Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..


ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷേർളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ്: കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്ന് അയൽവാസികളോട് പങ്കവച്ചത് ഷേർളി...

മയക്കുമരുന്നു നല്‍കി ട്രെയിനില്‍ കവര്‍ച്ച... 17 പവനും 17,000 രൂപ വീതം വിലപിടിപ്പുള്ള 3 ഐ ഫോണുകളുകളുമാണ് കവര്‍ച്ച ചെയ്തത് , മൂന്ന് കൊല്‍ക്കത്തക്കാരെ ഹാജരാക്കാന്‍ ഉത്തരവ് , യുവതികളോട് ഭക്ഷണം കഴിച്ചുറങ്ങാന്‍ നിര്‍ബന്ധിച്ചതാണ് സംശയം പ്രതികളിലേക്ക് നീങ്ങിയത്

03 AUGUST 2022 10:27 AM IST
മലയാളി വാര്‍ത്ത

നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്നു സ്ത്രീകളെ ലഹരിമരുന്നു നല്‍കി മയക്കി കവര്‍ച്ച നടത്തിയ കേസില്‍ കൊല്‍ക്കത്ത സ്വദേശികളായ മൂന്നു പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം രണ്ടാം അഡീ. സബ് ജഡ്ജ് ആന്റ് അസി. സെഷന്‍സ് ജഡ്ജി ലൈജു മോള്‍ ഷെരീഫ് ഉത്തരവിട്ടു.


പ്രതികളെ സെപ്റ്റംബര്‍ 12 ന് ഹാജരാക്കാന്‍ തമ്പാനൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പോലീസിനോടാണ് ഉത്തരവിട്ടത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആര്‍. രേഖ കഴിഞ്ഞ ദിവസം കേസ് വിചാരണക്കായി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചിരുന്നു.

 


കുറ്റ സ്ഥാപനത്തില്‍ 10 വര്‍ഷം വരെ തടവും പരിധിയില്ലാത്ത പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളായതിനാലാണ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി. വി.ബാലകൃഷ്ണന്‍ കേസ് വിചാരണക്കായി സബ് കോടതിക്ക് മെയ്ഡ് ഓവര്‍ ചെയ്തത്.


പശ്ചിമ ബംഗാള്‍ ബലിയാദംഗ സ്വദേശി മൊഹമ്മദ് ഷൗക്കത്ത് അലി (49) , കൊല്‍ക്കത്ത സ്വദേശി സുബൈര്‍ ക്വാദ്‌സി (47), കാളിഘട്ട് സ്വദേശി മൊഹമ്മദ്. കെയും (49) എന്നിവരാണ് ട്രെയിന്‍ കവര്‍ച്ചാ കേസിലെ 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.



2021 സെപ്റ്റംബര്‍ 11 നു രാത്രിയാണ് കവര്‍ച്ച നടന്നത്. ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂര്‍ മുണ്ടൂര്‍ വേലില്‍ വിജയലക്ഷ്മി (45), മകള്‍ അഞ്ജലി (23) എന്നിവരുടെ പക്കല്‍ നിന്നു 17 പവന്റെ സ്വര്‍ണാഭരണങ്ങളും 16,000 രൂപയും 15,000 രൂപയും വീതം വിലയുള്ള 2 മൊബൈല്‍ ഫോണുകളും കോയമ്പത്തൂര്‍ സ്വദേശി കൗസല്യ (23) യുടെ 14,000 രൂപ വിലയുള്ള ഫോണുമാണു മോഷണം പോയത്.


സെപ്റ്റംബര്‍ 11 നു വൈകിട്ട് ട്രെയിനില്‍ സേലത്തിനു സമീപം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഇവരെ 12 ന് പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ ട്രെയിനില്‍ ബോധരഹിതരായ നിലയില്‍ കണ്ടെത്തുകയായിരുന്നു. എസ് 1 കോച്ചില്‍ സഹയാത്രികരായ പ്രതികള്‍ യുവതികളോട് ഭക്ഷണം കഴിച്ചുറങ്ങാന്‍ നിര്‍ബന്ധിച്ചതാണ് സംശയം പ്രതികളിലേക്ക് നീങ്ങാന്‍ കാരണം. സ്ത്രീകള്‍ ട്രെയിനിലെ ടോയ്‌ലറ്റില്‍ പോയ സമയം കുപ്പിവെള്ളത്തിലും ഭക്ഷണത്തിലും പൊടിച്ച ഉറക്ക ഗുളിക കലക്കിയാണ് മയക്കിയതെന്നു പ്രതികള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയ കുറ്റസമ്മത മൊഴിയുടെ പ്രസക്ത ഭാഗം റെയില്‍വേ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

 



മോഷണ മുതല്‍ വിറ്റെന്നും പ്രതികള്‍ പൊലീസിന് നല്‍കിയതായ മൊഴി കോടതിയില്‍ ഹാജരാക്കി. ഒക്ടോബര്‍ 4 ന് മറ്റൊരു കവര്‍ച്ചയ്ക്കായി നിസാമുദ്ദീന്‍ എറണാകുളം എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണു മുംബൈയ്ക്കു സമീപം റെയില്‍വേ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ടിക്കറ്റെടുത്തപ്പോള്‍ നല്‍കിയ മേല്‍വിലാസത്തിലെ പിന്‍കോഡിനു പിന്നാലെ റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്ന് ഒരു മാസത്തിനകം പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. 2021 ഏപ്രിലില്‍ നാഗര്‍കോവിലിലും സമാന രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ബുക്കിംഗ് സ്ലിപ്പ് പരിശോധിച്ചതില്‍ 2 ട്രെയിനിലും ആഗ്രയില്‍ നിന്ന് കയറിയ കെയും എന്നയാളിലേക്കായി അന്വേഷണം. ബുക്കിംഗ് സ്ലിപ്പിലെ വിലാസം വള്ളത്തോള്‍ നഗര്‍ സ്വദേശിയായ കച്ചവടക്കാരന്റെയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ ആഗ്രയില്‍ നിന്ന് കെയും എന്നയാളെ പരിചയപ്പെട്ടതായി വിവരം ലഭിച്ചു. തുടര്‍ന്ന് വിലാസം തിരിച്ചറിഞ്ഞ് കൊല്‍ക്കത്തയിലെത്തിയെങ്കിലും പ്രതികള്‍ മുങ്ങി.


പ്രതികള്‍ സ്ഥിരമായി നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ യാത്രക്കാരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് വെളിപ്പെട്ടതോടെ റെയില്‍വേ ബുക്കിംഗ് ചാര്‍ട്ട് നിരീക്ഷിച്ചു. ഒരേ പിന്‍ നമ്പരില്‍ 3 പേര്‍ യാത്ര ചെയ്യുന്നതില്‍ സംശയം തോന്നി പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.

തിരുവനന്തപുരം - കോയമ്പത്തൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് , റെയില്‍വേ പോലീസ് എന്നിവരുടെ സംയുക്ത അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (5 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (5 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (5 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (6 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം  (6 hours ago)

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി  (6 hours ago)

കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകള്‍ പുതിയ പരിഷ്‌കാരത്തില്‍ വരുമാനം കോടികള്‍  (7 hours ago)

വീട്ടിലെത്തിയ പുലിയെ പിടികൂടി വീട്ടമ്മ  (7 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ഏഴു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും  (7 hours ago)

അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റണ്‍സിന്‍റെ തോല്‍വി  (7 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്  (7 hours ago)

മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (8 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിയമപരമായ നടപടിക്ക് പാർട്ടി എതിരല്ലെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ല  (8 hours ago)

Malayali Vartha Recommends