വീടിന് നേരെയുണ്ടായ കല്ലേറ് എല്ലാം ബിജെപി മുതിർന്ന നേതാക്കളുടെ അറിവോടെ, ആക്രമണങ്ങൾ വനിതാ കൗൺസിലറെ ആക്രമിച്ചതിൻ്റെ ജാള്യത മറയ്ക്കാൻ, പ്രകോപനം ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നു, ജില്ലയിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആനാവൂർ നാഗപ്പൻ

തന്റെ വീടിന് നേരെ ഉണ്ടായ കല്ലെറ് എല്ലാം ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെ എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പാർട്ടി അണികൾ പ്രകോപനങ്ങിൽ വീഴരുത്.ആക്രമണങ്ങൾ വനിതാ കൗൺസിലറെ ആക്രമിച്ചതിൻ്റെ ജാള്യത മറയ്ക്കാനാണ്.
ആറ്റുകാൽ അമ്പലത്തിൻ്റെ ആശുപത്രിയിലാണ് ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചവർ തങ്ങിയത് ആ ആശുപത്രി നിയന്ത്രണം ബിജെപിയുടെ കയ്യിലാണ്.അമ്പല കമ്മറ്റിയെ പോലും തെറ്റിധരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രകോപനം ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നു.ജില്ലയിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.
ഇന്നലെ രാത്രിയായിരുന്നു ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ജനൽ ചില്ലുകൾ തകർന്നതിന് പുറമെ പോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല, ഇന്നലെ അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു.
അതുകൊണ്ട് തന്നെ പ്രാദേശിക നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ പുലർച്ചെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി തന്നെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. സംഭവത്തിൽ ഉടൻ തന്നെ പൊലീസ് പ്രദേശത്തെത്തുമെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha
























