മുഖ്യനൊത്ത ചങ്കരൻ; ഇപി ജയരാജന് ഇനി തെറിയുടെ ചാകര ;മുഖ്യമന്ത്രിയെ പുകഴ്ത്തിയ ഇപി ജയരാജൻന് ഇനി കറുത്ത ദിനങ്ങൾ

മുഖ്യന് കൂട്ട് നിന്ന് ഇപി ജയരാജൻ. പിണറായിക്ക് പിന്നാലെ വിഴിഞ്ഞം സമരത്തെ തള്ളി എൽഡിഎഫ് കൺർവീനർ ഇപി ജയരാജൻ രംഗത്ത്. സമരത്തിൽ പങ്കെടുക്കുന്ന ആളുകളെ നോക്കൂ എന്നും, മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക് എന്നായിരുന്നു ജയരാജന്റെ പ്രതികരണം.
അതേസമയം ഉമ്മൻ ചാണ്ടിയാണ് തുറമുഖം ആരംഭിച്ചതെന്നും, തമിഴ് നാട് കൊണ്ടുപോകേണ്ടയിരുന്ന പദ്ധതിയാണ് വിഴിഞ്ഞത്തേതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്ര കൊല്ലമായുള്ള പദ്ധതി നിർത്തിവയ്ക്കാൻ ആകുമോ എന്നും ഇ പി ജയരാജൻ ചോദിച്ചു. മാത്രമല്ല വിഴിഞ്ഞം സമരക്കാരുമായുളള സർക്കാരിന്റെ ചർച്ചകളിൽ ഫലപ്രാപ്തി ഉണ്ടെന്ന് എൽഎഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറയുന്നു.
അതോടൊപ്പം സമരക്കാർ ഉന്നയിച്ച അഞ്ച് കാര്യങ്ങളിൽ പരിഹാരം ആയിട്ടുണ്ടെന്നും, എല്ലാ മത്സ്യത്തൊഴിലാളികളെയും സർക്കാർ സംരക്ഷിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. അതേസമയം തന്നെ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്താനാവില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചതോടെ കഴിഞ്ഞ ദിവസം നടന്ന മൂന്നാംഘട്ട സമരവും പരിഹാരമാകാതെ പരാജയപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























