Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...

വീണ്ടും പോരിനുറച്ച് ​ഗവർണർ... കണ്ണൂർ വിസിയുടെ നെഞ്ചത്ത് ബോംബിട്ട് ആരിഫ് മുഹമ്മദ് ഖാൻ... പിണറായിയുടെ പാവകളാണ്... ഇർഫാൻ ഹബീബ് തെരുവു ​ഗുണ്ടയെന്ന്

25 AUGUST 2022 06:48 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇർഫാൻ ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ്. ഇര്‍ഫാന്‍ ഹബീബിന്‍റെ പ്രവര്‍ത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ആക്രമണം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നാണ് വിമര്‍ശിച്ച ഗവര്‍ണര്‍, കണ്ണൂർ സർവ്വകലാശാല വിസിയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രം​ഗത്ത് വന്നിരിക്കുകയാണ്.

തന്നെ ആക്രമിക്കാൻ ഡൽഹിയിൽ ഗൂഢാലോചന നടന്നെന്നും, ഇതിൽ കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ പങ്കുചേർന്നിരുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു ഗവർണറുടെ പ്രതികരണം. 2019-ല്‍ ആയിരുന്നു കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് നടന്നത്. തന്നെ ക്ഷണിച്ചത് പ്രകാരമാണ് ചരിത്ര കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ തനിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. ഡൽഹിയിലാണ് ഇതിന്റെ ഗൂഢാലോചന നടന്നത്.

ഇതിൽ കണ്ണൂർ വിസിയും പങ്കാളിയാണ്. തനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് തവണ റിപ്പോർട്ട് തേടി കത്ത് നൽകി. എന്നാൽ മറുപടി ലഭിച്ചില്ല. സുരക്ഷാ വിദഗ്ധൻ അല്ലാത്തതിനാൽ റിപ്പോർട്ട് നൽകാൻ കഴിയില്ലെന്നായിരുന്നു ലഭിച്ച മറുപടി. വിസി ക്രിമിനൽ അല്ലെങ്കിൽ എന്തുകൊണ്ട് തനിക്ക് റിപ്പോർട്ട് നൽകിയില്ലെന്നും ഗവർണർ ചോദിച്ചു.

സംഭവത്തിൽ പരാതി നൽകണമെങ്കിൽ മൂന്ന് വർഷം മുൻപേ ആകാമായിരുന്നു. തനിക്ക് ആരോടും വ്യക്തി വൈരാഗ്യമില്ല. കേരളത്തിൽ തനിക്ക് സംരക്ഷണം നൽകുക എന്നത് ആരുടെ ജോലിയാണ്? കറുത്ത ഷർട്ടിട്ടതിന്‍റെ പേരിൽ ആളുകളെ അറസ്റ്റ് ചെയ്ത് നാടാണ് കേരളം. കേരളത്തിൽ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയാൽ അറസ്റ്റ് ചെയ്യും. കറുത്ത മാസ്ക് ധരിച്ച് പൊതുസ്ഥലത്ത് ഇറങ്ങിയാൽ അറസ്റ്റ് ചെയ്യും. ഇങ്ങനെയുളള സംസ്ഥാനത്ത് തന്നെ ആക്രമിച്ചാൽ ആരും ചോദിക്കില്ലെന്ന് അക്രമികൾക്ക് അറിയാം.

കണ്ണൂർ സർവ്വകലാശാലയും ഉന്നത വിദ്യാഭ്യാസ മേഖലയും ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. താൻ ഗവർണറായിരിക്കുന്ന കാലത്തെല്ലാം ഇത് നേരെയാക്കാനായി പ്രവർത്തിക്കും. സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കും. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം അനുവദിക്കില്ല. സർക്കാറിനെ സർവകലാശാലകളിൽ ഇടപെടാൻ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.

യുജിസി മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സുപ്രീംകോടതി എല്ലാ സർക്കാരിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആർഎസ്എസിന്‍റെ ആളാണെന്ന വിമർശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധിയ്‌ക്കെതിരായ ബില്ലിൽ താൻ ഒപ്പുവയ്‌ക്കുമെന്ന് കരുതുന്നുണ്ടോ?. ഒരിക്കലുമില്ല. ഭരണഘടനയെ ലംഘിക്കുന്ന ഒന്നിനും താൻ കൂട്ടുനിൽക്കില്ല. ഗവർണർ ഒപ്പിട്ടാലേ ബില്ല് നിയമം ആകുകയുള്ളൂവെന്നും ഗവർണർ പറഞ്ഞു. പ്രിയ വർഗീസിന്‍റെ കാര്യത്തിൽ താൻ ചെയ്തത് തന്നെയാണ് ഹൈക്കോടതിയും ചെയ്തതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

അതേസമയം, ഗവര്‍ണറുടെ ആരോപണം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ഗവര്‍ണറുടെ ആരോപണം അടിമുടി തെറ്റ്. താന്‍ മറ്റുള്ളവരുടെ വികാരം നോക്കുന്ന വിദ്യാര്‍ത്ഥിയല്ല. ഗവര്‍ണര്‍ എന്ത് കൊണ്ടാണ് വിഷയം ഇപ്പോള്‍ ഉന്നയിക്കുന്നത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്‍ കലാം ആസാദിനെ തെറ്റായി ഉദ്ധരിച്ചത് താന്‍ ചോദ്യം ചെതുകയാണ് ഉണ്ടായിരുന്നത്.

ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്നത് നുണയാണ്. തന്റെയും ഗവര്‍ണറുടെയും ശരീരവും ആരോഗ്യ സ്ഥിതിയും കണ്ടാല്‍ അത് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഇർഫാൻ ഹബീബിന്റെ പരാമർശത്തെ അത്തരത്തിലേ കാണുന്നുള്ളൂ. ഇർഫാൻ ഹബീബ് ഗുണ്ടയാണ്. വിമർശനം ആവശ്യമുള്ളതാണെങ്കിൽ അംഗീകരിക്കും. അനാവശ്യ വിമർശനങ്ങളെ ചിരിച്ചു തള്ളാറാണ് പതിവെന്നും ഗവർണർ കൂട്ടിച്ചേർത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകര  (3 minutes ago)

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം.... പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...  (33 minutes ago)

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (7 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (7 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (7 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (7 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (8 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (8 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (8 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (9 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (9 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (10 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (10 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (10 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (10 hours ago)

Malayali Vartha Recommends