ഇർഫാൻ ഹബീബ് വെറും തെരുവു ഗുണ്ട! വിസിയെ വീണ്ടും വലിച്ചു കീറി ഗവർണർ... ഗുരുതര ആരോപണവുമായി വീണ്ടും ഗവർണർ

ഗവർണറെ ആക്രമിക്കാന്‍ ശ്രമിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇർഫാൻ ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ്. ഇര്‍ഫാന്‍ ഹബീബിന്‍റെ പ്രവര്‍ത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ആക്രമണം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നാണ് വിമര്‍ശിച്ച ഗവര്‍ണര്‍, കണ്ണൂർ സർവ്വകലാശാല വിസിയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരിക്കുകയാണ്.
തന്നെ ആക്രമിക്കാൻ ഡൽഹിയിൽ ഗൂഢാലോചന നടന്നെന്നും, ഇതിൽ കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ പങ്കുചേർന്നിരുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു ഗവർണറുടെ പ്രതികരണം. 2019-ല്‍ ആയിരുന്നു കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് നടന്നത്. തന്നെ ക്ഷണിച്ചത് പ്രകാരമാണ് ചരിത്ര കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ തനിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. ഡൽഹിയിലാണ് ഇതിന്റെ ഗൂഢാലോചന നടന്നത്.
ഇതിൽ കണ്ണൂർ വിസിയും പങ്കാളിയാണ്. തനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് തവണ റിപ്പോർട്ട് തേടി കത്ത് നൽകി. എന്നാൽ മറുപടി ലഭിച്ചില്ല. സുരക്ഷാ വിദഗ്ധൻ അല്ലാത്തതിനാൽ റിപ്പോർട്ട് നൽകാൻ കഴിയില്ലെന്നായിരുന്നു ലഭിച്ച മറുപടി. വിസി ക്രിമിനൽ അല്ലെങ്കിൽ എന്തുകൊണ്ട് തനിക്ക് റിപ്പോർട്ട് നൽകിയില്ലെന്നും ഗവർണർ ചോദിച്ചു.
സംഭവത്തിൽ പരാതി നൽകണമെങ്കിൽ മൂന്ന് വർഷം മുൻപേ ആകാമായിരുന്നു. തനിക്ക് ആരോടും വ്യക്തി വൈരാഗ്യമില്ല. കേരളത്തിൽ തനിക്ക് സംരക്ഷണം നൽകുക എന്നത് ആരുടെ ജോലിയാണ്? കറുത്ത ഷർട്ടിട്ടതിന്‍റെ പേരിൽ ആളുകളെ അറസ്റ്റ് ചെയ്ത് നാടാണ് കേരളം. കേരളത്തിൽ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയാൽ അറസ്റ്റ് ചെയ്യും. കറുത്ത മാസ്ക് ധരിച്ച് പൊതുസ്ഥലത്ത് ഇറങ്ങിയാൽ അറസ്റ്റ് ചെയ്യും. ഇങ്ങനെയുളള സംസ്ഥാനത്ത് തന്നെ ആക്രമിച്ചാൽ ആരും ചോദിക്കില്ലെന്ന് അക്രമികൾക്ക് അറിയാം.
അതേസമയം, ഗവര്‍ണറുടെ ആരോപണം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ഗവര്‍ണറുടെ ആരോപണം അടിമുടി തെറ്റ്. താന്‍ മറ്റുള്ളവരുടെ വികാരം നോക്കുന്ന വിദ്യാര്‍ത്ഥിയല്ല. ഗവര്‍ണര്‍ എന്ത് കൊണ്ടാണ് വിഷയം ഇപ്പോള്‍ ഉന്നയിക്കുന്നത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്‍ കലാം ആസാദിനെ തെറ്റായി ഉദ്ധരിച്ചത് താന്‍ ചോദ്യം ചെയ്യുകയാണ് ഉണ്ടായിരുന്നത്. ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്നത് നുണയാണ്. തന്റെയും ഗവര്‍ണറുടെയും ശരീരവും ആരോഗ്യ സ്ഥിതിയും കണ്ടാല്‍ അത് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























