Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

തോന്ന്യാസത്തിനും ഒരു പരിധിയുണ്ട്! സർക്കാർ ക്രിമിനൽ ഗൂഢാലോചനയാണ് നടത്തിയത്... ആഞ്ഞടിച്ച് വി. ടി. ബൽറാം....

31 AUGUST 2022 10:38 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിൻ്റെ നിയമനം റദ്ദാക്കാൻ ഗവർണർ ഏതറ്റം വരെയും പോകുമെന്നത് ഉറപ്പായിട്ടുണ്ട് .സർവകലാശാലാ ചാൻസലറായ ഗവർണറുടെ ഉത്തരവ് വി.സി.അനുസരിച്ചില്ലെങ്കിൽ വി.സിക്കെതിരെ ചാൻസലർ കൂടിയായ ഗവർണർ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് മനസിലാക്കുന്നത്.

അതിനിടെ, പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമായിരുന്നു എന്നും നഗ്നമായ സ്വജനപക്ഷപാതമായിരുന്നു എന്നും കൂടുതൽ കൂടുതൽ വ്യക്തമാവുകയാണെന്ന് മുൻ എം എൽ എ വിടി ബൽറാം. ജിസി നിബന്ധനയെ അട്ടിമറിച്ചുകൊണ്ടാണ് പ്രിയ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി പരിഗണിക്കാൻ കണ്ണൂർ സർവ്വകലാശാല അധികൃതർ തയ്യാറായത്.

അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ ലംഘിക്കാനും അർഹരായ മറ്റുള്ളവരെ തഴയാനുമുള്ള ക്രിമിനൽ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത്.കണ്ണൂർ സർവ്വകലാശാലക്ക് മാത്രമല്ല, സിപിഎമ്മിനും സർക്കാരിനുമുള്ള കനത്ത തിരിച്ചടിയാണ് വിഷയത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും വിടി ബൽറാം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

'കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമായിരുന്നു എന്നും നഗ്നമായ സ്വജനപക്ഷപാതമായിരുന്നു എന്നും കൂടുതൽക്കൂടുതൽ വ്യക്തമാവുകയാണ്. ഈ നിയമനം സ്റ്റേ ചെയ്ത കേരള ഹൈക്കോടതിക്ക് മുമ്പാകെ യു ജി സി പ്രതിനിധി ഇന്ന് ബോധിപ്പിച്ചിരിക്കുന്നത് സർവ്വീസിനിടയിലെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല എന്ന നിലപാടാണ്.

യഥാർത്ഥത്തിൽ ഇത് യുജിസിയുടെ പുതിയ ഏതെങ്കിലും നിലപാടല്ല. യുജിസി നേരത്തെ പുറത്തിറക്കിയ മാർഗ്ഗരേഖകളിൽ ഇക്കാര്യം കൃത്യമായിത്തന്നെ എടുത്തു പറയുന്നുണ്ട്. മറിച്ചൊരു വ്യാഖ്യാനത്തിന് പോലും സ്കോപ്പ് ഇല്ലാത്ത ഈ യുജിസി നിബന്ധനയെ അട്ടിമറിച്ചുകൊണ്ടാണ് പ്രിയ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി പരിഗണിക്കാൻ കണ്ണൂർ സർവ്വകലാശാല അധികൃതർ തയ്യാറായത്'.

'അതായത് അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ ലംഘിക്കാനും അർഹരായ മറ്റുള്ളവരെ തഴയാനുമുള്ള ക്രിമിനൽ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത്.കണ്ണൂർ സർവ്വകലാശാലക്ക് മാത്രമല്ല, സിപിഎമ്മിനും സർക്കാരിനുമുള്ള കനത്ത തിരിച്ചടിയാണ് ഈ കേസ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി പി എമ്മിന്റെ മുൻ എംപിയുമായ കെ കെ രാഗേഷിന്റെ ഭാര്യ എന്ന പരിഗണന മാത്രമാണ് അടിസ്ഥാന യോഗ്യതയായ അധ്യാപന പരിചയമില്ലാതിരുന്നിട്ടും പ്രിയ വർഗീസിന് റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നൽകാൻ സർവ്വകലാശാലയെ പ്രേരിപ്പിച്ച ഘടകം'.

'സ്വജനപക്ഷപാതത്തിനായി കെകെ രാഗേഷ് തന്റെ ഔദ്യോഗിക പദവിയും പാർട്ടിയിലെ സ്വാധീനവും ദുരുപയോഗപ്പെടുത്തി എന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. കഴിഞ്ഞ സർക്കാരിന്റെ സമയത്ത് ബന്ധുനിയമനം കയ്യോടെ പിടികൂടിയതിന്റെ ഭാഗമായി ഇ.പി.ജയരാജനേയും കെ.ടി.ജലീലിനേയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കേണ്ടി വന്ന സാഹചര്യം നമ്മുടെ ഓർമ്മയിലുണ്ട്.

സ്വജനപക്ഷപാതത്തിന്റെയും അധികാര ദുർവ്വിനിയോഗത്തിന്റെയും പേരിൽ കെകെ രാഗേഷിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറുണ്ടോ എന്നാണ് ഇനി കേരളത്തിനറിയേണ്ടത്.

 

സി പി എം നേതാക്കളുടെ ഭാര്യമാർക്കും വേണ്ടപ്പെട്ടവർക്കുമായി കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ നടന്ന ബന്ധുനിയമനങ്ങളേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം. തോന്ന്യാസത്തിനും ഒരു പരിധിയുണ്ട്', എന്നും വി ടി ബൽറാം പരാമർശിച്ചു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (3 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (3 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (3 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (3 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (6 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (7 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (7 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (8 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (9 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (9 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (10 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (10 hours ago)

Malayali Vartha Recommends