രാത്രികളിൽ ആവശ്യക്കാർ പറയുന്ന ഇടത്ത് ലഹരി എത്തിച്ച് കൊടുക്കും; ആഢംബര കാറുകളിലും ബൈക്കുകളിലുമാണ് സാധനം എത്തിക്കുന്നത്; സ്ത്രീകളുടെ മറവിൽ നടന്നത് വമ്പൻ ബിസിനസ്സ്; എംഡിഎംഎ കടത്തിൽ ദമ്പതികളടക്കം നാലു പേർ പിടിയിലായി; പ്രതികളിൽ നിന്ന് 23 ഗ്രാം എംഡിഎംഎയും 1,30,000 രൂപയും പോലീസ് കണ്ടെത്തി

എംഡിഎംഎ കടത്ത് ഇപ്പോൾ വളരെ വ്യാപമാകുകയാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ ഒരുമാസമായി നർക്കോട്ടിക് സെൽ അസി. കമ്മിഷണർ സക്കറിയ മാത്യുവിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം സിറ്റി പരിധിയിലെ ലഹരി വ്യാപാരത്തെക്കുറിച്ച് രഹസ്യ അന്വേഷണം ശക്തമായിരുന്നു. സിറ്റി പോലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്.
എന്നാൽ ഇപ്പോൾ ഇതാ ഈ അന്വേഷണ വലയിൽ ചിലർ കുടുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസവും നാല് പേർ പിടിയിലായി. ദമ്പതികളടക്കം നാലു പേരെയാണ് പോലീസ് പിടികൂടിയത്. കിളികൊല്ലൂർ മേഖലയിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾളെ ലക്ഷ്യമിട്ടാണ് ഇവർ എത്തിയത്. പ്രതികളിൽ നിന്ന് 23 ഗ്രാം എംഡിഎംഎയും 1,30,000 രൂപയും പോലീസ് കണ്ടെത്തി.
കിളികൊല്ലൂർ കല്ലുംതാഴം സ്വദേശികളായ അജു മൻസൂർ, ഇയാളുടെ ഭാര്യ ബിൻഷ, അവിനാശ്, അഖിൽ ശശിധരൻ എന്നിവരെയാണ് പോലീസ് പിടിക്കൂടിയത്. പ്രദേശത്തെ ഒരു ലോഡ്ജിൽ താമസിച്ചാണ് ഇവർ ലഹരി വൽപ്പന നടത്തിയിരുന്നത്. പിടിയിലായ അജു നേരത്തെയും ഈ കേസിൽ പിടിക്കപ്പെട്ട വ്യക്തിയാണ്.
രാത്രികളിൽ ഇവർ ആവശ്യക്കാർ പറയുന്ന ഇടത്ത് ലഹരി എത്തിച്ച് കൊടുക്കും. അതിന് വേണ്ടി അവർ ഉപയോഗിച്ചത് ആഢംബര കാറുകളും ബൈക്കുകളുമായിരുന്നു. സ്ത്രീകളുടെ മറവിലാണ് സംഘം പ്രവർത്തിച്ചത്. പ്രതികൾക്ക് ഇതരസംസ്ഥാന ലഹരി മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന സംശയം ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha
























