ഐസക്കിനെ കേന്ദ്രം പൂട്ടിയോ? ഇഡി കുഴിച്ച കുഴിയിൽ കിഫ്‌ബി ചെന്ന് ചാടി! വെന്നിക്കൊടി പാറിച്ചെന്ന് ഇഡിയുടെ വിലയിരുത്തല്‍
കിഫ്‌ബിക്കെതിരായ അന്വേഷണത്തില്‍ ആദ്യഘട്ട വിജയം നേടിയെന്നുള്ള വിലയിരുത്തലിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സംഘം. മസാല ബോണ്ട് പുറത്തിറക്കിയതില്‍ ഇ.ഡി. അന്വേഷണം ചോദ്യം ചെയ്താണ് കിഫ്‌ബി നേരത്തേ കോടതിയിലെത്തിയത്. കേസ് കോടതിയുടെ അനുമതിയോടെ അന്വേഷണത്തിലേക്കു കടക്കാനാണു ഇ.ഡി. ഉദ്ദേശിച്ചതും കിഫ്‌ബി നേതൃത്വം അതില്‍ ചെന്നു ചാടിയതും ഒന്നു തന്നെയെന്നാണ് പറഞ്ഞ് വരുന്നത്.
കോടതിയില്‍ തോമസ് ഐസക്കും കിഫ്‌ബി സി.ഇ.ഒ. കെ. എം. ഏബ്രഹാമും ഇ.ഡി. നടപടിയെ എതിര്‍ക്കുകയാണ്. ഫെമ നിയമലംഘനം ഇ.ഡിക്ക് അന്വേഷിക്കാനാകില്ല, റിസര്‍വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടതെന്നാണു സി.ഇ.ഒയുടെ വാദം. ഇ ഡിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി കിഫ്ബി എത്തിയതിന്റെ കാരണവും ഏവർക്കും അറിയാവുന്നതാണ്.
മസാല ബോണ്ട് ഇഷ്യു ചെയ്തതിലെ ഇ ഡി അന്വേഷണം ചോദ്യം ചെയ്താണ് കിഫ്ബി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. മസാല ബോണ്ട് ഇഷ്യു ചെയ്തതിലെ അന്വേഷണം ചോദ്യം ചെയ്താണ് കിഫ്ബി ഹര്‍ജി നല്‍കിയിരിക്കുന്നത്. ഫെമ നിയമലംഘനം ഇ ഡിയ്ക്ക് അന്വേഷിക്കാന്‍ അവകാശമില്ല എന്ന് കിഫ്ബി ഹര്‍ജിയില്‍ പറയുന്നു. ഫെമ നിയമലംഘനം റിസര്‍വ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടത് എന്നും ഹര്‍ജിയില്‍ കിഫ്ബി വ്യക്തമാക്കി.
ഇ.ഡി. 2021 മുതല്‍ തുടര്‍ച്ചയായി സമന്‍സ് അയച്ചു പ്രവര്‍ത്തനം തടസപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. നാളെ കേസ് പരിഗണിക്കുമ്പോള്‍ ഇ.ഡിയ്‌ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകും. കിഫ്‌ബിക്കെതിരായ അന്വേഷണത്തില്‍ അടുത്ത ബുധനാഴ്‌ച വരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരേ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഒന്നര വര്‍ഷത്തിനിടെ നിരവധി തവണ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കി എന്നും എന്നാല്‍ കിഫ്ബി ഫെമ ലംഘനം നടത്തിയെന്ന് ഇ ഡിയ്ക്ക് തെളിവുകളില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിദേശനാണ്യ വിനിമയചട്ടത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇ ഡി സമന്‍സ് അയച്ചത് ഉദ്യോഗസ്ഥരെ മനപൂര്‍വം ബുദ്ധിമുട്ടിക്കാനാണ് എന്ന് സി ഇ ഒ കെ എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവരടക്കം നല്‍കിയ ഹർജിയില്‍ ആരോപിക്കുന്നത്.
കിഫ്‌ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി. നല്‍കിയ സമന്‍സുകളിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചായിരുന്നു തോമസ് ഐസക്കിന്റെ പരാതി. ആദ്യത്തെ സമന്‍സില്‍ ഹാജരാകണമെന്നാവശ്യപ്പെടുന്നു, രണ്ടാമത്തേതില്‍ തന്റെയും കുടുംബംഗങ്ങളുടെയും വ്യക്‌തി വിവരങ്ങള്‍ തേടുന്നു.
ഫെമ ലംഘനമെന്ന പേരില്‍ ഇ.ഡിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഐസക്ക് വാദിച്ചിരുന്നു. റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പോലുളള ഏജൻസികളെ രാഷ്ട്രീയ വേട്ടയാടലിനുളള ആയുധമാക്കി കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നെന്നുമാണ് സിപിഎം നിലപാട്.
വിദേശ നാണ്യ വിനിമയ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് സമൻസെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും താൻ ചെയ്ത കുറ്റമെന്തെന്നോ കിഫ്ബിയോ താനോ ചെയ്ത നിയമ ലംഘനം എന്താണെന്നോ സമൻസുകളിൽ പറയുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. കിഫ്ബിയുടെ എല്ലാ പ്രവർത്തനങ്ങളും നിയമപരമാണ്.
കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആക്ട് പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഹർജിയിൽ വിശദീകരിക്കുന്നു. സമൻസുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
എന്നാല്‍, അന്വേഷണ ഏജന്‍സിക്കു സംശയം തോന്നിയാല്‍ ആരെയും വിളിപ്പിച്ചു കൂടേയെന്നായിരുന്നു ജസ്‌റ്റിസ് വി.ജി. അരുണിന്റെ മറുചോദ്യം ഉയർന്നത്. മൊഴി എടുക്കാനുള്ള അന്വേഷണ ഏജന്‍സിയുടെ തീരുമാനത്തില്‍ എന്താണു കുഴപ്പമെന്നും സിംഗിള്‍ ബെഞ്ച് തോമസ് ഐസക്കിനോടു ചോദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോടതി ചോദ്യം ചെയ്യല്‍ തടയില്ലെന്നാണു ഇ.ഡിയുടെ ആത്മവിശാസം വർധിപ്പിക്കുന്നത്.
കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബിയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. അതിനിടെ ഇ ഡിക്കെതിരെ സിപിഎം എംഎല്‍എമാര്‍ നേരത്തേ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ് ,ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്.
73000 കോടി രൂപയുടെ പദ്ധതിയായ കിഫ്ബിയെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നെന്നാണ് ഹർജിയിലെ ആരോപണം. ബൃഹത്തായ പദ്ധതികൾ നിസ്സാര കാരണത്താൽ തകർക്കരുതെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ലംഘനമാണിത്.
https://www.facebook.com/Malayalivartha