കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് വീണ്ടും തുടങ്ങാൻ വഴിയൊരുങ്ങുന്നു; റൺവേ സേഫ്റ്റി ഏരിയ വികസിപ്പിക്കാൻ നടപടിയായി
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വഴിയൊരുങ്ങി. ഇത് സംബന്ധിച്ച് റൺവേ സേഫ്റ്റി ഏരിയ വികസിപ്പിക്കാനായി ഭൂമി ഏറ്റെടുക്കലിനുള്ള സർവേ വിജ്ഞാപനം ഇറങ്ങി. ഇത് പ്രകാരം പതിനാലര ഏക്കര്‍ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുക. തുടർന്ന് റൺവേ ബലപ്പെടുത്താനുളള പ്രവര്‍ത്തനങ്ങളും ഉടൻ തുടങ്ങും.
അതേസമയം ജംബോ വിമാനങ്ങൾ ഇറങ്ങാതെ വന്നതോടെയാണ് കരിപ്പൂരിന്‍റെ കഷ്ടകാലം തുടങ്ങുകയും, യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും ചെയിതു. മാത്രമല്ല ഹജ്ജ് സർവീസുകളെ പോലും ബാധിച്ചു. കരിപ്പൂരിൽ വിമാനാപകടം ഉണ്ടായ ശേഷം, ടേബിൽ ടോപ്പ് വിമാനത്താവളമായ കരിപ്പൂരിന്‍റെ സുരക്ഷ കാര്യങ്ങളിൽ വ്യോമയാന മന്ത്രാലയവും പിടിമുറുക്കിയിരുന്നു.
നിലവിൽ ഇതിനൊരു പരിഹാരമായാണ് ഏറെ നാളെത്തെ ആവശ്യമായ റൺവേ സേഫ്റ്റി ഏരിയ വികസിപ്പക്കുന്നത്. മാത്രമല്ല റൺവേയുടെ ഇരുവശങ്ങളിലായി പതിനാലര ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാണ് ഇപ്പോൾ തുടങ്ങിയത്. അതോടൊപ്പം തന്നെ പത്ത് വർഷത്തിന് ശേഷം റൺവേ ബലപ്പെടുത്തൽ ജോലികളും തുടങ്ങാൻ തീരുമാനമായി. തുടർന്ന് നവംബർ മാസത്തിൽ ജോലികൾ തുടങ്ങും. അന്താരാഷ്ട്ര സർവീസുകളെ ബാധിക്കാതെ പകൽ സമയത്താകും അറ്റകുറ്റപ്പണികൾ നടത്തുക.
https://www.facebook.com/Malayalivartha