വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണ മേഖലയിൽ ക്രമസമാധാനം ഉറപ്പു വരുത്തണം; സർക്കാരിന് വമ്പൻ നിർദേശവുമായി ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നടക്കുന്ന സമരത്തിലും ക്രമാസമാധാന പ്രശ്നത്തിലും സർക്കാരിന് വമ്പൻ മുന്നറിയിപ്പുമായി ഹൈക്കോടതി രംഗത്ത്. വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണ മേഖലയിൽ ക്രമസമാധാനം ഉറപ്പു വരുത്തണമെന്ന വലിയൊരു നിർദേശമാണ് ഹൈക്കോടതി സർക്കാരിന് നൽകിയിരിക്കുന്നത്. ഇത്തരത്തിലൊരു ഘട്ടത്തിൽ ക്രമാസമാധാന ചുമതല ഏറ്റെടുക്കണമെന്ന വമ്പൻ നിർദേശം സർക്കാരിനോട് തന്നെ നിർദേശിച്ചിരിക്കുകയാണ് ഹൈക്കോടതി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
തുറമുഖത്തിന് എതിരായി നടക്കുന്ന സമരം തടയുന്നതിന് പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനി ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് എന്നിവർ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതി സർക്കാരിന് ഇത്തരത്തിലൊരു നിർദേശം നൽകിയിരിക്കുന്നത്. എന്തായാലും അവിടെ നടക്കുന്ന പ്രശ്ങ്ങളിൽ സർക്കാർ ഗൗരവക്കരമായ ഒരു ഇടപെടൽ നടത്തിയേ മതിയാകൂ എന്നൊരു സാഹചര്യമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്.
സമരത്തിൽ അദാനി ഗ്രൂപ്പ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈയൊരു വിഷയത്തിൽ പൊലീസും സർക്കാരും നിഷ്ക്രിയത്വം കാണിക്കുകയാണ് എന്ന ആരോപണമാണ് അദാനി ഗ്രൂപ്പ് ഉന്നയിക്കുന്നത്. ഈയൊരു ആരോപണം ചൂണ്ടികാട്ടിയാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. കക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശം നൽകിയിരിക്കുകയാണ്. കേസ് തിങ്കളാഴ്ച പരിഗണിക്കുവാൻ മാറ്റിയിരിക്കുകയാണ്. ഹർജി പരിഗണിച്ചത് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചായിരുന്നു.
പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. എന്നാൽ പത്തു ദിവസമായി നിർമാണ പ്രവർത്തികൾ നടക്കുന്നില്ല എന്താണ് ശ്രദ്ധേയമായ കാര്യം. പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നു കമ്പനി കോടതിയെ അറിയിച്ചിരിക്കുകയാണ്. തുറമുഖ നിർമാണത്തിനു പാരിസ്ഥിതിക പഠനം വീണ്ടും നടത്തണം എന്ന ആവശ്യവും സമരക്കാർ ഉന്നയിച്ചിരുന്നു . എല്ലാവിധ പഠനങ്ങളും നടത്തി കഴിഞ്ഞപ്പോൾ ആണ് നിർമാണം തുടങ്ങിയതെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ അറിയിച്ചിരിക്കുകയാണ്.
പൊലീസ് സംരക്ഷണം നൽകാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളോടു നിർദേശിക്കണം എന്ന ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ കേന്ദ സേനയുടെ ആവശ്യം ഇപ്പോൾ ഇല്ലെന്നു സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി . സുരക്ഷ നൽകാൻ കേന്ദ്ര സേനയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് അദാനി ഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്നത് . സുരക്ഷ വേണമെങ്കിൽ സംസ്ഥാനം ആവശ്യപ്പെടട്ടെ എന്ന നിലപാടിൽ കേന്ദ്രവും ഉറച്ച് നിൽക്കുകയാണ്. പദ്ധതിക്ക് എല്ലാവിധ സുരക്ഷ നൽകുന്നുണ്ടെന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത് . കക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചു . ഇപ്പോൾ കേന്ദ്രത്തിനു നോട്ടിസ് അയയ്ക്കേണ്ടതില്ല എന്ന നിലപാടുമെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























