കടയിലേക്ക് സാധനം വാങ്ങാനെത്തുന്ന പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കുകയും, വഴങ്ങിയില്ലെങ്കിൽ ഭീഷണി; കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് 50 കഴിഞ്ഞവർ, മലപ്പുറത്ത് ഒരു കട ഉടമ കൂടി അറസ്റ്റിൽ

മലപ്പുറത്ത് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം. താനൂരിൽ ഒരു കടയുടമകൂടി അറസ്റ്റിലായി. താനൂരിൽ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ കുട്ടിയോട് അപമര്യാദയായി പെരുമാറിയ കട ഉടമയുടെ പേരിൽ പോലീസ് കേസെടുത്തു. സംഭവത്തിൽതാനൂർ പരിയാപുരം സ്വദേശി ഉസ്മാൻ (50) എന്നയാൾ അറസ്റ്റിലായി.
പോക്‌സോ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. 10 വയസ്സുള്ള പെൺകുട്ടിയെ ഇയാളുടെ കടയിൽ വെച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. മാത്രമല്ല സാധനങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതോടെ പെൺകുട്ടി വീട്ടിൽ അറിയിച്ചു. ഇതേതുടർന്ന് രക്ഷിതാക്കൾ താനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ പോലീസ് പോക്‌സോ പ്രകാരം കേസെടുക്കുകയായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് തിരൂർ സബ്ബ് ജയിലിലേക്കയച്ചു.
കടയിലേക്ക് സാധനം വാങ്ങാനെത്തുന്ന പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കുകയും, തുടർന്ന് വഴങ്ങിയില്ലെങ്കിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് രീതി. അതേസമയം കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് പ്രായം 50കഴിഞ്ഞവർ നാട്ടിൻപുറത്തെ കച്ചവടക്കാർ. സംഭവത്തെ തുടർന്നാണ് താനൂരിൽ ഒരു കടയുടമകൂടി അറസ്റ്റിലായത്. എന്നാൽ ചൂഷണത്തിന് ഇരയാകുന്നവർ നിരവധിയാണെങ്കിലും പരാതി നൽകാൻ തെയ്യാറാകുന്നില്ലെന്നും പോലീസ് പറയുന്നു. മാത്രമല്ല അടുത്തിടെ സമാനമായ നിരവധികേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താനൂരിൽ മാത്രം രണ്ടാമാത്തെ കേസാണ് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തത്.
അതേസമയം പെൺകുട്ടികളെ മധ്യവയസ്‌കരും വൃദ്ധരുമായ കച്ചവടക്കാൻ മിഠായികൊടുത്ത് വശത്താക്കി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊതുവെ കുട്ടികൾക്ക് മിഠായിയും മറ്റും ദിവസേന ഇത്തരം കച്ചവടക്കാർ സൗജന്യമായി നൽകുകയാണെന്നും പിന്നീട് ആളില്ലാത്ത സമയം നോക്കികുട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു. മാത്രമല്ല ഇങ്ങനെയുള്ള സംഭവം നാട്ടിൽ പതിവാകുന്നതിനാൽ രക്ഷിതാക്കൾ കരുതിയിരിക്കണമെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























