സ്വപ്നയ്ക്ക് പിന്നാലെ അടുത്ത ഇടിത്തീ! മന്ത്രി കസേര തെറിക്കും? പിണറായിയെ പൂട്ടാനുറച്ച് കേന്ദ്രം... ഇനി മാറ്റി വയ്ക്കാനാകില്ലെന്ന് സുപ്രീംകോടതിയും

ഏത് കേസ് വന്നാലും പാറ പോലെ ഉറച്ച് നിൽക്കുന്നവനാണ് മുഖ്യന്ത്രി പിണറായി വജയൻ എന്നുള്ള പോസ്റ്റുകളാണ് ഇടതുസൈബർ പോരാളികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സ്വർണക്കടത്തും ബിരിയാണി ചെമ്പ് വിവാദവും വന്നിട്ടു പോലും ഈ കപ്പൽ ആടിയുലയില്ലെന്നും ക്യാപ്റ്റൻ ചങ്കൂറ്റത്തോടെ നിലകൊള്ളുന്ന കാലം വരെ യാതൊരു പോറലും കൂടാതെ ഈ സർക്കാർ 10 വർഷം തികയ്ക്കുമെന്ന് ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്.
പക്ഷേ ഇപ്പോൾ ഒരു കനത്ത തിരിച്ചടി നേരിടേണ്ടി വരുമോ എന്ന ഭയമാണ് മുഖ്യന്ത്രിയുമായി ബന്ധപ്പെട്ടവരെ വേട്ടയാടുന്നത്. പല കേസുകളും വിവാദവും വന്നപ്പോഴും അതിനെയൊക്കെ ചങ്കൂറ്റത്തോടെ അതിജീവിച്ച പിണറായി വിജയന് ഇപ്പോൾ സ്വല്പം ചങ്കിടിപ്പേറിയിട്ടുണ്ടെന്ന് വേണം കരുതാൻ. കാരണം സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ലാവ്‌ലിൻ കേസ് സെപ്‌തംബർ 13ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും എന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്.
കേസ് ലിസ്ററില്‍ നിന്ന് മാറ്റരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് സെപ്തംബര്‍ 13ന് തന്നെ വാദം കേള്‍ക്കണമെന്നും കോടതി അറിയിച്ചു. കേസ് നിരന്തരം മാറ്റിവക്കുന്നുവെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം.കേസ് സെപ്റ്റംബര്‍ 13ന് തന്നെ വാദം കേള്‍ക്കണമെന്നും ജസ്റ്റീസ് യു.യു ലളിത് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം.
പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും, ഹൈക്കോടതി വിധി വിവേചനപരമാണെന്ന വാദവുമായി കസ്തൂരിരങ്ക അയ്യർ ഉൾപ്പെടെയുള്ള മുൻ ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതോടൊപ്പം ഏവരും മറന്ന് തുടങ്ങിയ എസ്എൻസി ലാവ്‌ലിൻ കേസ് എന്താണ് എന്നത് കൂടിയൊന്ന് പരിശോധിക്കാം.
ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്ലിൻ കേസിന് ആധാരമായിട്ടുള്ളത്. ലാവ്‌ലിൻ കമ്പനിക്ക് ഈ കരാർ നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നതാണ് കേസിലെ പ്രധാനപ്പെട്ട ഒരു ആരോപണം. ഇതിൻമേലാണ് അന്വേഷണം പുരോഗമിച്ചത്.
1995 ഓഗസ്റ്റ് 10ന് ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന ഏ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്. കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്.
കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.
ശേഷം 2005 ജൂലായ് 13ന് 374 കോടി രൂപയുടെ പദ്ധതി നവീകരണത്തിൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായി എന്ന് സിഎജി റിപ്പോര്‍ട്ട്. 2006 മാർച്ച് ഒന്നിനാണ് എസ്.എൻ.സി ലാവലിൻ കേസ് സിബിഐക്ക് വിടാൻ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ 2006 ഡിസംബർ നാലിന്, ലാവലിൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് വി.എസ്. സർക്കാർ തീരുമാനിച്ചു.
2007 ജനുവരി 16 ന് കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2009 ജൂൺ 11ന് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ അന്ന് കുറ്റപത്രം നൽകി. 2013 നവംബർ അഞ്ചിന് പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് സിബിഐ പ്രത്യേക കോടതി ഒഴിവാക്കി.
2017 ഓഗസ്റ്റ് 23 ന് പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേരെ കേസിൽ നിന്ന് ഹൈക്കോടതിയും ഒഴിവാക്കി. 2017 ഡിസംബർ 19 ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ ഹർജി നൽകി. 2018 ജനവരി 11 ന് കസ്തൂരി രംഗ അയ്യർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തിരുന്നു. 2020 ഓഗസ്റ്റ് 27 മുതൽ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിലാണ്. സി.ബി.ഐ അഭ്യർത്ഥനയനുസരിച്ച് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി പലതവണ മാറ്റിവച്ചിട്ടുണ്ട്. നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു.
കെ.എസ്.ഇ.ബി മുന്‍ അക്കൗണ്ട്‌സ് മെംബര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിലും അന്ന് കോടതി നോട്ടീസ് അയച്ചു. അന്ന് കേസ് പരിഗണിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നല്‍കിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് കേസിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു
ഇതിനുശേഷം ഹര്‍ജികള്‍ ജസ്റ്റിസ് യു.യു ലളിത് ആണ് പരിഗണിച്ചിരുന്നത്ത്. ഇനി കേസ് ലിസ്റ്റ് ചെയ്തിരിക്കുന്ന സെപ്റ്റബര്‍ 13-ന് ജസ്റ്റിസ് ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കും. നിരവധി കേസുകള്‍ തിങ്കളാഴ്ച്ച മുതല്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കി കേസുകള്‍ കേള്‍ക്കുകയാണെങ്കില്‍ ലാവലിന്‍ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കല്‍ നടക്കുമോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha


























