Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

'ഗോത്രസമൂഹത്തിന്റെ ശുദ്ധതാളമാണ് ഈ കലാകാരിയുടെ സംഗീത പാരമ്പര്യം. ആ പാരമ്പര്യത്തെ കുറിച്ച് നമുക്ക് അറിവില്ലാത്തത് നമ്മുടെ അജ്ഞതയാണ്. അല്ലാതെ നാഞ്ചിയമ്മയുടെ അജ്ഞതയല്ല. പുഴയുടെ താളം, കാടിന്റെ ഈണം, കാറ്റത്തെ ഇലയിരമ്പം അതൊക്കെയാണ് നാഞ്ചിയമ്മയുടെ ശ്രുതിയും താളവുമെല്ലാം...' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

24 JULY 2022 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ദേശീയ ചലച്ചത്ര പുരസ്കാരം നഞ്ചിയമ്മക്ക് ലഭിച്ചതിന് പിന്നാലെ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നഞ്ചിയമ്മയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്. 'ലിപി പോലുമില്ലാത്ത ഭാഷയിൽ നഞ്ചിയമ്മയുടെ ഹൃദയത്തിൽ നിന്നാണ് ആ പാട്ട്‌ യാത്ര തുടങ്ങിയത്‌. അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ നക്കുപ്പതി ഊരും വിട്ട്‌ ചുരമിറങ്ങി വന്ന പാട്ട് നേരെ കയറിയങ്ങിരുന്നത് മലയാളികളുടെ ഹൃദയത്തിലാണ്. ഹൃദയം കൊണ്ട് പാടിയ ഒരമ്മയുടെ സംഗീതത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചു നമ്മൾ. റിലീസിനു മുന്നേ ഹിറ്റായി കലക്കാത്ത സന്ദനവും ദൈവമകളെയും ഒക്കെ! ഒപ്പം നഞ്ചിയമ്മയെന്ന പേരും'- എന്നും അവർ കുറിക്കുന്നു.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ലിപി പോലുമില്ലാത്ത ഭാഷയിൽ നഞ്ചിയമ്മയുടെ ഹൃദയത്തിൽ നിന്നാണ് ആ പാട്ട്‌ യാത്ര തുടങ്ങിയത്‌. അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ നക്കുപ്പതി ഊരും വിട്ട്‌ ചുരമിറങ്ങി വന്ന പാട്ട് നേരെ കയറിയങ്ങിരുന്നത് മലയാളികളുടെ ഹൃദയത്തിലാണ്. ഹൃദയം കൊണ്ട് പാടിയ ഒരമ്മയുടെ സംഗീതത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചു നമ്മൾ. റിലീസിനു മുന്നേ ഹിറ്റായി കലക്കാത്ത സന്ദനവും ദൈവമകളെയും ഒക്കെ! ഒപ്പം നഞ്ചിയമ്മയെന്ന പേരും!

നഞ്ചിയമ്മയ്ക്ക് കാടിന്റെ പാട്ടാണ് പഴക്കവും വഴക്കവും. പുഴയുടെയും കാറ്റിന്റെയും സംഗീതമാണ് നഞ്ചിയമ്മയുടെ സംഗീതം. കാട്ടു ചെമ്പകം പൂവിട്ട പോലെ ഉള്ളു നിറയെ പൂത്തു കിടക്കുന്ന ആ സംഗീതത്തിന് ഒരു ഗുരു പാരമ്പര്യം അവകാശപ്പെടാനുണ്ടാവില്ല .ഒരു സംഗീത കോളേജിലെയും സംഗീത ഗുരുക്കന്മാരുടെയും എൻറോൾമെന്റ് രജിസ്റ്ററിൽ നഞ്ചിയമ്മയ്ക്കോ അവരുടെ സംഗീതത്തിനോ ഹാജറും ഉണ്ടാകില്ല. പക്ഷേ പ്രകൃതിയെന്ന ഗുരുവിൽ നിന്നും സ്വായത്തമാക്കിയ അവരുടെ സംഗീതപഠനം ഈശ്വരൻ്റെ വരദാനമാണ്.

അത് വർഷങ്ങളോളം ഗുരുമുഖത്ത് നിന്ന് ശുദ്ധസംഗീതം പഠിച്ച ഒരാൾക്കൊപ്പം തന്നെ ശ്രേഷ്ഠതരമാണ്. പ്രകൃതിയേക്കാൾ വലിയ സംഗീതജ്ഞനും ഗുരുവും മറ്റാരാണ്? പ്രകൃതി മാതാവിന്റെ വരദാനം കണ്ഠനാളികളിൽ ഏറ്റുവാങ്ങിയ ഈ പാട്ടമ്മയേക്കാൾ മികച്ചവർ വേറെയില്ലെന്ന് പറയുന്നില്ല; ധാരാളമുണ്ടാകും. പക്ഷേ അവരേക്കാൾ ഒട്ടും താഴെയല്ല ഈ അമ്മയുടെ സ്ഥാനം. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഇവർക്ക് കിട്ടിയ ആദ്യ അംഗീകാരമല്ല.

ഫോക്‌ലോർ അക്കാദമിയുടെ ഗോത്ര ഗായികയ്ക്കുള്ള ആദ്യത്തെ അവാർഡ് നഞ്ചിയമ്മയ്ക്കായിരുന്നു. സംഗീത സദസ്സുകളിൽ ശുദ്ധസംഗീതത്തിൻ്റെ കച്ചേരി നടത്തിയിട്ടില്ലെങ്കിലും ആസാദ് കലാസംഘത്തിൻ്റെ പാട്ടുകാരിൽ ഒരാളായി കലോത്സവങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ ജില്ലകളിലും നഞ്ചിയമ്മ പാടിയിട്ടുണ്ട്. 2012ൽ തഞ്ചാവൂരിലെ സൗത്ത് സോൺ കൾച്ചറൽ സെന്റർ വഴി ഡൽഹിയിലെ നാഷനൽ ട്രൈബൽ ഫെസ്റ്റിൽ പങ്കെടുത്ത് പാടിയിട്ടുണ്ട്. കേരളോത്സവങ്ങളിലും ടൂറിസ്റ്റ് ഡിപാർട്ട്മെന്റിന്റെ ഗദ്ദിക പ്രോഗ്രാമുകളിലുമെല്ലാമായി ധാരാളം അവസരങ്ങൾ കിട്ടിയ പാട്ടുകാരിയാണ് നാഞ്ചിയമ്മ.

ഗോത്രസമൂഹത്തിന്റെ ശുദ്ധതാളമാണ് ഈ കലാകാരിയുടെ സംഗീത പാരമ്പര്യം. ആ പാരമ്പര്യത്തെ കുറിച്ച് നമുക്ക് അറിവില്ലാത്തത് നമ്മുടെ അജ്ഞതയാണ്. അല്ലാതെ നാഞ്ചിയമ്മയുടെ അജ്ഞതയല്ല. പുഴയുടെ താളം, കാടിന്റെ ഈണം, കാറ്റത്തെ ഇലയിരമ്പം അതൊക്കെയാണ് നാഞ്ചിയമ്മയുടെ ശ്രുതിയും താളവുമെല്ലാം. ആ ശ്രുതിയും താളവും ഈണവും നമുക്ക് പരിചിതമല്ലാത്തത് നമ്മുടെ കുറവാണ്; അല്ലാതെ അവരുടെ കുറവല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (29 minutes ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (32 minutes ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (42 minutes ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (1 hour ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (1 hour ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (1 hour ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (2 hours ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (2 hours ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (3 hours ago)

നടിയുടെ വീട്ടിൽ കയറി വെടിവെപ്പ്  (3 hours ago)

സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കം ; ലോക ഹൃദയ ദിനത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

Malayali Vartha Recommends