കോട്ടയം മുണ്ടക്കയം ബിവറേജസ് കോർപ്പറേഷനിലെ മോഷണം; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി; ഒരു വർഷം മുൻപ് അഞ്ചു ജീവനക്കാരെ പിരിച്ചു വിട്ട ബിവറേജസിലാണ് മോഷണം നടന്നത്

മുണ്ടക്കയം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം നടന്ന സംഭവത്തിൽ സിസിടിവി വീഡിയോ പുറത്ത്. മദ്യ ശാലയിൽ കയറിയ മോഷ്ടാവ് മദ്യവുമായി പുറത്തേയ്ക്കു ഇറങ്ങുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പത്തു കുപ്പി വിദേശമദ്യമാണ് രണ്ടു പേർ ചേർന്ന് മോഷ്ടിച്ചിരിക്കുന്നത്. രണ്ടു പേരും മുഖം മറച്ച ശേഷം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയ്ക്കുള്ളിൽ കയറി പരിശോധന നടത്തുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയ്ക്കു സമീപത്തു രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടതോടെയാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച മോഷണം നടന്നിട്ടുണ്ടോ എന്ന സംശയത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. ബിവറേജസ് കോർപ്പറേഷൻ ഷോപ്പിനുള്ളിൽ പരിശോധിച്ചെങ്കിലും മദ്യക്കുപ്പികൾ ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിവറേജസ് കോർപ്പറേഷന്റെ സമീപത്ത് മോഷണ ശ്രമം ഉണ്ടായോ എന്ന് കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നത്.
ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലയുടെ ഷട്ടർ തകർത്ത് അകത്തു കയറിയ മോഷ്ടാവ് പത്തു കുപ്പി മദ്യം അപഹരിച്ചു. മുൻപ് ഈ ബിവറേജസ് കോർപ്പറേഷനിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അഞ്ചു ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിച്ചിരുന്നു. ഈ നടപടികൾക്കു പിന്നാലെയാണ് ഇപ്പോൾ വീണ്ടും മോഷണം ഉണ്ടായിരിക്കുന്നത്.
മദ്യ ശാലയിൽ മോഷണം നടന്ന സംഭവത്തിൽ സിസിടിവിയിലുള്ള രണ്ടു പേരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. രണ്ടു പേരുടെയും മുഖം തിരിച്ചറിയാൻ സാധിക്കാത്തത് പൊലീസിനു വെല്ലുവിളിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻപ് മദ്യ ശാലകളിൽ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയ്ക്കു സമീപത്തു രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടതോടെയാണ് മോഷണമാണ് എന്ന സംശയം ഉയർന്നത്. ഇതേ തുടർന്നു ബിവറേജസ് കോർപ്പറേഷൻ അധികൃതർ വിവരം മുണ്ടക്കയം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ മോഷണത്തിന്റെ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് വിശദമായ അന്വേഷണം നടത്തിയത്. ഇതേ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്.
വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ബിവറേജിനു സമീപം അജ്ഞാതരുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്നു, ബിവറേജസ് കോർപ്പറേഷൻ ഷോപ്പ് അധികൃതർ മുണ്ടക്കയം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു, മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇവർ നടത്തിയ പരിശോധനയിലാണ് ഗോഡൗണിന്റെ ഷട്ടർ പൊളിച്ച് മോഷ്ടാവ് ഉള്ളിൽ കടന്നതായി കണ്ടെത്തിയത്.
ഇതിനു ശേഷമാണ് ബിവറേജിനുള്ളിൽ നടത്തിയ പരിശോധനയിൽ പത്തുകുപ്പി മദ്യം മോഷണം പോയതായി കണ്ടെത്തിയത്. തുടർന്നു പൊലീസ് സംഘം വിശദമായ പരിശോധന നടത്തിവരികയാണ്. മുൻപ് ബിവറേജസ് കോർപ്പറേഷനിൽ മോഷണം നടത്തിയ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha
























