സിപിഎമ്മിനെ വലിച്ചു കീറി സിപിഐ... പിണറായിക്ക് പേടി! ആരു വിളിച്ചാലും ഫോൺ എടുക്കാത്ത ആരോഗ്യമന്ത്രി
മുതിർന്ന നേതാക്കൾക്കെതിരെയടക്കമുള്ള തുറന്ന വിമർശനങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് സിപിഐ. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മാത്രമല്ല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും ജില്ലാ സമ്മേളനത്തിലുയർന്നത് രൂക്ഷ വിമർശനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തിക്കുന്നതെന്നാണ് സമ്മേളനത്തിലുയർന്ന പ്രധാന വിമർശനം.
സി.പി.എമ്മിനും നേതാക്കൾക്കുമെതിരേയും സംഘടനാ റിപ്പോർട്ടിൽ വിമർശനമുണ്ട്. പത്തനംതിട്ട സമ്മേളനത്തിന്റെ സമാപന ദിവസത്തെ ചർച്ചയിലാണ് കാനം രാജേന്ദ്രനും ജില്ലയിൽ നിന്നുള്ള മന്ത്രി വീണാ ജോർജിനും കോന്നി എം.എൽ.എ. കെ.യു. ജനീഷ് കുമാറിനുമെതിരേ പേരെടുത്തു പറഞ്ഞുള്ള വിമർശനമുണ്ടായത്.
സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾ ന്യായീകരിക്കാനാണ് സിപിഐ സെക്രട്ടറി ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ് കാനം രാജേന്ദ്രൻ പ്രവർത്തിക്കുന്നതെന്ന് സിപിഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് ഇത്തരത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ തന്നെ വിമർശനം ഉയർത്തിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകൾ കാനം രാജേന്ദ്രൻ ഉന്നയിക്കുന്നില്ല. തെറ്റായ വിഷയങ്ങളിൽ എതിർ ശബ്ദങ്ങളോ വിമർശനങ്ങളോ ഉയർത്തില്ല. തെറ്റാണെന്നറിഞ്ഞിട്ടും കാനം പിണറായിയെ ന്യായീകരിക്കുകയാണ്. അതെന്തിനാണ്. മുൻ എംഎൽഎ എൽദോ എബ്രഹാമിനെ പൊലീസ് മർദ്ദിച്ചപ്പോഴടക്കം പാർട്ടി സെക്രട്ടറിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നെന്നും സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ചോദ്യം ഉയർന്നു. പ്രതിപക്ഷത്ത് ആയിരുന്നെങ്കിൽ കാനം ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്നും പ്രതിനിധികൾ ആരാഞ്ഞു.
മന്ത്രി വീണാ ജോർജിനെതിരെയും സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനമാണ് ഉർന്നത്. ഒരു ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോർജിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നും മുൻ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവർത്തനങ്ങളിലെ മികവും രണ്ടാം ഇടത് സർക്കാരിൽ വീണ ജോർജ് ഇല്ലാതാക്കിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തുന്നു. മന്ത്രി ഫോണെടുക്കുന്നില്ലെന്നും വിമർശനമുയർന്നു. ഫോൺ അലർജിയുള്ള മന്ത്രി, ഇടത് മുന്നണിക്ക് തന്നെ അപമാനമാണെന്ന് സംഘടന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha