ഗവർണറെ വെള്ളം കുടിപ്പിക്കാൻ നോക്കി; പിണറായി ശെരിക്കും വിയർത്തു നാറി; കേരള വിസി നിയമനത്തിൽ ഗവർണറെ വെട്ടാൻ നീക്കം
സംസ്ഥാനത്ത് ഗവർണറും സർക്കാറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഗവർണറെ വീണ്ടും മറി കടക്കാൻ സർവകലാശാല നിയമ ഭേദഗതി ബില്ലിന് ഓഗസ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യം നൽകിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഇന്നലെ രാത്രി ചേർന്ന സബ്ജക്ട് കമ്മിറ്റിയിൽ ആണ് പുതിയ ഭേദഗതി.
അതേസമയം കേരള വി സി യെ തീരുമാനിക്കാൻ ഗവർണർ സെർച് കമ്മിറ്റി രുപീകരിച്ചത് ഓഗസ്റ്റ് അഞ്ചിന് ആയിരുന്നു. എന്നാൽ ഈ കമ്മിറ്റിയെ കൂടി മറി കടക്കാൻ ആണ് മുൻകാല പ്രാബല്യം. ഈ കമ്മിറ്റിയിലേക്ക് ഇത് വരെ കേരള സർവകലാശാല നോമിനിയെ നൽകിയിട്ടില്ല. മാത്രമല്ല അതിനിടെ ദില്ലിയിൽ നിന്നും മടങ്ങി എത്തിയ ഗവർണർ കണ്ണൂർ വിസി ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് അടക്കം ഉള്ള നടപടികളിലേക്ക് ഉടൻ കടക്കും.
അതുപോലെ സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ല എന്ന സൂചനയാണ് ഗവർണർ ആവർത്തിക്കുന്നത്. തുടർന്ന് ഗവർണ്ണറുടെ അധികാരം വെട്ടികുറക്കുന്ന സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഇതിനു പിന്നാലെ വിസി നിയമനം കൂടുതൽ കുറ്റമറ്റതാക്കാൻ വേണ്ടിയാണു ബിൽ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിച്ചു.
https://www.facebook.com/Malayalivartha