സിപിഎമ്മിൽ മക്കത്തായവും മരുമക്കത്തായവും... കണ്ണൂരിൽ കുടുങ്ങി കേരളം... പിണറായിയുടെ ഒന്നൊന്നര തന്ത്രം....
സ്വര്‍ണനൂലില്‍ നിര്‍മിച്ച പട്ടുസാരിയും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഡയമണ്ട് നെക്‌സൈസുമാക്കെ വാങ്ങി സുഖിക്കുന്നവരാണ് ഇക്കാലത്തെ സിപിഎം വാഴ്ച്ചക്കാരുടെ നാരീമണികളെന്ന് അയ്യോപാവം കൂലി സഖാക്കളുണ്ടോ അറിയുന്നു. കാലങ്ങളോളം കണ്ണൂരില്‍ സിപിഎമ്മിനെ നയിച്ച നേതാവ് പി ജയരാജന്‍. പിണറായി എന്ന വന്‍മരത്തിനു മുകളിലേക്ക് ജയരാജന്‍ ചാഞ്ഞുവളര്‍ന്നതോടെ പിണറായി ജയരാജന്‍ സഖാവിന്റെ ശിഖിരങ്ങളും മണ്ടയും മുറിച്ച് വളര്‍ച്ച മുരടിപ്പിച്ചു നിറുത്തി.
ഇതേ ജയരാജന്റെ സഹോദരരിയാണ് മുന്‍ വടകരഎം പി സതി ദേവി. സഖാവ് ജയരാജന്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടെങ്കിലും മന്ത്രിയുടെ റാങ്കില്‍ സതീദേവി ഇപ്പോള്‍ വനിതാ കമ്മീഷന്റെ അധ്യക്ഷയായി അവരോധിക്കപ്പെട്ടിരിക്കുന്നു. ഇവരുടെ ചെറിയമ്മയുടെ മകളാണ് മുന്‍ കണ്ണൂര്‍ എം പിയും മന്ത്രിയുമായ പികെ ശ്രീമതി ടീച്ചര്‍.
ഇതേ ശ്രീമതിയുടെ അനിയത്തിയുടെ ഭര്‍ത്താവും ചിറ്റപ്പന്‍മാരുടെ മധ്യസ്ഥനുമായ ഇപി ജയരാജന്‍ സഖാവ്. ശ്രീമതിയുടെയും കോടിയേരിയുടെയും അടുത്ത ബന്ധുവാണ് ഇപ്പോള്‍ സിപിഎം സെക്രട്ടറിയായി അവരോധിതനായിരിക്കുന്ന എംവി ഗോവിന്ദന്‍ സഖാവ്. അതായത് പിണറായി വിജയന്‍ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഗോവിന്ദന്‍ മാഷ്.
ഇതേ ഗോവിന്ദന്റെ ഭാര്യ ശ്യാമള മുന്‍ ആന്തൂര്‍ മുന്‍സിപാലിറ്റി ചെയര്‍ പേഴ്‌സാണ്. ഇവര്‍ ചെയര്‍പേഴ്‌സണായിരിക്കെയാണ് കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാതെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതെന്ന സംഭവം കാലം മറന്നുപോയതുപോലെ. മുന്‍ മന്ത്രി ഷൈലജയുടെ സഹോദരനാണ് മുന്‍ എം പി രാകേഷ്. ഭര്‍ത്താവ് ഭാസ്‌കരന്‍ മട്ടന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍.
കോഴിക്കോട് ജില്ലാ സെക്രട്ടറിയും ടിപി ചന്ദ്രശേഖരന്‍വധക്കേസിലെ ആരോപിതനുമായ മോഹനന്റെ ഭാര്യ ലതിക കുറ്റിയാടി എം എല്‍ എയായി.
ഇവരുടെയൊക്കെ അമ്മാവന്റെ മകളാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. അതായത് വിനോദിനിയുടെ ഭര്‍ത്താവ് സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണന്‍.
