ഒരു വർഷം ലഹരി കടത്തിൽ പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലാവുന്നത് നൂറുകണക്കിനു യുവാക്കൾ; ഒരിക്കൽ ശിക്ഷിക്കപ്പെട്ടാൽ സമൂഹത്തിൽ സാധാരണ ജീവിത്തിലേക്കു തിരികെയെത്തുക എന്നതു വിഷമകരം, പിന്നിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ....

സംസ്ഥാനത്ത് ലഹരിക്ക് അടിമപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണ്. മാത്രമല്ല ലഹരി കടത്തുന്നവരുടെ എണ്ണവും വര്ധിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു വർഷം നൂറുകണക്കിനു യുവാക്കളാണു ലഹരി കടത്തിൽ പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലാകുന്നത്. ഒരിക്കൽ ശിക്ഷിക്കപ്പെട്ടാൽ തന്നെ സമൂഹത്തിൽ സാധാരണ ജീവിത്തിലേക്കു തിരികെയെത്തുക എന്നതു ഏറെ വിഷമകരമാണ്. കൃത്യമായ വിവരങ്ങൾ ലഭിച്ച ശേഷം നടക്കുന്ന തിരച്ചിലുകൾക്കൊടുവിലാണു പല കേസുകളിലും പ്രതികളിൽ നിന്നു ലഹരി മരുന്നുകൾ കണ്ടെടുക്കുന്നത് പോലും.
അതോടൊപ്പം തന്നെ കൂട്ടത്തിലുള്ളവരോ ഉപയോക്താക്കളോ തന്നെയാകാം ഒറ്റുകാർ എന്നത്. ഇതിലെ വലിയ മീനുകളെ പോലും നീണ്ട കാലം നിരീക്ഷിച്ച ശേഷമാണ് എക്സൈസും പൊലീസും വലയിലാക്കുന്നത്. എന്നാൽ പുതുതലമുറയിലെ യുവാക്കളെയാണു ലഹരികടത്തിനു പ്രധാനമായും ഉപയോഗിച്ചു വരുന്നത്. ലഹരി ഉപയോഗം അഡിക്‌ഷനിലേക്കു വഴിമാറുന്നതോടെ പണത്തിനായി ലഹരി കാരിയറായി യുവതീ യുവാക്കൾ മാറുകയും ചെയ്യുന്നു.
കൂടാതെ ദൂരപ്രദേശങ്ങളിൽ നിന്നെത്തി പഠിക്കുന്ന വിദ്യാർഥികളാണു ലഹരിയുടെ കെണികളിൽ പ്രധാനമായും അകപ്പെടുത്തത്. ഒളിപ്പിക്കാനും ഉപയോഗിക്കാനുമുള്ള എളുപ്പമാണ് യുവാക്കളെ സിന്തറ്റിക് ലഹരികളിലേക്ക് പൊതുവെ ആകർഷിക്കുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നെത്തി പഠിക്കുന്ന വിദ്യാർഥികൾ കൂടുതലുള്ള കേന്ദ്രങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്താണു ലഹരി മാഫിയ പ്രവർത്തിക്കുന്നത് എന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അധികകാലം ഒരു സ്ഥലത്തു തന്നെ ഇവർ താമസിക്കാറില്ല. കൂടുതൽ പേരിലേക്ക് ലഹരി വ്യാപാരം എത്തിക്കുകയാണ് ലക്ഷ്യം എന്നത്.
ആയതിനാൽ തന്നെ അതിർത്തികളിൽ നിന്നുള്ള ലഹരി കടത്തിനു യുവതികളെ കൂടെക്കൂട്ടിയാൽ പരിശോധനയുണ്ടാവില്ലെന്നാണു സംഘങ്ങളുടെ പൊതുവേയുള്ള ധാരണ. എന്നാൽ എക്സൈസും പൊലീസും ഒരു പടികൂടി കടന്നുചിന്തിക്കാൻ തുടങ്ങിയതു ലഹരിമാഫിയയ്ക്കു കാര്യങ്ങൾ കഠിനമാക്കിയിട്ടുണ്ട്. പൺകുട്ടികളെ വലയിൽ വീഴ്ത്തി ലഹരിക്ക് അടിമയാക്കി കാരിയറുകളായി ഉപയോഗിക്കുന്ന സംഭവങ്ങളും കേരളത്തിൽ പൊതുവെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലഹരി വ്യാപാരത്തിനു മുറികളും വീടുകളും വാടകയ്ക്കെടുക്കുന്നവരും സ്ത്രീകളെ കൂടെക്കൂട്ടുകയും ചെയ്യുന്നു. വൻ നഗരങ്ങളിൽ തന്നെ ഫ്ലാറ്റുകൾ വാടകയ്ക്കെടുത്തു നടക്കുന്ന ലഹരി വ്യാപാരങ്ങൾ പിടക്കപ്പെടുമ്പോഴും സ്ത്രീകളും ഉൾപ്പെടുന്നതു നിത്യസംഭവമായി മാറിയിരിക്കുകയാണ്.
അതേസമയം രാസലഹരിയും കഞ്ചാവും അതിർത്തിയിലൂടെ ജില്ലയിലേക്കെത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് എന്നത്. കേരള തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളിലും വനാന്തർഭാഗങ്ങളിലും പൊലീസ് ഡോഗ് സ്ക്വാഡിന്റെ പരിശോധന കടുപ്പിച്ചിട്ടുണ്ട്. കമ്പംമെട്ട് കുമളി ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ചാണ് പൊതുവെ പരിശോധന നടന്നത്. ഓണത്തോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരി ഒഴുക്കുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇന്നലെ എക്സൈസ്, പൊലീസ് ഡോഗ് സ്ക്വാഡുമായി ചേർന്ന് കമ്പംമെട്ട്, കുമളി ചെക്ക് പോസ്റ്റ് പരിധിയിലാണ് പരിശോധന നടത്തിയിരുന്നത്. വരും ദിവസങ്ങളിൽ തമിഴ്നാട് പൊലീസുമായി ചേർന്ന് അതിർത്തി പ്രദേശങ്ങളിൽ സംയുക്ത പരിശോധനകൾ നടത്തുന്നതാണ്.
https://www.facebook.com/Malayalivartha
























