Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

കോട്ടൺഹിൽ സ്കൂൾ ഞെട്ടിക്കുന്നു...ഹെഡ്മാസ്റ്റർ ചാരായക്കേസ് റിമാന്‍ഡ് പ്രതി: വിദ്യാർത്ഥികളുടെ ബാഗിൽ കഞ്ചാവും ബീഡിയും! സ്‌കൂളിനെ ഇപ്പോഴുള്ള അവസ്ഥയിലേക്ക് എത്തിച്ചത് കാതലായ വിഷയങ്ങളില്‍ കൃത്യമായി ഇടപെടാത്ത ഹെഡ്മാസ്റ്ററുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി രക്ഷകർത്താക്കൾ

26 JULY 2022 10:04 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ യു.പി വിദ്യാർത്ഥികളെ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ റാഗ് ചെയ്ത സംഭവം വിവാദമായതോടെ പുറത്ത് വരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ. സ്‌കൂളിലെ പ്രധാനാധ്യാപകനായ വിന്‍സെന്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കോട്ടണ്‍ഹില്‍ സ്‌കൂളിലെ ഹെഡ്മാസ്റ്ററായ വിന്‍സെന്റ് കോവിഡ് കാലത്ത് ചാരായക്കേസിലെ റിമാന്‍ഡ് പ്രതിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇദ്ദേഹത്തിനെതിരെ നിരവധി പരാതികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുന്നിലുണ്ടെന്നും, ചാരായക്കേസിൽ സസ്‌പെൻഷനിൽ ആയിരുന്നുവെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്ത് വിടുന്നു. 2020ല്‍ ചാരായം കടത്തിയ കേസില്‍ പോലീസ് പുറത്തു വിട്ട ഫോട്ടോയടക്കമാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടത്. ഇടതുപക്ഷ അധ്യാപക സംഘടനയായ കെ എസ് ടി എ നേതാവായ വിന്‍സെന്റിന്റെ കേസില്‍ അധികൃതര്‍ കണ്ണടച്ചതിനാലാണ് സസ്‌പെന്‍ഷന് ശേഷം കോട്ടണ്‍ഹില്‍ പോലുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി എത്താന്‍ കഴിഞ്ഞതായി ആരോപിക്കുന്നത്.


അതേ സമയം കുട്ടികൾക്കെതിരെ അതിക്രമം നടത്തിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പ്രതിഷേധം തുടരുന്നതിനിടയിൽ അതിക്രമത്തിന് ഇരയായ കുട്ടിയുടെ പേരടക്കം ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞ് സ്‌കൂള്‍ വികസന സമിതി ചെയര്‍മാനും സി പി എം നേതാവുമായ പ്രദീപ് രംഗത്തെത്തിയിരുന്നു. കുട്ടിയുടെ പേര് പുറത്ത് വിട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് തന്നെ നിയമത്തിന്റെ നഗ്നമായ ലംഘനം നടത്തിയതായി രക്ഷകർത്താക്കൾ ആരോപിക്കുന്നു.

 

പ്രതിഷേധവുമായി സ്‌കൂളിലെത്തിയ രക്ഷിതാക്കളോട് സംഭവത്തെക്കുറിച്ച് തിരക്കാന്‍ പ്രധാനാധ്യാപകന്‍ തയ്യാറായില്ലെന്നും, സ്‌കൂളിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്ന തരത്തില്‍ കാര്യങ്ങള്‍ നിസാരവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഹെഡ്മാസ്റ്ററുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അവർ ആരോപിക്കുന്നു. റാഗിംഗ് വാര്‍ത്ത പുറത്തു വന്നതോടെ നിരവധി കുട്ടികളുടെ രക്ഷിതാക്കളാണ് സമാനമായ പരാതിയുമായി മുന്നോട്ട് വന്നിട്ടുളളത്.

പുറത്ത് പോലും പറയാൻ പോലും പറ്റാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത് എന്ന് സ്കൂളിൽ നിന്നും ടി സി വാങ്ങിയ കുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു. സ്കൂൾ വിട്ടുവന്ന മകൾ കിറുങ്ങിയ അവസ്ഥയിലായിരുന്നുവെന്നും, ചോദിച്ചപ്പോൾ ബീഡി വലിപ്പിച്ചു എന്നുമായിരുന്നു മറുപടി. കൂട്ടുകാരിയുടെ ബാഗിൽ നിന്ന് സിഗരറ്റ് പാക്കറ്റ് കിട്ടിയെന്നും, ഇളയ മകളെ ബാത്‌റൂമിൽ കൊണ്ടുപോയി ഡ്രെസ്സിലൂടെ ശരീരത്ത് സ്പർശിക്കുമെന്നും കുട്ടി പറഞ്ഞതായി ആ അമ്മ പറയുന്നു.

 

സ്‌കൂളിന്റെ കാതലായ വിഷയങ്ങളില്‍ കൃത്യമായി ഇടപെടാതെ ഹെഡ്മാസ്റ്ററുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയാണ് സ്‌കൂളിനെ ഇപ്പോഴുള്ള അവസ്ഥയിലേക്ക് എത്തിച്ചതെന്ന് രക്ഷകർത്താക്കൾ പ്രതികരിക്കുന്നു. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയെങ്കിലും ചെറിയ വിഷയങ്ങള്‍ പെരുപ്പിച്ച് കാണിച്ച് സ്‌കൂള്‍ വികസന സമിതിയുടെ നിലപാടിനെ സാധൂകരിക്കുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രിയും കൈക്കൊണ്ടത്. തങ്ങളുടെ പരാതികള്‍ സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമമായി കാണാതെ കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളാനും വിദ്യാര്‍ഥികള്‍ക്ക് നിര്‍ഭയമായി പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നുമാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.


കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കൈഞരമ്പ് മുറിക്കുമെന്നും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിടുമെന്നും മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ പറഞ്ഞതായി റാഗിങിന് ഇരയായ കുട്ടികള്‍ പരാതിയില്‍ പറയുന്നു. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യു പി സ്കൂൾ കുട്ടികളെ മുതി‍ർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു.

എന്നാൽ പുറത്ത് നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾ സംശയിക്കുന്നു. സ്കൂൾ ഗെയിറ്റിനും ചുറ്റുമതിലിലും സി സി ടി വി ക്യാമറകൾ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ആരോപണ വിധേയരായ കുട്ടികൾ 18 വയസ്സിന് താഴെയുള്ളവരായതിനാൽ കേസെടുക്കാൻ നിയമപരമായി കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ല; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (43 minutes ago)

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം  (45 minutes ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുക്കുന്നു; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധിച്ച്  (55 minutes ago)

നാല് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്  (1 hour ago)

15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...  (1 hour ago)

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്  (1 hour ago)

ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (1 hour ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (1 hour ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (2 hours ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (2 hours ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (2 hours ago)

തീരുമാനം തിങ്കളാഴ്ചയോടെ... പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും  (2 hours ago)

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (2 hours ago)

Malayali Vartha Recommends