"ഇരട്ട ചങ്കാണെന്ന് പറഞ്ഞത് ഞങ്ങൾ അതേ ഞങ്ങൾ പറയുന്നു ഇത് അഴുകിയ ചങ്കൻ "വീടും സ്വത്തും കടലെടുത്തു: അഞ്ചുവർഷമായി അഭയാർഥികളായി 335 കുടുംബങ്ങള്‍!! പോകാനിടമില്ലാത്ത 71 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നരകജീവിതം അനുഭവിക്കുന്നു!!
വൈദ്യുതി കണക്ഷനില്ല. തൊട്ടടുത്ത അങ്കണവാടിയിൽ നിന്ന് കേബിൾ വലിച്ചാണ് വെളിച്ചം എത്തിച്ചിരിക്കുന്നത്. കുടിവെള്ള സംഭരണിക്ക് മൂടിയില്ല. ആകെയുള്ളത് രണ്ട് ശൗചാലയം. കൈക്കുഞ്ഞുങ്ങൾ മുതൽ പ്രായമായവർവരെ ഇക്കൂട്ടത്തിലുണ്ട്. സ്‌കൂൾ, കോളേജ് വിദ്യാർഥികൾ പഠനസൗകര്യമില്ലാതെ പ്രയാസത്തിലാണ്. മഴയില്ലാത്തപ്പോൾ കെട്ടിടത്തിന്റെ ടെറസിലാണ് പലരുടെയും ഉറക്കം. സ്‌കൂൾ ഹാളിന്റെ മൂലയ്ക്ക് സാരി വലിച്ചു കെട്ടിയാണ് വസ്ത്രം മാറുന്നത്. പെൺമക്കൾക്കുപോലും സ്വകാര്യതയില്ല. ഇതേ അവസ്ഥ തനെയാണ് ഗോഡൗണിലും. നിന്നു തിരിയാൻ സ്ഥലമില്ലാത്ത കുടുസുമുറികൾ വസ്ത്രംമാറാനോ ശൗചാലയം ഉപയോഗിക്കാനോ സൗകര്യമില്ലാത്ത സ്ത്ഥി.
വലിയതുറയിൽ കടലെടുത്ത വീടുകളിൽ നിന്നാണ് ഇവർ താത്കാലിക സ്ഥലങ്ങളിലേക്ക് ഓടിയെത്തിയത്. വർഷം നാലുകഴിഞ്ഞിട്ടും ദുരിതജീവിതത്തിന് അറുതിയായില്ല. കടൽപ്പാലത്തിന് സമീപത്തെ ഗോഡൗണുകളിലും വലിയതുറ യു.പി. സ്‌കൂളിലും തൊട്ടടുത്ത ബഡ്‌സ് സ്‌കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകൾ. വീടുകൾ കടലെടുത്തപ്പോൾ ജീവനുംകൊണ്ട് ഓടിയെത്തിയതാണ് ഇവിടെ.
''വർഷങ്ങളായി ഇവിടെയെത്തിയിട്ട്. ആരും തിരിഞ്ഞുനോക്കുന്നില്ല. വീടും സ്വത്തും കടലെടുത്തു. വാടക വീട് എന്നത് ഇതിനു മുൻപും പല തവണ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു അതുകൊണ്ട് താനെ സര്കാരിന്റെ ഈ നിലപാടിനോടും ഇപ്പോഴും വിശ്വാസമില്ല.ഇവിടെ കടുത്ത മാനസിക സംഘർഷത്തിലാണ് കുടുംബാംഗങ്ങൾ താമസിക്കുന്നത്. 20 കുടുംബങ്ങളാണ് ഗോഡൗണിൽ ആറടിനീളത്തിൽ ഒരുക്കിയിട്ടുള്ള ഷെഡ്ഡുകളിൽ കഴിയുന്നത്. 20 അടിയോളം പൊക്കത്തിൽ കരിങ്കല്ല് കെട്ടിയുയർത്തിയ ഗോഡൗണിനുള്ളിൽ നടുക്ക് വഴിവിട്ട് ഇരുവശത്തുമായി 20 പേർക്കുള്ള ഷെഡ്ഡ് ഒരുക്കിയിട്ടുണ്ട്. ഒറ്റമുറി ഷെഡ്ഡിനുള്ളിൽ കുടുംബമായി കഴിയാനാവുന്നില്ലെന്ന് അവർ പറയുന്നു.ഉദ്യോഗസ്ഥർ വന്ന് കണക്കെടുപ്പ് കഴിഞ്ഞ് പോയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വീടെന്ന ഇവരുടെ സ്വപ്നത്തിന് പരിഹാരമായില്ല. വലിയതുറ യു.പി.സ്‌കൂളിലെ താമസക്കാരുടേ അവസ്ഥയും സമാനമാണ്.
https://www.facebook.com/Malayalivartha