ഭർത്താവ് ജീവനൊടുക്കിയതറിഞ്ഞ് 100 മീറ്റർ മാത്രം ദൂരമുള്ള വീട്ടിൽ ഭാര്യയുടെ ആത്മഹത്യ, ഒന്നുമറിയാതെ ഒരു നാടിന്റെ മുഴുവൻ നൊമ്പരമായി മൂന്നര വയസുകാരി മകൾ:- കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഇരുവരും ആത്മഹത്യക്ക് മുമ്പും ശ്രമിച്ചിട്ടുള്ളതായി ബന്ധുക്കൾ:- മൃതദേഹങ്ങൾ മോർച്ചറിയിലേയ്ക്ക് മാറ്റിയത് ഒരുമിച്ച്

കുടുംബ പ്രശ്നങ്ങളുടെ പേരിൽ വീട്ടിൽ നിന്ന് പിണങ്ങിപ്പോയ ഭാര്യ, തിരികെ വീട്ടിൽ വരാത്തതിൽ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചതിന് പിന്നാലെ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത് ഭാര്യ. തിരുവനന്തപുരം നെടുമങ്ങാടാണ് ദാരുണ സംഭവം അരങ്ങേറിയത്. ഉഴമലയ്ക്കൽ പരുത്തിക്കുഴി ഹരിനന്ദനത്തിൽ രാജേഷ് (38), ഭാര്യ പരുത്തിക്കുഴി ശോഭാഭവനിൽ അപർണ(26) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്. 100 മീറ്റർ മാത്രം അകലത്തിലുണ്ടായിരുന്ന വീട്ടിലാണ് ഇരുവരും ജീവനൊടുക്കിയത്.
രാജേഷിന്റേതും, അപർണയുടേതും പ്രണയ വിവാഹമായിരുന്നു. വെൽഡിങ് തൊഴിലാളിയാണ് രാജേഷ്. ഒരാഴ്ചമുമ്പ് നിസാര പിണക്കങ്ങൾ കാരണം അപർണ സമീപത്തുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച വൈകീട്ട് രാജേഷ് അപർണ്ണയേയും മകളെയും ഫോണിൽ വിളിച്ച് തിരികേ വീട്ടിലെത്താനാവശ്യപ്പെട്ടു. എന്നാൽ അപർണ കൂടെ പോകാൻ കൂട്ടാക്കിയില്ല. രാത്രിയിൽ രാജേഷ് വീട്ടിൽ മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 10 മണിയോടെ കൂട്ടുകാരെത്തി വിളിക്കുമ്പോഴാണ് രാജേഷ് ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. രാജേഷിന്റെ വീട്ടിൽ ആളും ബഹളവും കണ്ടാണ് തൊട്ടുത്ത വീട്ടിലുണ്ടായിരുന്ന അപർണ മരണ വിവരം അറിഞ്ഞത്. തുടർന്ന് അപർണ, വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുടിക്കുകയായിരുന്നു.
ഉടനെ നാട്ടുകാരും ബന്ധുക്കളും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ അപർണ മരിച്ചു. ഇരുവരും, ആത്മഹത്യ ചെയ്തോടെ മൂന്നര വയസുള്ള ഏക മകൾ ദക്ഷിണ ഏവരുടെയും നൊമ്പരക്കാഴ്ചയാവുകയാണ്. രാജേഷ് രാത്രി മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ പത്തരയോടെയാണ് രാജേഷിന്‍റെ മരണ വാര്‍ത്ത അപര്‍ണ അറിഞ്ഞത്. ഉടൻ തന്നെ തറവാട്ടില്‍ അപര്‍ണ ആസിഡ് കുടിക്കുകയായിരുന്നു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ഇന്നലെ ഒരുമണിയോടെ അപര്‍ണയും മരണത്തിന് കീഴടങ്ങി. 24 മണിക്കൂറിനിടെ അച്ഛനും അമ്മയും മരിച്ചതോടെ മൂന്നര വയസുകാരി ലച്ചു അനാഥയായിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് വലിയമല പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും മുൻപും ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് ഒരുമിച്ചാണ് മാറ്റിയത്. മോഹനന്റെയും ലില്ലിഭായിയുടെയും മകനാണ് രാജേഷ്. സഹോദരൻ ഹരീഷ്. വിജയന്റെയും ശോഭയുടെയും മകളാണ് അപർണ. സഹോദരി ലീജ.സംഭവത്തിൽ വലിയമല പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























