സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് കന്യാസ്ത്രീ മഠത്തിൽ എത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണുന്നത് പതിവാക്കി: മറ്റ് സുഹൃത്തുക്കളെ പരിചയപ്പെട്ടതോടെ, കൂട്ടുകാരെ കൂട്ടി മതിൽ ചാടി യുവാവ്: മദ്യം നൽകി കാമുകി അടക്കമുള്ള പെൺസുഹൃത്തുക്കളെ പീഡിപ്പിച്ച് മുങ്ങുന്നതിനിടെ ചെന്നുപെട്ടത് പോലീസിന് മുമ്പിൽ:- സിനിമയെ വെല്ലുന്ന സംഘട്ടനവും അറസ്റ്റും! കഠിനംകുളത്ത് സംഭവിച്ചത് ഇത്

തിരുവനന്തപുരത്തെ കഠിനംകുളം, വെട്ടുതുറ കോൺവെന്റ് ഹോസ്റ്റലിൽ കയറി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ. സംഭവത്തില്‍ മൂന്ന് പേരെ കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വലിയതുറ സ്വദേശികളായ മെഴ്‌സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്.
കോണ്‍വെന്റിന്റെ മതില്‍ ചാടി മൂന്നുപേരും പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറിയിലേക്ക് കയറി മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുതെങ്കിലും, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവര്‍ക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.
അറസ്റ്റിലായ യുവാക്കള്‍ പെണ്‍കുട്ടികളുടെ സുഹൃത്തുക്കളാണെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഹോസ്റ്റലിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് സംശയാസ്പദമായ നിലയിൽ വാഹനവുമായി രണ്ട് യുവാക്കളെ പോലീസ് കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാര്‍ യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
കാമുകിയെ കാണാൻ വന്നതാണെന്ന് യുവാക്കൾ പോലീസിനോട് പറഞ്ഞപ്പോൾ തന്നെ പന്തികേട് മണത്ത പോലീസിന് മുന്നിൽ കോൺവെന്റിന് പുറത്തേയ്ക്ക് മതിൽ ചാടിയ മറ്റ് യുവാക്കളും പെടുകയായിരുന്നു. ഇതിനിടയിൽ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ വളരെ സാഹസികമായി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇതിനിടയിൽ ഒരു പോലീസുകാരന് കാലിന് പരിക്കേറ്റു.
മൂന്ന് മാസം മുന്‍പാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ കന്യാസ്ത്രീ ആകുന്നതിനുളള പഠനത്തിന് വേണ്ടി വെട്ടുതുറയിലെ മഠത്തില്‍ എത്തിയത്. ഇവരിൽ ഒരാളെ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവാവ് ഇടയ്ക്കിടെ മഠത്തില്‍ എത്തി കാണുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. മറ്റ് പെണ്‍കുട്ടികളേയും ഇയാള്‍ പരിചയപ്പെട്ടു. പിന്നീട് ഈ യുവാവ് തന്റെ മറ്റ് രണ്ട് സുഹൃത്തുക്കളേയും കൂടെ കൂട്ടി മഠത്തില്‍ എത്തുകയായിരുന്നു.
തങ്ങളെ മദ്യം നല്‍കിയ ശേഷമാണ് യുവാക്കള്‍ പീഡിപ്പിച്ചത് എന്നാണ് പെണ്‍കുട്ടികളുടെ പരാതി. ഒരു പെണ്‍കുട്ടി മുന്‍പും പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഠിനംകുളം പോലീസ് നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha
