ഇടതുമുന്നണി എന്ന് ആരു ഭരിച്ചാലും ഈ കണ്ണൂര്‍ കുടുംബത്തെ തൊടാനോ ഞെരുക്കാനോ ഒതുക്കാനോ പറ്റില്ല. ഭരണത്തിലില്ലെങ്കില്‍പോലും മരണം വരെ ഇവരേറെയും മുന്‍ മന്ത്രിയോ മുന്‍ എംപിയോ മുന്‍ എംഎല്‍എയോ ഒക്കെയിയി സസുഖം വാഴും. ഇവരും മക്കളും കോടികള്‍ മുടക്കി ബിസിനസ്സ് ചെയ്തും കോടികള്‍ ഭൂര്‍ത്തടിച്ചും വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസം ചെയ്തും ജീവിക്കും. തല്ലാനും കൊല്ലാനും കൊല്ലിക്കാനും സ്വന്തമായി ആയിരക്കണക്കിന് ഗുണ്ടാപ്പടയും കൂലിയടിക്കാരുമുള്ള ഈ നേതാക്കളുടെ വാഴ്ചയാണ് കണ്ണൂരില്‍ ഏറെക്കാലമായി നടമാടുന്നത്.
കണ്ണൂര്‍ ഒരു വര്‍ഷം സിപിഎംകാര്‍ പ്രതിയായ എട്ടും പത്തും കൊലക്കേസുകള്‍ പതിവാണ്. ഒരു കേസില്‍പോലും നേതാക്കളും മക്കളും ബന്ധുക്കളും പ്രതിയാകുന്നില്ല. എല്ലാ കൊലകളും നടത്താന്‍ പാര്‍ട്ടിയ്ക്ക് കൂലികൊലയാളികളും ഗുണ്ടാ സംഘങ്ങളുമുണ്ട്. ടിപി ചന്ദ്രശേഖരനെയും കെടി ജയകൃഷ്ണന്‍മാസ്റ്ററെയും അരുംകൊല ചെയ്യാനും പാര്‍ട്ടിക്ക് വാടകക്കൊലയാളി സംഘങ്ങളുണ്ടായിരുന്നു.
അധികാരത്തില്‍ മന്ത്രിയും എംപിയും എല്‍എല്‍എയുമാകും വരെ പാര്‍ട്ടി ഇവരെ ജനമധ്യത്തില്‍ അവതരിപ്പിക്കാറുള്ളത് മഹാ അവതാരങ്ങളും കഴിവിന്റെ മൂര്‍ത്തികളുമാണെന്നാണ്. പക്ഷെ പ്രായോഗിതയില്‍ ഇവരേറെയും ശരാശരിക്കു താഴെയാണെന്ന് കാലം തെളിയിച്ചുകൊണ്ടിരുന്നു. ചിറ്റപ്പന്‍ ജയരാജന്റെ ആനമണ്ടത്തരങ്ങളും ആശ്രിതനിയമനങ്ങളും കേരളം കണ്ടു ചിരിച്ചു.
എന്നാല്‍ അടിമകളായ സഖാക്കള്‍ മാത്രം ആ ചെയ്തികളെയും വിടുവായത്തരങ്ങളെയും അന്നും ഇന്നും ശരവയ്ക്കുന്നു. ആരോഗ്യമന്ത്രിയായിരിക്കെ പികെ ശ്രീമതി ചിക്കന്‍ഗുനിയ കൈകാര്യം ചെയ്തതില്‍ വന്‍പരാജയമായിരുന്നുവെന്ന് കാലം തെളിയിച്ചു. ആരോഗ്യവകുപ്പില്‍ ആകെ ശോഭിച്ചത് കോവിഡിനെ തളച്ച ഷൈലജ ടീച്ചര്‍മാത്രം.
https://www.facebook.com/Malayalivartha