പാകിസ്ഥാനിൽ കനത്ത മഴയും പ്രളയവും; മഴക്കെടുതിയിൽ മരണ സംഖ്യ ഉയരുന്നു; ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം; ലോകരാജ്യങ്ങളോട് സഹായം അപേക്ഷിച്ച് പാക് പ്രധാനമന്ത്രി

പാകിസ്ഥാനിൽ കനത്ത മഴ തുടരുകയാണ്. മാത്രമല്ല പ്രളയവും പാകിസ്ഥാനെ പിടിമുറുക്കിയിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ പാകിസ്ഥാനിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജ്യത്ത് 166.8 മില്ലീ മീറ്റർ മഴ ലഭിച്ചു. അതായത് 44 മില്ലീ ലിറ്റർ അധിക മഴയാണ് ഈ മാസം ലഭിച്ചിരിക്കുന്നത്. കേവലം ഒരു മാസത്തെ ഈ കണക്ക് വളരെയധികം ആശങ്ക ജനിപ്പിക്കുന്നത് തന്നെയാണ്. മഴക്കെടുതിയിൽ മരണ സംഖ്യ ഉയർന്നിരുന്നു. 937ആൾക്കാർക്ക് പ്രളയത്തിൽ ജീവൻ നഷ്ടമായി.
കൂടുതലും സിന്ധ് പ്രവിശ്യയിലുള്ളവരാണ് മഴ മൂലമുണ്ടായ അപകടങ്ങളിൽ മരിച്ചത്. ജൂൺ മുതൽ 306 പേർ മരിച്ചു. ബലൂചിസ്ഥാനിൽ 234 ആൾക്കാർ മരിച്ചു. ഖൈബർ പക്തുൻക്വയിൽ 185 പേർ മരിച്ചു. പഞ്ചാബ് പ്രവിശ്യയിൽ 165 പേർ മരിച്ചു. രാജ്യത്ത് 30 മില്യൺ ആളുകൾക്ക് മഴയിലും പ്രളയത്തിലും വീടുകൾ നഷ്ടമായി.
2010ൽ ഉണ്ടായ സമാനമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത് . ഈ സാഹചര്യത്തിൽ പ്രളയം നേരിടാൻ പാക് പ്രധാനമന്ത്രി ലോകരാജ്യങ്ങളോട് സഹായം അപേക്ഷിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് കൊടുത്തു.
https://www.facebook.com/Malayalivartha
























