എല്ലാം വ്യക്തമായ പ്ലാനോടെ, 2 മാസം മുമ്പും മാതാപിക്കളെ കൊല്ലാൻ പദ്ധിതിയിട്ടു, ഇതിനായി ഇന്ദുലേഖ വാങ്ങിയത് 20 ഡോളോ ഗുളികകൾ, തെളിവെടുപ്പിൽ അവശേഷിച്ച ഗുളിക പായ്ക്കറ്റും കൊല്ലാനുപയോഗിച്ച എലി വിഷത്തിന്‍റെ ബാക്കിയും പോലീസ് കണ്ടെത്തി, കേരളത്തെ സ്തംഭിപ്പിച്ച കൊലപാതകത്തിന്റെ കൂടുതൽ പിന്നാമ്പുറ കഥകൾ പുറത്ത്...!

സ്വത്തിന് വേണ്ടി അമ്മയെ മകൾ വിഷം കൊടുത്തു കൊന്നിൽ വാർത്തയിൽ സ്തംഭിച്ചിരിക്കുകയാണ് കേരളം. തൃശൂരിലാണ് ഈ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. സ്വത്തിന് വേണ്ടി അമ്മയെ വിഷം കൊടുത്ത് കൊന്ന മകൾ അച്ഛനെയും കൊലപ്പെടുത്താൻ ശ്രമിച്ചതായുള്ള വിവരവും പുറത്തുവന്നിരുന്നു. ഇപ്പോഴിത കൊടും ക്രൂരതയുടെ കൂടുതൽ പിന്നാമ്പുറ കഥകൾ പുറത്തുവരികയാണ്.
മാതാപിതാക്കളെ അപായപ്പെടുത്താൻ മകളായ ഇന്ദുലേഖ രണ്ട് മാസം മുമ്പും ശ്രമിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. അതിനായി അന്ന് ഇന്ദുലേഖ 20 ഡോളോ ഗുളികകൾ വാങ്ങി. അതിൽ കുറച്ച് ഇരുവർക്കും നൽകി. തെളിവെടുപ്പിൽ അവശേഷിച്ച ഗുളിക പായ്ക്കറ്റും പൊലീസ് കണ്ടെത്തി. ഇന്ദുലേഖ അമ്മയെ കൊല്ലാനുപയോഗിച്ച എലി വിഷത്തിന്‍റെ ബാക്കിയും വിഷം നൽകിയ പാത്രവും തെളിവെടുപ്പിനിടെ കണ്ടെത്തിയിട്ടുണ്ട്. കിഴൂരിലെ വീട്ടിൽ പ്രതി ഇന്ദുലേഖയുമായി നടത്തിയ തെളിവെടുപ്പിലാണ് വിഷം കണ്ടെത്തിയത്.
അമ്മയുടേയും അച്ഛന്‍റേുയും പേരിലുള്ള 14 സെന്‍റ് ഭൂമിയും വീടും കൈക്കലാക്കാനായിരുന്നു മകളുടെ ഈ ക്രൂരത. ഇന്ദുലേഖ തന്നെയാണ് അമ്മ രുഗ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്. രുഗ്മിണിക്ക് മഞ്ഞപ്പിത്ത ലക്ഷണം ഉണ്ടായിരുന്നു. നില ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. പിന്നീട് രുഗ്മിണി മരണം സംഭവിക്കുകയായിരുന്നു.
വിഷബാധയെന്ന് ഡോക്ടർമാർക്ക് സംശയം തൊന്നിയതിനെ തുടർന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. വിഷം ഉള്ളിൽചെന്നുള്ള മരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ സ്ഥിരീകരിച്ചതോടെയാണ് ഇന്ദുലേഖയിലേക്ക് പൊലീസെത്തിയത്. കുടുംബാംഗങ്ങളെ മുഴുവൻ പൊലീസ് ചോദ്യം ചെയ്തു.
മകളെ സംശയമുണ്ടെന്ന് അച്ഛൻ തന്നെ സൂചന നൽകി. തുടർന്ന് ഇന്ദുലേഖയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് വിഷം നൽകുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളിൽ തിരഞ്ഞത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പൊലീസ് ഇന്ദുലേഖയെ ചോദ്യം ചെയ്തത്. തുടർന്ന് ഇന്ദുലേഖ കുറ്റം സമ്മതിക്കുകയും അച്ഛനേയും കൊല്ലാൻ ശ്രമിച്ചെന്നും ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തുകയുമായിരുന്നു.
അച്ഛന് ചായയിൽ വിഷം കലര്‍ത്തി നൽകിയെങ്കിലും രുചി വ്യത്യാസം തോന്നിയതിനാൽ കുടിച്ചില്ല എന്നാണ് പൊലീസ് പറയുന്നത്. ഇന്ദുലേഖയ്ക്ക് ഭർത്താവ് അറിയാത്ത എട്ട് ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ഭർത്താവ് വിദേശത്ത് നിന്ന് നാട്ടിൽ എത്തും മുമ്പ് കടം തീർക്കാനായിരുന്നു ഈ കൊടുംക്രൂരത. കഴിഞ്ഞ 18ന് ഭർത്താവ് അവധിക്ക് നാട്ടിൽ എത്തിയിരുന്നു.
ഇയാൾ ആഭരണം എവിടെയെന്നു തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടു. ഇവരുടെ പിതാവ് ചന്ദ്രൻ ഉത്സവ പറമ്പുകളിൽ ബലൂൺ കച്ചവടക്കാരനാണ്. രോഗിയായ ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിറ്റു ബാധ്യത തീർക്കായിരുന്നു പ്ലാൻ. ഇവരുടെ 2 മക്കളിൽ മൂത്തവളായ ഇന്ദുലേഖയെയാണ് സ്വത്തിന്റെ അവകാശിയായി രുഗ്മിണി കാണിച്ചിരുന്നതെന്നാണ് സൂചന. വീടും പറമ്പും തട്ടിയെടുത്ത് വിറ്റ് കട ബാധ്യത തീർക്കാനായിരുന്നു ഇന്ദുലേഖയുടെ പദ്ധതി.
https://www.facebook.com/Malayalivartha


























