'ദിലീപിനെ പൂട്ടണം' വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മഞ്ജു വാര്യരുടെ വ്യാജ പ്രൊഫൈലിൽ നിന്ന് ചാറ്റും! പി. സി. ജോർജിന്റെ വീട്ടിൽ റെയ്ഡ്!

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം വീട്ടിൽ നടത്തിയ റെയ്ഡ് നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ വ്യാജ തെളിവുണ്ടാക്കി എന്ന് ആരോപിച്ചാണ് കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ദിലീപിന്റെ സഹോദരനുമായി ഷോൺ ജോർജ് സംസാരിച്ച ഫോൺ കണ്ടെത്താനെന്നു പറഞ്ഞാണ് ക്രൈംബ്രാഞ്ച് റെയ്ഡിനെത്തിയത്. 2019ൽ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്ന ഫോണാണ് ക്രൈംബ്രാഞ്ച് 2022ൽ അന്വേഷിക്കുന്നത്. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് റെയ്ഡിന് ഓർഡർ മേടിച്ചിരിക്കുന്നത്.
കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയോടെയാണ് പരിശോധന ആരംഭിച്ചത്. അപ്രതീക്ഷിത നീക്കമാണ് ക്രൈം ബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ദിലീപിന്റെ സഹോദരന്റെ മൊബൈൽ ഫോണുകൾ പരിശോധിച്ചിരുന്നു.
ഈ സമയമാണ് കേസ് അട്ടിമറിക്കാൻ ഉണ്ടാക്കിയ വ്യാജ വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റുകൾ കണ്ടെത്തിയത്. ദിലീപിനെ പൂട്ടണം' എന്ന പേരിലായിരുന്നു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. മഞ്ജുവാര്യർ അടക്കമുള്ളവരുടെ ഫോട്ടോകൾ ഉപയോഗിച്ച് വ്യാജ നമ്പരുകൾ ഉപയോഗിച്ചാണ് ഗ്രൂപ്പുണ്ടാക്കിയതെന്നാണ് സൂചന. ഇവർ ഗൂഢാലോചന നടത്തിയാണ് ദിലീപിനെ കുടുക്കിയതെന്ന പ്രതീതി ഉണ്ടാക്കാനായി ചാറ്റ് ചെയ്തു.
പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിന് വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ പങ്കുണ്ടെന്ന സംശയത്തിലാണ് റെയ്ഡ് നടന്നത്. അറസ്റ്റിലായിരുന്ന സമയത്ത് ദിലീപിനെ കാണാൻ ഷോൺ ജോർജ് പോയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസില്‍ പി.സി ജോര്‍ജിനെ രണ്ടാം പ്രതിയാക്കിയിരുന്നു. സ്വപ്‌ന സുരേഷ് പി.സി ജോര്‍ജുമായി ഗൂഢാലോചന നടത്തിതെന്നാണ് കേസ്.
https://www.facebook.com/Malayalivartha

























