Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

12 കോടി വെള്ളത്തില്‍; ആദ്യ വിമാനം ഇറങ്ങും മുമ്പ് എയര്‍ സ്ട്രിപ് മഴ വെള്ളം കൊണ്ടുപോയി; പിണറായിയും മരുമോനും ഖജനാവ് പൊട്ടിക്കുന്നു

18 JULY 2022 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

തന്ത ആരെന്ന് അറിയില്ലേ അതാണോ തള്ളയുടെ പേര് കൂടെ... ശ്രീനാദേവിയെ ചൊറിഞ്ഞ് മാന്തി കമ്മി..! ചെവിക്കുറ്റി കലക്കി തന്തയ്ക്ക് വിളി...

അവസാനവട്ട അനുനയത്തിലും വഴങ്ങിയില്ല... മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....

രാജ്യത്തിന്റെ സമുദ്രാതിർത്തി കാക്കുന്നതിലും നാടിന്റെ സമ്പദ്‌വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സ്വന്തം ഇഷ്ടപ്രകാരം. വികസന സ്വപ്‌നമെന്നൊക്കെ പറഞ്ഞുകൊണ്ട് കോടികള്‍ ചെലവിച്ച് പിണറായി സര്‍ക്കാര്‍ കൊട്ടി ഘോഷിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതിയായിരുന്നു. വണ്ടിപ്പെരിയാര്‍ സത്രത്തിലെ എയര്‍ സ്ട്രിപ്പ്. നിര്‍മാണം പൂര്‍ത്തിയായി ഇത്രയും നാളായിട്ടും റണ്‍വേയില്‍ ഒരു വിമാനം പോലും ഇറങ്ങിയിരുന്നില്ല. റണ്‍വേയുടെ ഒരുവശത്തുള്ള കുന്ന് കാരണം വിമാനം ഇറക്കാനാകില്ലെന്നാണ് പൈലറ്റുമാര്‍ പറയുന്നത്. കുന്ന് ഇടിച്ചുനിരത്തി കോടികള്‍ ചെലവിട്ട് ഇങ്ങനെ ഒരു പദ്ധതി ചെയ്യുമ്പോള്‍ വളരെ ബെയ്‌സിക്ക് ആയിട്ടുള്ള കാര്യങ്ങള്‍ പോലും പരിശോധിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി വന്‍ വിവാദമായി നില്‍ക്കുമ്പോഴാണ്. എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നു എന്ന വാര്‍ത്ത വരുന്നത്. വികസനം എന്ന പേരില്‍ കോടികള്‍ വെറുതെ പൊടിച്ചു കളഞ്ഞിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇനി അതിനെക്കൊണ്ട് ഒരു ഉപകാരവും ഇല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. കടുത്ത സാമ്പത്തീക പ്രതിസന്ധി കേരളത്തെ വേട്ടയാടുമ്പോഴാണ്. ഒരാവശ്യവുമില്ലാതെ പിണറായി കോടികള്‍ പൊടിച്ചു കളഞ്ഞിരിക്കുന്നത് എന്ന ആക്ഷേപവും ശക്തമാവുകയാണ്.

റണ്‍വേയുടെ വശത്തുള്ള ഷോള്‍ഡറിന്റെ ഭാഗം ഒലിച്ചു പോയി. നിര്‍മ്മാണത്തിലെ അപാകതയാണ് തകര്‍ച്ചക്ക് കാരണമായത്. എന്‍സിസിയുടെ എയര്‍ വിംഗ് കേഡറ്റുകള്‍ക്ക് പരിശീലനത്തിനായാണ് എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് സത്രം എയര്‍ സ്ട്രിപ്പിലെ വന്‍ മണ്ണിടിച്ചിലിന് കാരണമായത്. റണ്‍വേയുടെ വലത് ഭാഗത്തെ മണ്‍തിട്ടയോടൊപ്പം ഷോള്‍ഡറിന്റെ ഒരു ഭാഗവും തകര്‍ന്നു. നൂറ് മീറ്ററിലധികം നീളത്തല്‍ 150 അടിയോളം താഴ്ചയിലേക്കാണ് ടാറിംഗ് ഇടിഞ്ഞ് താണത്.

