കടൽ മാർഗം പുലികൾ തലസ്ഥാനത്തെത്തുന്നു! കേളത്തിൽ മൊത്തം ജാഗ്രത! ഹൈ അലേർട്ട്!
കേരളത്തിലെ തീരദേശ മേഖലകളിൽ സുരക്ഷ ശക്തമാക്കണം എന്നുള്ള സൂചന നേരത്തേ കേന്ദ്ര ഏജൻസികൾ നൽകിയിരുന്നു. എന്നാൽ അതിന്റെ ഭാഗമായി ചില നിഗമനങ്ങൾ അല്ലെങ്കിൽ ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയ ചില വാർത്തകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ നമുക്ക് കേൾക്കുവാൻ കഴിയുന്നത്.
ശ്രീലങ്കയിൽ നിന്നുള്ള എൽ.ടി.ടി.ഇ സംഘം കോവളത്തെത്തി എന്നുള്ള ഒരു വിവരമാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്നത്. LTTE സംഘം എത്തിയെന്ന ഫോൺ സന്ദേശത്തെ തുടർന്ന് രണ്ട് മണിക്കൂറോളം പൊലീസ് വട്ടം കറങ്ങി. വിപുലമായ അന്വേഷണത്തിനൊടുവിൽ ഗുജറാത്തിൽ സ്ഥിര താമസമാക്കിയ ഇലക്ട്രിക് സ്ഥാപനം നടത്തിവന്ന മലയാളികളായ യുവാവിനെയും സ്ത്രീയെയുമാണ് കോവളം പൊലീസ് കണ്ടെത്തിയത്.
യുവാവിന്റെ തമിഴ് പോലെ തോന്നിക്കുന്ന സംസാരവും ഇതര സംസ്ഥാനത്തു നിന്നെത്തുന്ന പാഴ്സൽ സ്വീകരിക്കാൻ കേരളത്തിലെ അഡ്രസ് വേണമെന്ന ആവശ്യവുമാണ് പ്രധാനമായും സംശയത്തിന് ഇടയാക്കിയത്. കഴിഞ്ഞ മാസം 20 മുതൽ കോവളത്ത് താമസിക്കുന്ന ഇവർ പൂവാറിലെ ഉല്ലാസ ബോട്ട് സവാരിക്കാരെ സമീപിച്ച് ബോട്ട് എൻജിൻ സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്ന എസ്.എച്ച്.ഒ ജി. പ്രൈജു ഒരു മാധ്യമത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
ബംഗളൂരുവിൽ നിന്ന് അടുത്ത ദിവസമെത്തുന്ന പാഴ്സൽ സ്വീകരിക്കാൻ അഡ്രസ് വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയ ബോട്ട് ജീവനക്കാരൻ വിളിച്ചത് എൽ.ടി.ടിക്കാരെന്ന് പൊലീസിനെ അറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് കോവളത്ത് ഹോംസ്റ്റേയിൽ താമസിക്കുന്ന സംഘത്തെ കണ്ടെത്തിയത്. ഇലക്ട്രിക് സ്ഥാപനം നടത്തുന്ന സംഘം രേഖകൾ കാണിച്ചെന്നും അതുമായി ബന്ധപ്പെട്ടാണ് എൻജിൻ കാര്യങ്ങൾ അന്വേഷിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, സമാനമായ അന്വേഷണം തലസ്ഥാനത്തിന്റെ ഹൃദയ ഭാഗത്ത് നടന്നതും ഏവരേയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം എൻഐഎ പരിശോധനയ്ക്ക് എത്തിയ വട്ടിയൂർക്കാവ് കല്ലുമലയിലെ ഭാര്യ വീട്ടിലേക്ക് സാദ്ദിഖ് ബച്ച എന്ന തീവ്രവാദി എത്തിയിരുന്നത് മലയോര മേഖല വഴി. കേരള അതിർത്തിയിൽ വേണ്ടത്ര പരിശോധനകൾ ഉണ്ടാകാത്തതിനാൽ മലയോര മേഖല തീവ്രവാദികളുടെ ഗ്രീൻ ചാനലാകുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.
തമിഴ്‌നാട്ടിൽ നിന്നും തൃപ്പരപ്പ് വഴി വെള്ളറടയിലെ അതിർത്തി വഴിയാണ് സാദ്ദിഖ് ബച്ച കേരളത്തിലേക്ക് വന്നിരുന്നതെന്നാണ് വിവരം. പനച്ചുംമൂട്, ഊരമ്പ്, കാരക്കോണം, ആര്യങ്കാവ് വഴിയെല്ലാം തീവ്രവാദികൾക്ക് യഥേഷ്ടം സഞ്ചരിക്കാം. ഇവിടെങ്ങും കാര്യമായ പരിശോധന ഇല്ല. കളിയിക്കാവിളയിൽ പോലീസുദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതികൾ ഉപയോഗിച്ചതും ഇതേ മാർഗമാണ്.
കളിയിക്കാവിള ആക്രമണത്തിന്റെ സൂത്രധാരൻ സെയ്ദലവി താമസിച്ചതും ഇതേ റൂട്ടിലെ മലയോര മേഖലയായ വിതുരയിലാണ്. കൂടാതെ ഈ സംഘത്തിന് സഹായം ചെയ്തവരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്ത് വെള്ളറട-തെങ്കാശി റൂട്ടിലാണ്. അവരിൽ നിന്നും തോക്കും കണ്ടെടുത്തു.
https://www.facebook.com/Malayalivartha