ഭാര്യ തീ പൊള്ളലേറ്റ് മരിച്ച് രണ്ടു മാസം കഴിഞ്ഞപ്പോൾ പുഴയിൽ നിന്നും ഭർത്താവിന്റെ അഴുകിയ മൃതദേഹം!!! 20 വയസ്സുകാരനെ കൊന്ന് മൃതദേഹം കല്ല് വച്ച് കെട്ടി താഴ്ത്തി? അമ്മയുടെ രണ്ടാം വിവാഹം കഴിഞ്ഞപ്പോൾ വീട്ടിൽ തനിച്ചായ യുവാവിന്റെ മരണ കാരണം 'ഇതായിരിക്കുമെന്ന' സംശയത്തിൽ അമ്മ; കൊല്ലപ്പെട്ട യുവാവിന്റെ സൃഹൃത്തുക്കൾ കസ്റ്റഡിയിൽ

യുവാവിനെ കൊന്ന് മൃതദേഹം കല്ല് വച്ച് കെട്ടി താഴ്ത്തി. യാക്കരപ്പുഴയിലാണ് സംഭവം നടന്നിരിക്കുന്നത്. ചിറ്റൂര്‍ തത്തമംഗലം സ്വദേശി സുവീഷിന്റേതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. 20 വയസ്സുള്ള യുവാവാണ്. വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരം പൂര്‍ണമായി അഴുകിയ നിലയിലാണെന്ന് പോലീസ് വ്യക്തമാക്കി.
ജൂലായ് 19 മുതൽ സുവീഷിനെ കാണാതായി. സുഹൃത്തുക്കള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമെന്ന ആശങ്കയിൽ സുവീഷിന്റെ അമ്മ ചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. ഈ കേസിൽ സുവീഷിന്റെ സുഹൃത്തുക്കളായ ആറുപേർ പോലീസ് കസ്റ്റഡിയിലാണ്. അച്ഛന്‍ സുരേഷ് മരിച്ചപ്പോൾ അമ്മ മറ്റൊരു വിവാഹം കഴിച്ചു. ആ കാരണത്താൽ സുവീഷ് ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
സുവീഷ് വിവാഹം കഴിച്ച ഭാര്യ രണ്ടുമാസം മുന്നേ തീപ്പൊള്ളലേറ്റ് മരിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സുവീഷ് ഇടയ്ക്ക് പോകാറുണ്ടെന്നും അമ്മ വിജയം വെളിപ്പെടുത്തി. പക്ഷേ സുവീഷിന്റെ ഫോണ്‍ സേലത്തെ ഒരാള്‍ക്ക് കിട്ടി. ഇതോടെ സംശയം കടുത്തു. തുടര്‍ന്ന് ചിറ്റൂര്‍ പോലീസില്‍ പരാതി കൊടുക്കുകയായിരുന്നു. വാഹന ഇടപാടുകൾ സുവീഷിന് ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സുവീഷിന് സുഹൃത്തുക്കളുമായി സാമ്പത്തികപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അമ്മ പരാതിയില്‍ ചൂണ്ടികാണിച്ചിരിക്കുകയാണ്. എന്തായാലും ഈ സംഭവത്തിൽ ഇപ്പോൾ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുവാൻ ഒരുങ്ങുകയാണ് പോലീസ്. ഇവരെ ചോദ്യം ചെയ്യുമ്പോൾ കൊലപാതക കാരണം പുറത്ത് വരുമെന്നാണ് കണക്ക് കൂട്ടൽ.
https://www.facebook.com/Malayalivartha
























