അദ്ധ്യാപക നിയമനത്തിൽ ഹൈക്കോടതി ഇടപെടൽ, എംജി സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ രേഖ രാജിന്റെ നിയമനം റദ്ദാക്കി, നിയമന നടപടികളിൽ അപാകതയുണ്ടെന്ന് ആരോപിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരി നൽകിയ അപ്പീലിലാണ് നടപടി, നിഷയെ അസി. പ്രൊഫസറായി നിയമിക്കാനും കോടതി നിർദ്ദേശം...!!

പ്രശസ്ത ദളിത് – സ്ത്രീ ചിന്തക രേഖ രാജിന്റെ അദ്ധ്യാപക നിയമനത്തിൽ ഹൈക്കോടതി ഇടപെടൽ. എംജി സർവ്വകലാശാലയിൽ സ്കൂൾ ഒഫ് ഗാന്ധിയൻ തോട്ട്സ് ആൻഡ് ഡെവലപ്‌മെന്റ്സ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമന നടപടികളിൽ അപാകതയുണ്ടെന്ന് ആരോപിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരി കോട്ടയത്തെ നിഷ വേലപ്പൻ നായർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഹൈക്കോടതി വിധി.
നിഷയെ അസി. പ്രൊഫസറായി നിയമിക്കാനും ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.അസി. പ്രൊഫസർ നിയമനത്തിന് ഇന്റർവ്യൂവിന് 20 മാർക്കും മറ്റു ഘടകങ്ങൾക്ക് 80 മാർക്കും നൽകുന്ന സ്കീമാണ്. പിഎച്ച്.ഡിയുണ്ടെങ്കിൽ ആറു മാർക്ക് നൽകണമെന്ന വ്യവസ്ഥയുണ്ടെങ്കിലും തനിക്ക് ഈ മാർക്കു കിട്ടിയില്ലെന്നാണ് നിഷയുടെ പരാതി.
നിഷ നേരത്തെ നൽകിയ ഹർജി, സർവകലാശാല സെലക്ഷൻ കമ്മിറ്റിയോടു കാര്യങ്ങൾ പശോധിക്കാൻ നിർദ്ദേശിച്ച് സിംഗിൾ ബെഞ്ച്തീർപ്പാക്കി. ഇതിനെ ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്. സിംഗിൾബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് രേഖ രാജും ഹർജി നൽകിയിരുന്നു.പിഎച്ച്. ഡിക്ക് ആറു മാർക്കിന് വ്യവസ്ഥയുണ്ടെങ്കിലും നെറ്റ് ഇല്ലാത്തതിനാൽ നൽകാനാവില്ലെന്നായിരുന്നു സർവകലാശാലയുടെ വാദം.
അതേസമയം ഹൈക്കോടതി ഇടപെടലിലൂടെ തടയിടപ്പെടുന്ന ശ്രദ്ധേയമായ മറ്റൊരു അദ്ധ്യാപക നിയമനമാണ് രേഖയുടേത്.നേരത്തെ അസോസിയേറ്റ് പ്രൊഫസറായുള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന്റെ നിയമനം കോടതി സ്റ്റേേ ചെയ്തികുന്നു.
https://www.facebook.com/Malayalivartha
