ഇടിഞ്ഞ് പോയതിന്റെ ബാക്കി ഭാഗത്ത് വലിയ വിള്ളലും വീണിട്ടുണ്ട്. കുന്നിടിച്ചു നിരത്തി നിര്‍മ്മിച്ച റണ്‍വേയ്ക്ക് മതിയായ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തത്താണ് മണ്ണിടിച്ചിലിന് കാരണം. മുമ്പും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇത് തടുന്നതിനുളള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ല. ഒപ്പം റണ്‍വേയിലെത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയില്ല. വന്‍തോതില്‍ വെള്ളം കെട്ടിക്കിടന്നതും മണ്ണിടിച്ചിലിനു കാരണമായി.

മണ്ണൊലിപ്പ് ഉണ്ടാകാതിരിക്കാന്‍ ഇവിടെ കയര്‍ ഭൂ വസ്ത്രം വിരിച്ച് പുല്ലു നട്ടു പിടിപ്പിക്കാന്‍ 42 ലക്ഷം രൂപക്ക് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ വനംവകുപ്പ് അനുമതി നല്‍കാത്തതിനാലും പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവം മൂലവും പണികള്‍ നടന്നില്ല. ഫലത്തില്‍ 12 കോടി രൂപ മുടക്കി എന്‍സിസിക്കായി നിര്‍മ്മിച്ച റണ്‍വേയില്‍ അടുത്തെങ്ങും വിമാനമിറക്കാന്‍ കഴിയില്ല. ഇടിഞ്ഞു പോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെങ്കില്‍ കോടികള്‍ ചെലവഴിക്കേണ്ടി വരും. ഒപ്പം പണികള്‍ക്കും മാസങ്ങള്‍ വേണ്ടി വരും.

ഇടുക്കിയുടെ മണ്ണില്‍ വിമാനമിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇക്കുറിയും അതുണ്ടായില്ല. റണ്‍വേയുടെ ഒരുവശത്തുള്ള കുന്നാണ് വിമാനമിറക്കുന്നതിന് തടസ കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. കനത്ത മൂടല്‍ മഞ്ഞും പ്രതിസന്ധിയായി. എന്‍.സി.സി. കേഡറ്റുകളുടെ പരിശീലനത്തിനായാണ് എയര്‍സ്ട്രിപ്പ് നിര്‍മിച്ചത്. 50 ദിവസം മുന്‍പും പരീക്ഷണ പറക്കലിനായി എയര്‍ഫോഴ്‌സിന്റെ എസ്. ഡബ്ല്യു വിമാനം എത്തിയെങ്കിലും ഇറക്കാന്‍ കഴിഞ്ഞില്ല.

അതേസമയം എയര്‍സ്ട്രിപ്പ് നിര്‍മാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേ എയര്‍സ്ട്രിപ്പിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നു. പെരിയാര്‍ കടുവാ സങ്കേതത്തിന് എയര്‍ സ്ട്രിപ്പ് ഭീഷണിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കിയത്. പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് 630 മീറ്റര്‍ അകലെ മാത്രമാണ് പദ്ധതി മേഖല. വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്ത് എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചിരുന്നു. തടസങ്ങള്‍ ഒഴിവായാല്‍ വീണ്ടും പരീക്ഷ പറക്കല്‍ നടത്തുമെന്ന് എന്‍സിസി അധികൃതര്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത ആരെന്ന് അറിയില്ലേ അതാണോ തള്ളയുടെ പേര് കൂടെ... ശ്രീനാദേവിയെ ചൊറിഞ്ഞ് മാന്തി കമ്മി..! ചെവിക്കുറ്റി കലക്കി തന്തയ്ക്ക് വിളി...  (2 minutes ago)

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും  (19 minutes ago)

രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകി... മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ  (33 minutes ago)

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (1 hour ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (1 hour ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (2 hours ago)

മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്...  (2 hours ago)

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (2 hours ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (2 hours ago)

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (3 hours ago)

പ്രിയപ്പെട്ട ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും...  (3 hours ago)

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (3 hours ago)

Malayali Vartha Recommends