപെട്ടു.

18 JULY 2022 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ...വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ മൂന്നാർ.... താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസിൽ

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ് ... സന്ദീപ് വാര്യർക്കും എഫ് ബി അക്കൗണ്ട് ഉടമ രഞ്ജിത പുളിക്കനും സോപാധിക മുൻകൂർ ജാമ്യം

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

സത്യത്തില്‍ അന്ന് വിമാനത്തില്‍ നടന്നത് എന്താണ്. പിണറായിയെ ആക്രമിക്കാന്‍ പാഞ്ഞടുത്തു ഞാന്‍ ചാടിവീണു അവരെ തടുത്തു എന്നൊക്കെയാണ് ഇപി ജയരാജന്‍ പറഞ്ഞു നടക്കുന്നന്നത്. കേരളാ പോലീസ് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസും എടുത്തു. എന്നിട്ടോ പൈലറ്റിന്റെ റിപ്പോര്‍ട്ട് വന്നപ്പൊ വാദി പ്രതിയായി. ഇപി ജയരാജന്റെ കള്ളത്തരം പൊളിഞ്ഞു. വിമാനവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് ഇപി കരുതിയത്. എന്നാല്‍ പൈലറ്റ് പണി പറ്റിച്ചു. പൈലറ്റിന്റെ റിപ്പോര്‍ട്ടില്‍ കുറ്റക്കാരന്‍ ഇപി ജയരാജനാണ്. അദേഹം അങ്ങോട്ട് പോയി അവരെ ആക്രമിക്കുകയായിരുന്നു. പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ടതുകൊണ്ട് ഇ പി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് അഘികൃതര്‍. മൂന്നാഴ്ചത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത് എങ്കിലും സര്‍ക്കാരിന് ഇത് ആകെ നാണക്കേടായിരിക്കുകയാണ്. പറഞ്ഞതെല്ലാം പച്ചക്കള്ളമായി മാറി. ജനങ്ങള്‍ക്കിടയില്‍ നാറി നാണംകെട്ടു. അതേസയം തന്നെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ വിമാനത്തിലാണ് ഇപി ജയരാജന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഈ അറിയിപ്പ് തനിക്ക് കിട്ടിയിട്ടില്ലെന്നാണ് ഇ പി ജയരാജന്‍ പറയുന്നത്.

മുദ്രാവാക്യം മുഴക്കിയതല്ല, മറിച്ച് വിമാനത്തിനുള്ളില്‍ വെച്ച് ഇ.പി ജയരാജന്‍ പ്രതിഷേധക്കാരെ കായികമായി നേരിട്ടതാണ് ഗുരുതര കുറ്റകൃത്യമെന്നാണ് തുടക്കം മുതലേ വിമാന കമ്പനി ജീവനക്കാര്‍ എടുത്ത നിലപാട്. ഇതോടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍, പി.എ സുനീഷ് എന്നിവരില്‍ നിന്ന് കള്ളപ്പരാതി എഴുതി വാങ്ങിയാണ് വലിയതുറ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന ആരോപണവും ഉയര്‍ന്നു. മന്ത്രിക്ക് പുറമേ, ഇവരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിനുള്ളിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അന്ന് അത് സര്‍ക്കാര്‍ വന്‍ വിവാദമാക്കിയിരുന്നു. പിന്നാലെ ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴാണ് ഇപി ജയരാജന്റെ ലീലാവിലാസങ്ങള്‍ കേരളം കണ്ടത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ കണ്ടത് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ്സുകാരെ തള്ളിവീഴ്ത്തുന്നതാണ്. തെറ്റ് ചെയ്തത് ഇപി ജയരാജനാണെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍കുമാറിനും സുനിത് നാരായണനുമെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ കേസെടുത്ത് ജയിലിലടച്ചത്. മുദ്രാവാക്യം വിളിച്ചതിന് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തപ്പോള്‍ ഇപിക്കുമെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നുള്ളത്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവന്നു. ഇപ്പോള്‍ വിമാന കമ്പനി വിലക്കേര്‍പ്പെടുത്തിയതോടെ ഇല്ലാത്ത കേസില്‍ സര്‍ക്കാര്‍ യുവാക്കള്‍ക്കെതിരെ പ്രതികാരം വീട്ടിയതുപോലെയായി കാര്യങ്ങള്‍

