പിസിയെ അകത്തിടാൻ പറ്റിയില്ലേൽ എന്താ? ഷോണിനെ കുടുക്കുമല്ലോ! അടുത്ത നീക്കമിങ്ങനെ....
പിണറായിയെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് പി.സി.ജോർജിനെ പോലെ മറ്റൊരാളില്ല. പി.സി.ജോർജ് ഏറെ നാളായി നിശബ്ദനായിരുന്നു. പൂഞ്ഞാറിലെ തോൽവിക്ക് ശേഷം അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് അകന്നുവെന്ന് തന്നെ പറയാം. ഹിന്ദുമഹാ സമ്മേളനത്തിൽ അദ്ദേഹത്തെ ബി ജെ പി ക്ഷണിച്ചത് ക്യത്യമായ തിരിച്ചറിവോടുകൂടിയാണ്. തീവ്ര ഹിന്ദു നിലപാട് കേരളത്തിൽ സ്വീകരിക്കാൻ മടിച്ചു നിന്ന ബി ജെ പി യെ പോലും കടത്തി വെട്ടികൊണ്ട് തികച്ചും ബുദ്ധി പൂർവമാണ് പി.സി.ജോർജ് ഹിന്ദു മഹാസമ്മേളനത്തിൽ തീവ്രനിലപാട് സ്വീകരിച്ചത്.
അന്നുമുതലെ കണ്ണിലെ കരടായിരുന്നു പിസി. അതിനിടയിലാണ് നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് ഷോൺ ജോർജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഷോണിനെ ചോദ്യം ചെയ്യുന്നത്.
കേസിൽ കഴിഞ്ഞ ദിവസം ഷോണിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ ആപ്പ് ഗ്രൂപ്പിന്‍റെ സ്ക്രീൻ ഷോട്ട് ദിലീപിന്‍റെ സഹോദരൻ അനൂപിന് ഷോൺ അയച്ചതാണ് കേസിന് ആധാരം. എന്നാൽ ക്രൈാംബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോൺ 2019ൽ കാണാതായെന്നാണ് ഷോൺ ജോർജ് പറയുന്നത്.
ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് കണ്ടെത്തിയ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ഷോൺ ജോർജീന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. അനൂപിന് സ്ക്രീൻ ഷോട്ട് അയച്ചത് ഷോൺ ജോർജിന്‍റെ ഐ ഫോണിൽ നിന്നാണെന്നാണ് കണ്ടെത്തൽ. ഈ ഫോൺ കണ്ടെത്താനായിട്ടായിരുന്നു പരിശോധന.
ഈരാട്ടുപേട്ടയിലെ വീട്ടിലും പി സി ജോർജിന്‍റെ ഓഫീസിലും പരിശോധന നടന്നു. റെയ്ഡിൽ ചില ഫോണുകളും, ഐപാഡും സംഘം കസ്റ്റഡിയിലെടുത്തു. എന്നാൽ കുട്ടികൾക്ക് പഠിക്കാനുള്ള ഐപാഡ് കൊണ്ടുപോകാനാകില്ലെന്ന് പി സി ജോർജ് അന്വേഷണ സംഘത്തെ അറിയിച്ചു. ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന ഐ ഫോൺ 2019 ൽ തന്നെ നഷ്ടമായെന്നും അത് കണ്ടെത്താൻ കോട്ടയം എസ്പിയ്ക്ക് പരാതി നൽകിയിരുന്നതായും പി സി ജോർജ് വ്യക്തമാക്കി.
ദിലീപിനെ പൂട്ടണം എന്ന പേരിൽ നിർമ്മിച്ചിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ ബി സന്ധ്യ ഐപിഎസ്, അതിജീവിതയുടെ അഭിഭാഷക, ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ് എന്നിവരും ഏതാനും മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു. എന്നാൽ ഇത്തരം ഒരു ഗ്രൂപ്പിലും തങ്ങൾ ചേർന്നിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
അതിജീവിതയ്ക്ക് ഒപ്പം നിൽക്കുന്നവരെ അപകീർത്തിപെടുത്തി കേസ് അട്ടിമറിക്കാനും ദിലീപിനെതിര ഗൂഡാലോചന നടന്നെന്ന് വരുത്താനും വ്യാജമായി നിർമ്മിച്ചതാണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈാംബ്രാഞ്ച് പറയുന്നത്. ബൈജു കൊട്ടാരക്കരയുടെ പരാതയിൽ വ്യാജരേഖ നിർമ്മിക്കൽ, അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പ് ചേർത്താണ് അന്വേഷണം.
ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാലെന്തെന്ന് ചോദിക്കുന്നവർ നിരവധിയാണ്.ഇതിൽ എന്താണ് അത്ഭുതം എന്നും ചോദിക്കുന്നവർ നിരവധിയുണ്ട്. എന്നാൽ അതൊന്നുമല്ല പിണറായിയെ അലട്ടുന്നത്. രണ്ടു വർഷത്തെ കോവിഡ് മഹാമാരിക്ക് ശേഷം വരുന്ന ഓണം
ജോർജിനെയും കുടുംബത്തെയും ഉണ്ണിക്കരുത്. കൈയിൽ കാട്ടിയാൽ പിണറായിയെ വെടിവച്ചു കൊല്ലുമെന്ന് പറഞ്ഞ ജോർജിൻ്റെ ഭാര്യയെ കണ്ണീരു കുടിപ്പിക്കണം. ഇതെല്ലാമാണ് പിണറായിയുടെ മിനിമം അജണ്ട.
ജോർജിൻ്റെ കാര്യം പിണറായി ഏൽപ്പിച്ചിരിക്കുന്നത് പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയാണ്. ശശിക്ക് ജോർജിനോട് പണ്ടേ കലിപ്പാണ്.ശശിക്കെതിരെ വി.എസ് പെണ്ണുകേസ് ഉണ്ടാക്കിയപ്പോൾ വ്യാജ നിർമ്മിതിക്ക് പന്നിൽ ജോർജിൻ്റെ കറുത്ത കരങ്ങളുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ശശി.
അദ്ദേഹത്തെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയപ്പോഴും ജോർജ് രംഗത്തെത്തിയിരുന്നു. ഇതിൻെറ പേരിൽ ജോർജും ശശിയും തമ്മിൽ വ്യക്തിെ വൈരാഗ്യമുണ്ട്. മുമ്പ് പിണറായിക്കെതിരെ വിഎസ്, ലാവ്ലിൻ കേസ് നിർമ്മിക്കുമ്പോൾ ശശിയാണ് ജോർജിൻ്റെ നീക്കങ്ങൾ മനസിലാക്കി പിണറായിയെ അറിയിച്ചിരുന്നത്. ജോർജിൻ്റെ തകർച്ച ശശി കൂടി ആഗ്രഹിക്കുന്നതാണ്.
ഇനി ജോർജിനെ ഉപദ്രവിച്ചിട്ട് കാര്യമില്ലെന്ന മനസിലാക്കിയപ്പോഴാണ് പിണറായി ഷോണിനെതിരെ തിരിഞ്ഞത്. ഷോണിനെ ആക്രമിച്ചാൽ അത് ജോർജിന് കൊള്ളുമെന്ന് പിണറായിക്ക് നന്നായി അറിയാം. അതു കൊണ്ടു തന്നെയാണ് അദ്ദേഹം മർമ്മം നോക്കി തല്ലിയത്. ജോർജിന് മകൻ ദൗർബല്യമാണ്.
ഷോൺ ജോർജിനെ ദിലീപിൻ്റെ കേസുമായി കൂട്ടിമുട്ടിക്കാൻ കുറെ കാലമായി പിണറായി ശ്രമിക്കുകയായിരുന്നു. ജോർജിൻ്റെ വാക്കില്ലാത്ത വർത്തമാനങ്ങളാണ് ഇപ്പോൾ ഷോണിന് വിനയായി തീർന്നിരിക്കുന്നത്. ഷോണും ദിലീപും അടുത്ത സുഹ്യത്തുക്കളാണ്. ഇത് നാട്ടുകാർക്കെല്ലാം അറിയുന്ന കാര്യമാണ്. ഇരുവരും തമ്മിൽ ബിസിനസ് ബന്ധങ്ങളുമുണ്ട്.
ഷോണിന് ദിലീപുമായി വഴിവിട്ട ബന്ധങ്ങളുണ്ടെങ്കിൽ തീർച്ചയായും അയാളെ നിയമത്തിന് മുന്നിലെത്തിക്കണം എന്നു തന്നെയാണ് കേരളത്തിൻെറ ആവശ്യം. കാരണം ഒരിക്കലും ഒരാളും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് ദിലീപ് അതിജീവിതയോട് ചെയ്തത്.ദിലീപ് അതിൻെറ ഫലം അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ഷോൺ ജോർജിനെതിരെയും ചില ആരോപണങ്ങൾ മുമ്പ് കേട്ടിരുന്നു.
എന്നാൽ അതിനൊന്നും തെളിവ് കിട്ടിയിരുന്നില്ല. ഇപ്പോഴാണ് ഷോണിനെ കുരുക്കാനുള്ള തെളിവ് കിട്ടിയതെന്നാണ് പോലീസ് പറയുന്നത്. ചിലരുടെ താൽര്യങ്ങൾക്ക് വഴങ്ങിയാണ് പി.സി. ജോർജിനെ പുലർച്ചെ അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് തീവ്രവാദികളെ പോലെ അറസ്റ്റ് ചെയ്ത് താരപരിവേഷം നൽകിയത്. ചത്ത കുതിരയായ ജോർജിനെ പിണറായി ഉഷാറാക്കിയെന്ന് അന്ന് കേരളം പറഞ്ഞെങ്കിലും രണ്ട് അറസ്റ്റുകൾ ജോർജിനെ മാനസികമായി തളർത്തിയിരുന്നു.
https://www.facebook.com/Malayalivartha