വിഴിഞ്ഞം സമരക്കാർക്ക് സഹായം ; 5500 രൂപ മാസം നല്‍കും, മുട്ടത്തറയില്‍ ഫ്ലാറ്റ് നിര്‍മ്മിക്കും
തിരുവനന്തപുരം വിഴിഞ്ഞത്ത് തീരശോഷണത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന 335 കുടുംബങ്ങള്‍ക്ക് 5500 രൂപ വീതം വീടിന് പ്രതിമാസ വാടക നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മുട്ടത്തറയില്‍ കണ്ടെത്തിയ സ്ഥലത്ത് ഫ്ളാറ്റ് നിര്‍മ്മിക്കാനും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. ഇതിനായി നിര്‍മ്മാതാക്കളുടെ ടെന്‍ഡര്‍ വിളിക്കും. ദുരിതബാധിതരുടെ പുനരധിവാസ പാക്കേജ് വേഗത്തില്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്ബനിയും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി നാളെ വിധി പറയാനായി മാറ്റി. ആയിരത്തിലധികം
അതീവ അതീവ സുരക്ഷാ മേഖലയില്‍ ആയിരത്തില്‍ അധികം സമരക്കാര്‍ തമ്ബടിച്ചിരിക്കുകയാണെന്നും സുരക്ഷ ഒരുക്കാതെ പദ്ധതി മുന്നോട്ട് പോകില്ലെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. സമരത്തിന്റെ പേരില്‍ നിര്‍മ്മാണം നിറുത്തിവെക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഗര്‍ഭിണികളെയും കുട്ടികളെയും മുന്‍നിര്‍ത്തിയാണ് സമരമെന്നും അതിനാല്‍ കടുത്ത നടപടികള്‍ സമരക്കാര്‍ക്ക് എതിരെ സ്വീകരിക്കാനകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സമരം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകള്‍ പാലിക്കാതെയുള്ള നിര്‍മ്മാണം അനുവദിക്കില്ലെന്നും ഹര്‍ജിയില്‍ എതിര്‍കക്ഷികളായ വൈദികര്‍ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha