പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഒരു വർഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ച് സഹോദരങ്ങൾ; സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടയിൽ പെൺകുട്ടി പറഞ്ഞത് ഞെട്ടിക്കുന്ന വിവരം; വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതി വളപ്പിൽ കൊണ്ട് വന്നപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങൾ; ലീലാവിലാസങ്ങൾ പുറത്തറിഞ്ഞതോടെ പോലീസിനെ വെട്ടിച്ച് ഓടി ട്രാന്‍സ്ഫോര്‍മറില്‍ പിടിച്ച് ആത്മഹത്യാ ശ്രമം!!! ഒടുവിൽ സംഭവിച്ചത്
പീഡന കേസിൽ സഹോദരങ്ങള്‍ അറസ്റ്റില്‍. വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്‌ഘോഷ് (22) എന്നിവരാണ് അറസ്റ്റിലായത്. മീനാക്ഷിപുരം പോലീസ് ആണ് അറസ്റ്റിലായിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
അജയ്‌ഘോഷ് എസ്.എഫ്.ഐ. പ്രവര്‍ത്തകനാണ്. അജീഷ് പാറക്കളത്തെ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവും സി.പി.എം. പ്രവര്‍ത്തകനുമാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി നടപടിയെടുത്തതായി സൂചന ലഭിക്കുന്നുണ്ട്. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് പെൺകുട്ടി ഈ വിവരം വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു പ്രതികൾ.
ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചു. അപ്പോൾ കോടതി വളപ്പില്‍ വെച്ച് പോലീസ് ഇവരുടെ വിലങ്ങഴിച്ചു. ഈ സമയം അജയ്‌ഘോഷ് ഓടി മതില്‍ചാടി സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍പ്പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയുണ്ടായി.
കൈയ്ക്ക് പൊള്ളലേറ്റ ഇയാളെ ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയിരിക്കുകയാണ്. ജില്ലാ ആശുപത്രിയില്‍ മൂന്ന് മണിക്കൂറോളം നീരീക്ഷണത്തില്‍ വെച്ച ശേഷം ഇയാളെ ജയിലിലേക്ക് മാറ്റുകയും ചെയ്തു. നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി നടപടിയെടുത്തേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha