ഭര്‍ത്താവ് പ്രതിമാസം അയയ്ക്കാറുള്ളത് ആകെ 8,000 രൂപ, വീട്ടുച്ചെലവുകള്‍ക്കുള്‍പ്പെടെ വന്ന ബാദ്ധ്യതയാണ് 8 ലക്ഷം, ബാദ്ധ്യത തീര്‍ക്കാന്‍ ബ്ലേഡ് കമ്പനികളില്‍ നിന്ന് ഇന്ദുലേഖ വായ്പ എടുത്തിരുന്നതായും സൂചന, മാതാവിനെ കൊല്ലാന്‍ ഉപയോഗിച്ച എലിവിഷത്തിന്റെ പായ്ക്കറ്റ് കളയാന്‍ ഇന്ദുലേഖ എല്‍പ്പിച്ചത് മകന്റെ കൈയ്യിൽ, സ്വത്തിന് വേണ്ടി അമ്മയെ മകൾ വിഷം കൊടുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ പിന്നാമ്പുറ കഥകൾ പുറത്ത്...!

തൃശൂരിൽ സ്വത്തിന് വേണ്ടി അമ്മയെ മകൾ വിഷം കൊടുത്തു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ഇന്ദുലേഖ മാതാവിനെ കൊല്ലാന്‍ ഉപയോഗിച്ച എലിവിഷത്തിന്റെ പായ്ക്കറ്റ് കളയാന്‍ മകനെയാണ് എല്‍പ്പിച്ചത്. ഇക്കാര്യം മകന്‍ മുത്തച്ഛനോട് പറഞ്ഞിരുന്നു. ഭര്‍ത്താവ് അറിയാതെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പയെടുത്തതില്‍ എട്ടുലക്ഷത്തിന്റെ ബാദ്ധ്യതയാണ് ഉള്ളത്.
സ്വത്തില്‍ ഒരുഭാഗം വിറ്റ് ബാദ്ധ്യത തീര്‍ക്കാമെന്നായിരുന്നു ഇന്ദുലേഖയുടെ കണക്കുകൂട്ടല്‍. ഇതിനായി മാതാപിതാക്കളുടെ പേരിലുള്ള വീടിനും 14 സെന്റ് സ്ഥലത്തിനുമായി വഴക്കിട്ടിരുന്നെങ്കിലും തങ്ങളുടെ കാലശേഷമേ നല്‍കൂ എന്നായിരുന്നു അവരുടെ നിലപാട്. സ്വത്ത് നേരത്തെ കിട്ടുന്നതിനുവേണ്ടിയായിരുന്നു കടുംകൈ.
രണ്ട് പെണ്‍മക്കളില്‍ മൂത്തവളായ ഇന്ദുലേഖയ്ക്ക് സ്വത്ത് നല്‍കാമെന്ന് മാതാപിതാക്കള്‍ സമ്മതിച്ചിരുന്നതായാണ് വിവരം. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെയാണ് എട്ടുലക്ഷത്തിന്റെ ബാദ്ധ്യത വന്നതെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. 17 കാരനായ ഒരു മകന്റെ ഫോണില്‍ ചില ഓണ്‍ലൈന്‍ ആപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴായി ചെറിയ തുകകള്‍ ഇന്ദുലേഖയില്‍ നിന്നും മകന്‍ വാങ്ങിയിരുന്നതായി സംശയമുണ്ട്.
അതുകൊണ്ടു മാത്രം ഇത്രയും ബാദ്ധ്യതയുണ്ടാവില്ല. ഫോണുകള്‍ സൈബര്‍ സെല്ലില്‍ പരിശോധിപ്പിക്കും. ഇന്ദുലേഖയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഭര്‍ത്താവ് പ്രതിമാസം 8,000 രൂപയാണ് അയയ്ക്കാറുള്ളതെന്നും വീട്ടുച്ചെലവുകള്‍ക്കുള്‍പ്പെടെ വന്ന ബാദ്ധ്യതയാണെന്നാണ് ഇന്ദുലേഖയുടെ മൊഴി. ബാദ്ധ്യത തീര്‍ക്കാന്‍ ബ്‌ളേഡ് കമ്ബനികളില്‍ നിന്ന് ഇന്ദുലേഖ വായ്പ എടുത്തിരുന്നതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























