കടലും കരയും സ്ത്മാഭിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ട് മാറില്ല, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ചർച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരും
മത്സ്യത്തൊഴിലാളികളുടെ ഉപരോധസമരത്തിന്റെ ഏഴാം ദിവസമായ ഇന്ന് കടലും കരയും ഉപരോധിച്ചുള്ള സമരത്തിന് നേതൃത്വം നൽകുകയാണ് പൂന്തുറ ഇടവകയിലും മറ്റു ഇടവകകളിലുമുള്ള മത്സ്യത്തൊഴിലാളികൾ. ഇന്ന് രാവിലെ 9 മണിക്ക് 500– ൽ പ്പരം വാഹനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വൻവാഹന പ്രതിഷേധ ജാഥയ്ക്ക് തുടക്കാം കുറിക്കുകയുണ്ടായി, ഒപ്പം ഒൻപത് മണിക്ക് തന്നെ കടലിലൂടെ വള്ളമിറക്കിയുള്ള പ്രതിഷേധ ജാഥ വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യുകയുണ്ടായി. അതിരൂപതയിലെ വികാരികളും ഇതിൽ പങ്കെടുക്കുകയാണ്.
ഒരേസമയം തന്നെ കടലും കരയും സ്തംഭിപ്പിച്ചുള്ള വൻ പ്രതിഷേധ പ്രകടനത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ പൈതൃക സ്വത്തായ കടലിനെയും കടൽത്തീരങ്ങളേയും പാടെ തകർക്കുന്ന വികസനങ്ങൾക്ക് തങ്ങൾ എതിരാണെന്ന് അധികാരികളെ ഓർമിപ്പിക്കുകയാണ് കടൽ ഉപരോധ സമരത്തിലൂടെ ഇക്കുറി മത്സ്യത്തൊഴിലാളികൾ. നൂറിൽപരം വള്ളങ്ങൾ ഒരേസമയം വിഴിഞ്ഞം പോർട്ടിനെ വലയം ചെയ്തു പ്രതിഷേധിക്കും. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ട് മാറില്ലെന്നും വരും ദിവസങ്ങളിൽ ശക്തമായ സമരമുറകളും മായി മുന്നോട്ടു പോകുമെന്നും സംഘാടകർ അറിയിച്ചു. പൂന്തുറ ഇടവകക്കൊപ്പം അയൽ ഇടവകകളായ ചെറിയതുറയും, സെൻ്റ്. സെബാസ്റ്റ്യൻ വെട്ടുകാട്, സെന്റ് സേവിയേഴ്സ് വലിയതുറ എന്നീ ഇടവകകളിൽ നിന്നുള്ളവരും സമരത്തിൽ പങ്കുചേരുകയുണ്ടായി.
അതേസമയം കരയിൽ നിന്നും കടലിൽ നിന്നും സമരത്തിന് അഭിവാദ്യം അർപ്പിക്കും. മന്ത്രിതല ചർച്ചയിൽ സമവായ നീക്കങ്ങളിലേക്ക് കടന്നെങ്കിലും ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതിനായുള്ള സമ്മർദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം എന്നത്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ചർച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരുന്നുണ്ട്. പുനർഗേഹം അടക്കമുള്ള പുനരധിവാസ പ്രശ്നങ്ങൾ ആണ് ഫിഷറീസ് മന്ത്രി അബ്‍ദുറഹ്മാന്‍റെ അധ്യക്ഷതയിൽ യോഗം ചർച്ച ചെയ്യുന്നത്.
കൂടാതെ മന്ത്രിമാരായ കെ രാജൻ, എം വി ഗോവിന്ദൻ, ആന്‍റണി രാജു, ചിഞ്ചുറാണി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റ് മന്ത്രിമാർ. മുട്ടത്തറയിലെ ഭൂമി ഏറ്റെടുക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. ലത്തീൻ അതിരൂപതയുമായി ഫിഷറീസ് മന്ത്രി നടത്തിയ ചർച്ചയിൽ ഉയർന്ന പുനരധിവാസ നിർദേശങ്ങളും യോഗത്തിൽ ചർച്ചയാകുകയും ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്.
അതേസമയം ക്യാമ്പുകളിൽ കഴിയുന്നവരെ വീടുകളിലേക്ക് മറ്റുന്നതിനായുള്ള റിപ്പോർട്ട് 27നുള്ളിൽ സമർപ്പിക്കാനാണ് ജില്ലാ കളക്ടർക്കും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും നല്‍കിയിരിക്കുന്ന നിർദേശം. ഇതിന് ശേഷമായിരിക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റിപ്പർപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുക എന്നും അറിയാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha
























