പോക്‌സോ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്; സംസ്ഥാനത്ത് ഈ വർഷം ജൂൺ വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത് 2175 കേസുകൾ, പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് ബാലവിവാഹം ഉൾപ്പെടെ 4349 കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ

സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വർഷം ജൂൺ വരെ 2175 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് തന്നെ. അതേസമയം ജില്ല അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. ഇതുകൂടാതെ ബാലവിവാഹം ഉൾപ്പെടെ 4349 കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളുടെ സ്ഥിതിവിവര കണക്കുകൾ നൽകിയിട്ടുള്ളത്. 2022 ജനുവരി മുതൽ ജൂൺ വരെ 2175 കുട്ടികൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് ഔദ്യേഗിക റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഈ വർഷം ഏപ്രിൽ വരെ 1384 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നു മാസത്തിനിടയിൽ 791 കേസുകളാണ് വർദ്ധിച്ചിട്ടുള്ളത്.
എന്നാൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തതിനേക്കാൾ 100 കേസുകൾ കൂടുതലാണ് ഈ വർഷത്തേത് എന്നും രേഖകളിൽ നിന്നും വ്യക്തമാകുന്നുണ്ട് .കഴിഞ്ഞ വർഷം 3559 പോക്‌സോ കേസുകളും 4349 അല്ലാതെയുള്ള അതിക്രമങ്ങളും റിപ്പോർട്ട് ച്ചെയ്തിരിക്കുകയാണ്. എന്നാൽ കുട്ടികളുടെ ആത്മഹത്യകൾ ഈ വർഷം ഉണ്ടായിട്ടില്ല എന്നും പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ചൂണ്ടിക്കാണിക്കുന്നു.
ജില്ലകളുടെ അടിസ്ഥാനത്തിൽ പോക്‌സോ കേസുകളുടെ എണ്ണം ഏറ്റവും കൂടുതൽ മലപ്പുറത്താണ്, 250 കേസുകൾ. ഏറ്റവും കുറവ് കേസുകൾ കണ്ണൂർ ജില്ലയിലുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്, 41 കേസുകൾ. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നതായി ഈ കണക്കുകളിൽ നിന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപെടുന്ന കേസുകൾ മാത്രമേ ഈ പട്ടികയിൽ ഉൾപെടുത്തിയിട്ടുമുള്ളു.
https://www.facebook.com/Malayalivartha
























