സ്കൂൾ മുറ്റത്ത് കുട്ടികൾക്കൊപ്പം ഓടി നടന്ന ടീച്ചറിനെ ഈ അവസ്ഥയിൽ കാണാൻ കഴിയാതെ കുട്ടികളും സഹപ്രവർത്തകരും!! അവസാനനോക്ക് ഒന്ന് കാണാൻ സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയത് നിരവധി വിദ്യാർത്ഥികൾ... ടീച്ചർ ഇനി ഏഴുപേരിലൂടെ ജീവിക്കുമെന്ന ആശ്വാസത്തിൽ എസ്.പി.സിയുടെ ഗാർഡ് ഒഫ് ഓണർ നൽകി യാത്രയാക്കി...

വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ഗോപികാറാണിയെ ടീച്ചറെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ചതിനാല്‍ ജീവിതത്തിലേയ്ക്ക് മടങ്ങിവരില്ലന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. തുടര്‍ന്ന് അവയവം ദാനം ചെയ്യാന്‍ ഭര്‍ത്താവ് പ്രവീണും മകന്‍ പ്രാണും തീരുമാനമെടുത്തു. സര്‍ക്കാറിന്റെ സഞ്ജീവിനിയുമായി ബന്ധപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തി.
വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവന്‍ തുടിച്ചിരുന്ന ഗോപികാറാണിയെ വീണ്ടും പരിശോധിച്ചു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുന്നതാണെന്ന് ഉറപ്പാക്കി. മരണം സ്ഥിതീകരിച്ചതോടെ അവയവദാന നടപടികള്‍ വേഗത്തിലാക്കി. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേയ്ക്കും കിഡ്‌നിയില്‍ ഒന്ന് തിരുവല്ല പുഷ്പ ഗിരിയിലേക്കും രണ്ടാമത്തേത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കരള്‍ കിംസ് ആശുപത്രിയിലേക്കും ഹൃദയ വാല്‍വുകള്‍ ശ്രീചിത്രയിലേക്കും മാറ്റി.
അതാത് ആശുപത്രികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അവയവങ്ങള്‍ നല്‍കും.
പ്രസിദ്ധ ചിത്രകാരന്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരുടെ മകളാണ് ഗോപികാറാണി. തിരുവനന്തപുരം എല്‍ബിഎസിലെ ജീവനക്കാരനായ ഭര്‍ത്താവ് കെ. പ്രവീണ്‍കുമാര്‍ ഫോട്ടോഗ്രാഫര്‍കൂടിയാണ്. സ്‌ക്വാഷ് താരമാണ് മകന്‍ പ്രാണ്‍്. മൃതദേഹം ഉച്ചയ്ക്ക് 2.30 മുതല്‍ ശാസ്തമംഗലം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വൈകുന്നേരം 4.30 ന് ശാന്തികവാടത്തില്‍ സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha


























