തിരുവനന്തപുരം നഗരത്തിൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച സംഘം സ്വന്തം നാട്ടിലെത്തി; അന്വേഷണം ഊര്ജിതമാക്കിയ സാഹചര്യത്തിൽ പ്രതികൾ നാടുവിട്ടത് എല്ലാം അറിഞ്ഞ്, തിരുവനന്തപുരത്ത് നിന്ന് കൊല്ലത്ത് എത്തി അവിടെ നിന്നും ഉത്തർ പ്രദേശിലേക്കും പോയതെന്ന് സൂചന

തിരുവനന്തപുരം നഗരത്തിൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച സംഘം അവരുടെ നാടായ ഉത്തർ പ്രദേശിലെത്തിയതായി സൂചന. തോക്ക് ചൂണ്ടിയുള്ള കവർച്ചാ ശ്രമം നടത്തിയ ഈ സംഘത്തിന് വേണ്ടി പൊലീസ് അന്വേഷണം നടക്കുന്നുവെന്ന് പറഞ്ഞ സമയത്താണ് ഇവർ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്ത് എത്തി അവിടെ നിന്നും ഉത്തർ പ്രദേശിലേക്കും പോയത് എന്നാണ് ലഭ്യമാകുന്ന വിവരം. മോഷണ ശ്രമത്തിന് ശേഷം പ്രധാന പ്രതി മോനിഷും കൂട്ടരും കാറിലാണ് കൊല്ലത്തേക്ക് പോയിരുന്നത്. ഇതിനുശേഷം അവിടെ നിന്നും ട്രെയിനിലും കയറി രക്ഷപ്പെടുകയായിരുന്നു.
അതേസമയം മോഷ്ടാക്കൾ രക്ഷപ്പെട്ടത് പൊലിസിന് സംഭവിച്ച വൻ വീഴ്ചയാണ്. ഉത്തരേന്ത്യൻ മോഷണ സംഘം ഭീതി പരത്തിയ ശേഷം ആണ് തിരുവനന്തപുരത്ത് നിന്നും മുങ്ങിയിരുന്നത്. തമ്പാനൂരിൽ നിന്നാണ് കൊല്ലത്ത് എത്തിയിരുന്നത്. നാലുമണിക്ക് തമ്പാനൂരിൽ നിന്നും രക്ഷപ്പെടുകയുണ്ടായി. പൊലീസ് മോഷ്ടാക്കളെ കണ്ടെത്താൻ അരിച്ചു പറക്കുന്നുവെന്ന് പറയുമ്പോഴാണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലത്തേക്ക് കടന്നുകളഞ്ഞത്. അതോടൊപ്പം തന്നെ മോഷ്ടാക്കളെ കുറിച്ച് എല്ലാ ജില്ലകളിലും പൊലീസിനേയും റെയിൽവേ പൊലീസിനേയും വിവരം അറിയിച്ചിരുന്നു. എന്നാൽ കൊല്ലം പൊലീസും റെയിവേ പൊലീസും അനങ്ങിയില്ലെന്നും വ്യക്തമായിട്ടുണ്ട്.
അതോടൊപ്പം തന്നെ തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച ഉത്തർപ്രദേശ് സംഘം തലസ്ഥാനത്ത് പദ്ധതിയിട്ടത് വൻ മോഷണമായിരുന്നു. ഇവർ തുമ്പയിലും മോഷണം നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പുതപ്പു വിൽപനക്കാരായി നഗരം മുഴുവൻ മോഷണ സംഘം സഞ്ചരിക്കുകയും ചെയ്തിരുന്നു. ആളില്ലാത്ത വീടുകളായിരുന്നു ഇവരുടെ ലക്ഷ്യം. കൂടാതെ തോക്കുചൂണ്ടിയതിൽ രണ്ടാമൻ ഉത്തർപ്രദേശ് സ്വദേശി ഗുലാം മുഹമ്മദ് ആണോ എന്ന് പൊലിസിന് സംശയം ഉണ്ട്.
ഇതിനോടകം തന്നെ മുഖ്യപ്രതി ഉത്തർ പ്രദേശ് സ്വദേശി മോനിഷിനെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. മൂന്നു മാസമായി മോനിഷ് തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി ഇയാൾ രക്ഷപ്പെട്ടെന്നും കണ്ടെത്തിയിരുന്നു. മോനിഷിനെ കണ്ടെത്താൻ പൊലീസ് ലുക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ്
അങ്ങനെ കോവളത്തുനിന്നും വാടകക്കെടുത്ത സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റ് ഒട്ടിച്ചാണ് മോഷ്ടാക്കള്‍ നഗരത്തിൽ കറങ്ങി നടന്നത്. വാഹനം വാടകക്ക് എടുത്തവർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് കോവളത്ത് നടത്തിയ അന്വേഷണത്തിൽ നിന്ന് പൊലീസിന് വിവരം ലഭിക്കുകയുണ്ടായി. പ്രതികൾക്കായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം വ്യാപകമാക്കിയപ്പോഴാണ് മോനിഷിനെ തിരിച്ചറിയാൻ കഴിഞ്ഞത്.
https://www.facebook.com/Malayalivartha
























