ഖജനാവ് കാലിയായി കേരളം മുച്ചൂടും മുടിപ്പിച്ചിട്ടേ പിണറായിയും കൂട്ടരും അടങ്ങൂ, ആ റിപ്പോർട്ട് പുറത്ത്!

കേരളത്തിൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വീണ്ടും കടമെടുത്ത് സംസ്ഥാന സർക്കാർ. ഇത്തവണ ഓണച്ചെലവുകൾക്കായി 3,000 കോടി രൂപ കൂടി കടമെടുക്കാനാണ് നിലവിൽ തീരുമാനമായത്. ഇതിൽ സർക്കാർ ജീവനക്കാർക്കു ബോണസും ക്ഷേമപെൻഷൻകാർക്ക് 2 മാസത്തെ പെൻഷനും നൽകാനാണ് ഇത്രയും വലിയൊരു തുക വീണ്ടും സർക്കാർ വായ്പയെടുക്കുന്നത്.
അതേസമയം കടമെടുപ്പു ലേലം 29ന് റിസർവ് ബാങ്കിൽ നടക്കും. ഇത്തവണത്തെ ശമ്പളം, പെൻഷൻ, മറ്റു സാധാരണ ചെലവുകൾ എന്നിവയ്ക്ക് മാസം 6000 കോടി രൂപവേണം. കൂടാതെ ഓണക്കാലത്ത് 3000 കോടിയെങ്കിലും അധികമായി കണ്ടെത്തേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ നിഗമനം.
അതുപോലെ പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ എല്ലാ ചൊവ്വാഴ്ചയും റിസർവ് ബാങ്കിലൂടെ കടപ്പത്രങ്ങളുടെ ലേലം നടക്കാറുണ്ട്. നിലവിൽ സർക്കാർ ജീവനക്കാർക്കുള്ള ബോണസ്,ഉത്സവബത്ത,അഡ്വാൻസ് തുടങ്ങിവയാണ് അടുത്ത മാസം ധനവകുപ്പിനുള്ള അധിക ചെലവായി വരുന്നത്.
https://www.facebook.com/Malayalivartha
























