വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തം; ഏഴാം ദിവസത്തിലേക്ക് കടന്നതോടെ കരയിലും കടലിലും പ്രതിഷേധം ശക്തമാക്കി മൽസ്യത്തൊഴിലാളികൾ, പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തു!

സുരക്ഷിതമായ പാര്‍പ്പിടം ഉള്‍പ്പടെ ഏഴ് ആവശ്യങ്ങളുന്നയിച്ച് വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമായി തന്നെ തുടരുകയാണ്. ഏഴാം ദിവസത്തിലേക്ക് കടന്നതോടെ കരയിലും കടലിലും പ്രതിഷേധം ശക്തമാക്കിയിരുന്ന കാഴ്ചയാണ് കാണുവാ സാധിക്കുന്നത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർക്കുകയുണ്ടായി. ഗേറ്റ് തുറന്ന് നൂറുകണക്കിന് പ്രതിഷേധക്കാരാണ് പദ്ധതി പ്രവേശത്തേക്ക് കടന്നിരിക്കുന്നത്.
അതോടൊപ്പം തന്നെ കടൽ മാർഗവും കരമാർഗവും പ്രതിഷേധക്കാർ ഉപരോധിക്കുകയുണ്ടായി. പൂട്ട് തകർത്താണ് പദ്ധതി പ്രവേശത്തേക്ക് പ്രതിഷേധക്കാർ കടന്നത്. പൊലീസ് സ്ഥാപിച്ച രണ്ടുനിര ബാരിക്കേഡ് ആണ് തകർത്തത്. പൂന്തുറയില്‍ നൂറുകണക്കിന് വാഹനങ്ങളിലായി പ്രതിഷേധക്കാര്‍ തുറമുഖത്തിന്റെ കവാടത്തിലേക്കും എത്തിയിരുന്നു.
കൂടാതെ ബോട്ടുകളില്‍ തുറമുഖനിര്‍മാണമേഖലയിലേക്ക് മല്‍സ്യത്തൊഴിലാളികള്‍ നീങ്ങുകയുണ്ടായി. തുറമുഖനിര്‍മാണമേഖലയിൽ എത്തിയ മല്‍സ്യത്തൊഴിലാളികള്‍ അവിടെ കടലിൽ തന്നെ നിൽക്കുകയാണ് ചെയ്തത്. തുറമുഖ നിര്‍മാണമേഖലയില്‍ കടന്ന് പ്രതിഷേധിക്കാനാണ് നീക്കം. സര്‍ക്കാരിന് മുന്നില്‍ വച്ച ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കാതെ പിന്‍മാറില്ലെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ നിലപാട് എന്നത്.
https://www.facebook.com/Malayalivartha
