ഇതേ കള്ളം മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്നതാണ് കേരളം കണ്ടത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇ പി ജയരാജന്‍ തടയാനാണ് ശ്രമിച്ചതെന്നായിരുന്നു സംഭവത്തിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍ ഭയന്നു പോയ പ്രവര്‍ത്തകര്‍ ഇപിക്കെതിരെ കോടതിയിലോ കസ്റ്റഡിയിലുള്ളപ്പോഴോ ഒന്നും തന്നെ ആരോപണം ഉന്നയിച്ചരുന്നില്ല. പക്ഷേ പപ്രതികള്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാല്‍ കേസില്ലെന്നാണ് നിയമസഭയില്‍ പിണറായി ഇപിക്കെതിരായ നിരവധി പേര്‍ നല്‍കിയ പരാതികളും തള്ളിക്കളയുകയാണുണ്ടായത്.

അതേസമയം വിമാന കമ്പനികളുടെ നടപടി വന്നതോടെ സംഭവത്തില്‍ സ്വാഭാവികമായ നീതി ലഭ്യമായെന്നാണ് പ്രതിഷേധിച്ച ഫര്‍സീന്‍ പ്രതികരിച്ചത്. വിമാനത്തിനുള്ളില്‍ അക്രമം നടത്താന്‍ കയറിയവരാണെന്ന് കേരള പൊതുസമൂഹത്തില്‍ ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. അത് ഇന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തിലെ പോലീസിന് ഞങ്ങള്‍ കൊടുത്ത പരാതി സ്വീകരിച്ചില്ല. പക്ഷേ, വിരമിച്ച ജില്ലാ ജഡ്ജിയുടെ അന്വേഷണ കമ്മറ്റിയാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നീതി അന്യമല്ല എന്നുള്ളത് തന്നെയണ് വ്യക്തമാകുന്നതെന്നും ഫര്‍സീന്‍ പറഞ്ഞു.

വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധവും മര്‍ദനവുമെല്ലാം രാജ്യാന്തര വ്യോമയാന നിയമങ്ങള്‍ അനുസരിച്ച് യാത്രാ വിലക്കും ശിക്ഷയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. വിമാനയാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് രാജ്യാന്തര സിവില്‍ വ്യോമയാന സംഘടന പുറത്തിറക്കിയ നിയമാവലിയില്‍ ഇക്കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ നടപടിയില്‍ നിന്ന് ജയരാജനെ രക്ഷിച്ചെടുക്കുകയെന്നതാണ് സൈബര്‍ സൈനയുടെ ലക്ഷ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തി... ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല...  (12 minutes ago)

ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും...  (27 minutes ago)

സിനിമാരംഗത്തെയും പൊതുരംഗത്തെയും പ്രമുഖരടക്കം ഒട്ടനവധിയാളുകൾ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി  (39 minutes ago)

ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED  (42 minutes ago)

സ്വർണവിലയിൽ മാറ്റമില്ല  (49 minutes ago)

അനുശോചനവുമായി മലയാളത്തിന്റെ യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.  (1 hour ago)

നടൻ ശ്രീനിവാസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗതാഗത മന്ത്രി  (1 hour ago)

ഹൈക്കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ചയുടൻ പ്രോസിക്യൂഷൻ അനുമതിക്കായി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകുന്ന കാര്യം വിജിലൻസ് കോടതിയിൽ നാഗരാജ് ബോധിപ്പിക്കും  (2 hours ago)

അതിശൈത്യത്തിന്റെ പിടിയിൽ മൂന്നാർ.  (2 hours ago)

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു.  (2 hours ago)

അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കണം  (2 hours ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് കലോത്സവം  (3 hours ago)

അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

തൃശ്ശൂർ മാജിക് എഫ്‌സിയെ കീഴടക്കി കണ്ണൂർ  (3 hours ago)

തൊഴിൽ വിജയം, ധന ഭാഗ്യ യോഗം, ഭാര്യാ ഭർതൃ ഐക്യം, ഭക്ഷണ സുഖം, കാര്യവിജയം, ആരോഗ്യ കാര്യങ്ങളിൽ പുരോഗതി, ശത്രുഹാനി എന്നിവ ഇന്ന്  (4 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News