അഞ്ചുകോടി രൂപയുടെ ചാൻസിലർസ് അവാർഡ് പ്രഖ്യാപിക്കാതെ ഗവർണർ തടഞ്ഞു വച്ചു; വിസി നിയമനത്തിനുള്ള ഗവർണറുടെ സെർച്ച് കമ്മറ്റി നിയമവിരുദ്ധം;പലപ്രാവശ്യവും ഗവർണർ യൂണിവേഴ്സിറ്റിയെ അവഗണിച്ചു; ഗവർണ്ണറെ മുട്ട് മടക്കിക്കാൻ സർക്കാരിന്റെ വമ്പൻ വജ്രായുധം

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ഗവർണ്ണർക്കെതിരെ പ്രമേയം പാസ്സാക്കി. വിസി നിയമനത്തിനുള്ള ഗവർണറുടെ സെർച്ച് കമ്മറ്റി നിയമവിരുദ്ധം എന്നാണ് സെനറ്റ് യോഗത്തിൽ പ്രമേയം വന്നിരിക്കുന്നത്. ഗവർണർ തീരുമാനം പിൻവലിക്കണം എന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.സിപിഎം അംഗം ബാബുജാജാണ് ഈ പ്രമേയം അവതരിപ്പിച്ചത്. സെർച്ച് കമ്മിറ്റി നിയമവിരുദ്ധം എന്നാണ് ഗവർണർ പ്രമേയം പിൻവലിക്കണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
യൂണിവേഴ്സിറ്റി ആക്ട് 10/ 1 പ്രകാരം യൂണിവേഴ്സിറ്റി പ്രതിനിധിയില്ലാതെ സെലക്റ്റ് കമ്മിറ്റി നിർമിച്ചത് നിയമവിരുദ്ധം എന്നാണ് ഈ പ്രമേയത്തിൽ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ തീരുമാനം പിൻവലിക്കാൻ ഗവർണർ തയ്യാറാകണമെന്നും പ്രമേയത്തിൽ പറഞ്ഞിരിക്കുകയാണ്. ഈ ആവശ്യം ചാൻസിലറോട് ആവശ്യപ്പെടാനുള്ള പ്രമേയമാണ് ഇപ്പോൾ പാസാക്കിയിരിക്കുന്നത്.എന്നാൽ യുഡിഎഫ് ഈ പ്രമേയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.
പലപ്രാവശ്യവും ഗവർണർ യൂണിവേഴ്സിറ്റിയെ അവഗണിച്ചു എന്ന വിമർശനവും ഉണ്ടായി. ഇതിനൊക്കെ ഒടുവിലാണ് ഗവർണറുടെ നടപടിക്കെതിരെ പ്രമേയം പാസാക്കിയത്. മാത്രമല്ല യോഗത്തിൽ ഗവർണർക്ക് രൂക്ഷ വിമർശനം ഉയർന്നിരുന്നു .വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ഉണ്ടാക്കിയത് ധൃതി പിടിച്ചെന്നാണ് സർക്കാർ പ്രതിനിധികൾ ഉയർത്തുന്ന വിമർശനം. ഗവർണർക്ക് സെർച്ച് കമ്മിറ്റി നിയമിക്കുന്നതിൽ ഗവർണർ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്നും വിമർശനം ഉയർന്നിരിക്കുകയാണ്.
മാത്രമല്ല ഗവർണ്ണർ മറ്റൊരു കാര്യം കൂടെ ചെയ്തു എന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. അഞ്ചുകോടി രൂപയുടെ ചാൻസിലർസ് അവാർഡ് സാധാരണ കൊടുക്കാറുണ്ട്.അത് കേരള ഉന്നത വിദ്യാഭ്യാസ ഡയറക്ടർ റെക്കമെന്റ് ചെയ്തിട്ട് ഗവർണർ പ്രഖ്യാപിക്കേണ്ടതാണ്. എന്നാൽ ഈ അവാർഡ് പ്രഖ്യാപിക്കാതെ ഗവർണർ തടഞ്ഞുവച്ചു. ഇത് പ്രതികാരം നടപടി എന്നാണ് സെനറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരിക്കുന്നത്.ഇത്തരത്തിൽ പ്രതികാരം നടത്തുന്നത് നല്ലതല്ല എന്ന് സിപിഎം പ്രതിനിധികൾ വിമർശിച്ചു.
https://www.facebook.com/Malayalivartha























